രാഷ്ട്രീയ മേല്‍വിലാസമില്ലാതെ കര്‍ഷകര്‍ സംഘടിക്കുന്നു...2
നാഷണല്‍ ഫാര്‍മേഴ്സ് പ്രൊട്ട ക്ഷന്‍ കമ്മിറ്റി എന്ന മറ്റൊരു സംഘടന മന്ത്രിമാരെയും എംഎല്‍എമാരെയും വഴി തടയാനുള്ള നീക്കവുമായി മുന്നോട്ട ു പോവുകയാണ്. പാലക്കാട് ജില്ലയിലെ ഗതികെട്ട നെല്ക്കൃഷിക്കാരും നാളികേര കര്‍ഷകരുമാണ് സംഘടനയുടെ പിന്നില്‍. നെല്ലിന്റെ വില ടണ്ണിന് 3, 500 രൂപയില്‍ നിന്നും 2, 200 രൂപയായി കുത്തനെ ഇടിഞ്ഞു. എന്നിട്ട ും വാങ്ങാനാളില്ലാത്ത അവസ്ഥയാണ്.
ടാസ്ക് ഫോഴ്സിനെയും എതിര്‍ക്കുന്നു
ലോകവ്യാപാര സംഘടനയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ കാര്‍ഷികവ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ എം. എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഒരു ടാസ്ക് ഫോഴ്സിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ട ുണ്ട്. എന്നാല്‍ ഭക്ഷ്യവിളകള്‍ക്ക് പകരം ഔഷധവിളകള്‍ കൃഷി ചെയ്യണമെന്ന നിര്‍ദേശത്തോട് കര്‍ഷകര്‍ ഏതിര്‍പ്പ് പ്രകടിപ്പിക്കുന്നു. മുമ്പ് നെല്‍ക്കൃഷിയും നാളികേര കൃഷിയും നിര്‍ത്തി കൊക്കൊയും റബറും നടാന്‍ പറഞ്ഞ വിദഗ്ധര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് അവര്‍ ആരോപിക്കുന്നു. നമുക്ക് വേണ്ടത് നമ്മള് തന്നെ ഉല്‍പ്പാദിപ്പിച്ചാല്‍ മതിയെന്ന് തീരുമാനിച്ചാല്‍ പ്രശ്നങ്ങള്‍ പകുതിയായി കുറയുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനൊക്കെ പുറമെയാണ് ടയര്‍ നിര്‍മാതാക്കളും സോപ്പ് കമ്പനികളും റബറിന്റെയും വെളിച്ചെണ്ണയുടെയും വിലയിടിയിക്കാന് വേണ്ടി നടത്തുന്ന തന്ത്രങ്ങളും. കഴിഞ്ഞയാഴ്ച വിപണിയില്‍ നിന്നും വിട്ട ുനിന്ന് വിലയിടിക്കാന്‍ ടയര്‍ ലോബിക്ക് കഴിഞ്ഞു. ഇപ്പോള്‍ വില 29 വരെയായി കുറഞ്ഞിട്ട ുണ്ട്. ടയര്‍ വ്യാപാരികള്‍ ഇനിയും വിട്ട ുനിന്നാല് അത് 25 രൂപവരെയാകും.
അളമുട്ട ിയാല് ചേരയും കടിക്കും എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കര്‍ഷകര്‍. അക്രമമല്ലാതെ വേറെ മാര്‍ഗമില്ല എന്ന് കര്‍ഷകരും ചിന്തിച്ചു തുടങ്ങിയിട്ട ുണ്ട്. ഇപ്പോള്‍ പ്രമുഖ ബാങ്കുകളൊന്നും തന്നെ കാര്‍ഷിക വായ്പ നല്‍കുന്നില്ല. വായ്പ നല്കിക്കൊണ്ടിരുന്ന സഹകരണസംഘങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണ്. പുതിയ സഹകരണ നിയമം കൂടി വരുമ്പോള്‍ തകര്‍ച്ച പൂര്‍ണമാകും.
സപ്തംബര്‍ ആറ് വ്യാഴാഴ്ച ആലക്കോട് കാപ്പിമലയിലെ കര്‍ഷകര്‍ ബാങ്ക് ഉപരോധിച്ച് രേഖകള്‍ തിരികെ വാങ്ങിയതാണ് കര്‍ഷകര്‍ രാഷ്ട്രീയത്തിനതീതമായി സംഘടിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ദേശീയ കര്‍ഷക രക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപരോധിച്ച് രേഖകള്‍ തിരിച്ചെടുത്തത്. മറ്റൊരാള്‍ക്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്ന കര്‍ഷകന്റെ ആധാരവും മറ്റും അടങ്ങിയ രേഖകളാണ് ബാങ്ക് അധികൃതര്‍ പിടിച്ചുവച്ചിരുന്നത്.
2
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications