Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും വെടിമുഴങ്ങുന്നു

സംഭവങ്ങള്‍ ആന്‍റണിയുടെ പിടിപ്പ്കേടുകൊണ്ടെന്ന് കരുണാകരന്‍ പറയുമ്പോള്‍ മുരളീധരന്‍ അതിനെക്കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നു.

കെപി സി സി പ്രസിഡന്റിനെതിരെ രാമചന്ദ്രന്‍ മാസ്റര്‍ ആരോപണമുയര്‍ത്തുന്നു.

ജന്മ സ്വഭാവമാണെന്നതുപോലെ, ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കോണ്‍ഗ്രസുകാര്‍ കടിപിടി തുടരുകയാണ്. കോണ്‍ഗ്രസിലെ ഈ പോരു കണ്ട് ആകെ ആശയക്കുഴപ്പത്തിലാവുന്നത് പൊതുജനമാണ്.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് പി.എം. വീരാന്‍ കുട്ടി യെ അറസ്റ് ചെയ്തത് ഇഷ്ടപ്പെടാത്ത കരുണാകരന്‍ അതിനെതിരെ പ്രകടനം നടത്താന്‍ എറണാകുളത്തെ തന്റെ പ്രജകളോട് പറഞ്ഞു.

എന്നാല്‍ പ്രകടനം നടത്തുന്നത് അവിവേകമായിപ്പോവുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ നിലപാട്. അതുകൊണ്ട് ഇത് പാടില്ലെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് കെ.പി. ധനപാലനെ മുരളി അറിയിക്കുകയും ചെയ്തു. പക്ഷെ പ്രകടനം വേണമെന്നു തന്നെയായിരുന്നു കരുണാകരന്റെ നിലപാട്. ലീഡര്‍ അത് എറണാകുളത്തെ തന്റെ ശിഷ്യന്‍ കെ.ബി. മുഹമ്മദ് കുട്ടി മാസ്ററെ അറിയിച്ചു. അദ്ദേഹം അത് അപ്പടി നടപ്പാക്കുകയും ചെയ്തു.

എന്നാല്‍ അറസ്റിനെ കുറിച്ച് കെ പി സി സി യോഗം ചര്‍ച്ച ചെയ്യും എന്നല്ലാതെ കൂടുതലൊന്നും പറയാന്‍ മുരളീധരന്‍ തയ്യാറായില്ല. കെപി സി സി യോഗം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതോ പൊലീസിനെതിരെ കടുത്ത നടപടി വേണമെന്നും.

ഇത് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനുള്ളിലെ സൗന്ദര്യ പിണക്കം. വേണമെങ്കില്‍ കുടുംബകാര്യമെന്നും പറയാം. അച്ഛനും മകനും തമ്മില്‍ പിണങ്ങാം ഇണങ്ങാം. അതില്‍ ജനത്തിന് ഇടപെടേണ്ട കാര്യമുണ്ടോ?

( തകൃതിയായി വ്യംഗ്യാര്‍ത്ഥത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ബാലകൃഷ്ണ പിള്ളയും ഗണേശനും തമ്മില്‍ ഒരു പ്രശ്നവും ഇല്ലെന്നല്ലേ അവര്‍ തന്നെ പറയുന്നത്. ചിലപ്പോള്‍ പിണക്കത്തെ കുറിച്ച് ചോദിച്ചാല്‍ ഒന്നും മിണ്ടാതിരിക്കുന്നുമുണ്ട് ഇരുവരും. അച്ഛനും മകനും തമ്മിലുള്ള പിണക്കത്തില്‍ വെറുതെ നാട്ടുകാരിടപെട്ട് നാറണ്ട എന്നല്ലേ ഇതിന്റെ അര്‍ത്ഥം.)

1

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+