Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂശിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും

Mary Chandy
യേശുവിന്റെ മണവാട്ടിയായി സമൂഹസേവനം നടത്തുക എന്ന ലക്ഷ്യത്തോടെ മഠത്തിലെത്തിയ സിസ്റ്റര്‍ മേരി ചാണ്ടിയ്ക്ക് അതിന് സാധിച്ചില്ല. ഒപ്പം തെറ്റിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ സഭയിലെ ചിലരുടെ അപ്രീതിയ്ക്ക് പാത്രമാവേണ്ടിയും വന്നു. ഒറ്റപ്പെടുത്തലുകളില്‍ അവര്‍ തളര്‍ന്നില്ല. മഠം വിട്ട ശേഷം ലൗകിക സുഖങ്ങള്‍ തേടി പോയതുമില്ല. പകരം ശാന്തിസദനിലെ കുഞ്ഞുങ്ങളുടെ അമ്മയാവാനായി തന്റെ ജീവിതം നീക്കി വയ്ക്കുകയായിരുന്നു. സിസ്റ്റര്‍ മേരി ചാണ്ടിയുമായുള്ള അഭിമുഖം അവസാന ഭാഗം

ഇതിനോടകം തന്നെ സഭയില്‍ നിന്ന്‌ സിസ്റ്റര്‍ മേരിയ്ക്ക് ഒട്ടേറെ പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് യേശുവില്‍ വിശ്വാസിച്ച് ജീവിച്ച തന്നെ പള്ളിയില്‍ കയറ്റാതിരിക്കാന്‍ പോലും ഒരു കൂട്ടം പുരോഹിതന്‍മാര്‍ ശ്രമിച്ചു. അനാഥ മന്ദിരം നടത്തുന്നതില്‍ സഭയിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഒറ്റയ്ക്ക് ഒരു സ്ത്രീ അനാഥ മന്ദിരം നടത്തിയാല്‍ അതെങ്ങനെ ഒരു കുറ്റമാവുമെന്ന്‌ സിസ്റ്റര്‍ ചോദിക്കുന്നു. എന്നാല്‍ സഭയിലെ ചിലരുടെ കണ്ണില്‍ ഇതൊരു തെറ്റായിരുന്നു.

അതു കൊണ്ടു തന്നെ അവരില്‍ ചിലര്‍ അനാഥമന്ദിരം രൂപതയുടെ പേരില്‍ എഴുതി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ''രൂപതയ്ക്ക് അനാഥ മന്ദിരം എഴുതി കൊടുത്ത ശേഷം സിസ്റ്റര്‍ക്ക് വേണമെങ്കില്‍ അവിടെ നിന്ന് കുട്ടികളെ പരിപാലിക്കാമെന്നായിരുന്നു'' അവരുടെ നിലപാട്. ഇതിന് താന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഒറ്റപ്പെടുത്താനായി ശ്രമം. മേരി ചാണ്ടിയെ പള്ളിയില്‍ കയറ്റരുതെന്നും അവരുമായി സഹകരിക്കരുതെന്നും അറിയിച്ച് എല്ലാ പള്ളികളിലും ഇടയലേഖനം വായിച്ചു.

മാനസികമായി തന്നെ തളര്‍ത്തുകയായിരുന്നു അവരുടെ ഉദ്ദേശം. എന്നാല്‍ പള്ളിയില്‍ കയറരുതെന്ന് വിലക്കിയവര്‍ക്ക് താന്‍ ചുട്ട മറുപടി കൊടുത്തുവെന്ന് സിസ്റ്റര്‍. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും അനാഥ മന്ദിരം ഉപേക്ഷിക്കില്ലെന്ന് മനസ്സില്‍ ഉറച്ച തീരുമാനമെടുത്തു.

''നന്‍മ നിറഞ്ഞവളേ സ്വസ്തി'' ചില ഏടുകള്‍ മാത്രമാണ്. സഭയില്‍ നിന്ന് നേരിട്ട തിക്താനുഭവങ്ങളുടെ ഒരു ഭാഗം മാത്രമേ അതില്‍ വിവരിക്കുന്നുള്ളൂ. ഈ പുസ്തകം പുറത്തിറക്കുന്നതിലൂടെ ഒരു വിവാദം ഉണ്ടാക്കണമെന്നോ ആരെയെങ്കിലും പ്രതിക്കൂട്ടില്‍ നിര്‍ത്തണമെന്നോ ആഗ്രഹിച്ചിട്ടില്ല. ശാന്തിഭവനില്‍ അനാഥ കുഞ്ഞുങ്ങളുമൊത്ത് സ്വസ്ഥമായി കഴിയണമെന്നു മാത്രമേ ആഗ്രഹമുള്ളൂ.

എന്നാല്‍ പുസ്തകം പുറത്തിറങ്ങിയതിന് ശേഷം സഭ വീണ്ടും തനിക്കെതിരെ തിരിഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. താന്‍ അനുഭവിച്ച പീഡാനുഭവങ്ങളുടെ നേര്‍ചിത്രം പൊതുജനങ്ങളെ അറിയിക്കും. സഭാവസ്ത്രമുപേക്ഷിച്ച് വയനാട്ടില്‍ വന്നതിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഒരു പുസ്തകമെഴുതാനും സിസ്റ്റര്‍ക്ക് പദ്ധതിയുണ്ട്.

''ആര്‍ക്കെതിരേയും പരാതി നല്‍കാനില്ല. അതിന്റെ പേരില്‍ കോടതി കയറിയിറങ്ങിയാല്‍ എന്റെ മക്കള്‍ പട്ടിണിയാവും. എന്നാല്‍ ഒരു തരത്തിലും ജീവിക്കാനനുവദിക്കില്ലെന്ന് വന്നാല്‍ പ്രതികരിക്കുകയല്ലാതെ മറ്റു വഴിയില്ല'' സിസ്റ്റര്‍ മേരി പറയുന്നു. ഈ ഭീഷണിയുടെ സ്വരത്തിലുളള മുന്നറിയിപ്പിനെ സഭ എങ്ങനെ കാണുമെന്ന് കണ്ടറിയണം.

ഒറ്റയ്‌ക്കൊരു അനാഥ മന്ദിരം നടത്തിക്കൊണ്ടു പോവുന്നതിന്റെ ബുദ്ധിമുട്ടുകള്‍ സിസ്റ്റര്‍ മേരി നന്നായി മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ തിരുവസ്ത്രത്തിന്റെ വിശുദ്ധി ഇപ്പോഴും മനസ്സില്‍ ബാക്കിനില്‍ക്കുന്നതു കൊണ്ടുതന്നെ പ്രതിസന്ധികളെ അതിജീവിയ്ക്കാനാവുമെന്നാണ് അവരുടെ വിശ്വാസം.

ശാന്തിസദനിലെ അനാഥ കുഞ്ഞുങ്ങളെ സഹായിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഈ അക്കൗണ്ട് നമ്പറിലേയ്ക്ക് പണമയക്കാം

BANK A\C NO: IFSC CODE:- CNRB-OOOO863-A\CNO:0863101028424

SISTER MARY- CANARA BANK PULPALLY.

ആദ്യ പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+