മധുരക്കള്ളിന് കേരകര്‍ഷകനെ രക്ഷപ്പെടുത്താനാവില്ലേ?

എന്താണ് നീര? തെങ്ങിന്‍പൂക്കുല ചെത്തുമ്പോള്‍ ലഭിക്കുന്ന കേരസത്താണ് നീര. മധുരക്കള്ളെന്നറിയപ്പെടുന്ന ഈ പാനീയം തികച്ചും ലഹരിവിമുക്തമാണ്. ബാക്ടീരയയുടെ പ്രവര്‍ത്തനം മൂലം മധുരക്കള്ള് പുളിക്കുമ്പോഴാണ് കള്ളായി മാറുന്നത്. പുളിക്കാന്‍ അനുവദിക്കാതെ സൂക്ഷിച്ചാല്‍ ദീര്‍ഘകാലം നീരയായി തന്നെ വയ്ക്കാം. മധുരക്കള്ള് പുളിക്കാതെ സൂക്ഷിച്ച് വയാക്കാനുള്ള സാങ്കേതികവിദ്യ മൈസൂരിലെ ഡിഫന്‍സ് ഫുഡ് റിസേര്‍ച്ച് ലാബും സെന്‍ട്രല്‍ ഫുഡ് ടെക്നോളജി റിസേര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ടും ചേര്‍ന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
17 ശതമാനം അന്നജം അടങ്ങിയ നീരയ്ക്ക പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാവുന്ന മധുരപാനീയം എന്ന വിശേഷണവുമുണ്ട്. പോഷക ഔഷധമൂല്യ സമ്പന്നമായ നീര ക്ഷയരോഗത്തിനും ആസ്മയ്ക്കും വിളര്‍ച്ചയ്ക്കും പ്രതിവിധിയാണ്.
എന്തിനാണ് നീര? കോടികണക്കിന് തെങ്ങുകളും 45 ലക്ഷത്തിലധികം കേരകര്ഷകരുമുള്ള കേരളത്തിലെ കേരകാര്‍ഷിക മേഖല ഇന്ന് രൂക്ഷമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം രോഗങ്ങളും കീടനാശിനികളും തെങ്ങിനെ ബാധിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കേരവൃക്ഷങ്ങള്‍ അന്യമായിക്കൊണ്ടിരിക്കുന്നു. ഫലപ്രദമായ കീടനാശിനികളും സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും വളപ്രയോഗത്തിനും കര്‍ഷകതൊഴിലാളികളെയും ലഭിക്കാത്തത് ഇതിന് ആക്കം കൂട്ടുന്നു. തേങ്ങയിടാന്‍ തെങ്ങുകയറ്റക്കാര്‍ക്ക് കൊടുക്കുന്ന കൂലി പോലും തേങ്ങ വിറ്റാല്‍ കിട്ടുന്നില്ല. വളത്തിനു തീപ്പിടിച്ച വില.
ഈ അവസരത്തിലാണ് നീര ഉത്പാദന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നത്. നീര ഉത്പാദനം, പരിശീലനം, പ്രചരണം എന്നിവയ്ക്ക് മാതൃകാ സംരഭമുണ്ടാക്കാന് കേരള കാര്‍ഷിക സര്‍വകലാശാലയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതനുസരിച്ച് വരുന്ന സപ്തംബര്‍ മുതല്‍ നീര ഉത്പാദനം ആരംഭിക്കും. എന്നാല്‍ നീര ഉത്പാദിപ്പികണമെന്ന നിര്‍ദ്ദേശത്തിനു പിന്നില്‍ വിദേശമദ്യ ലോബികളും മദ്യനിരോധനക്കാരും ചില മത സംഘടനകളുമാണെന്നാണ് സംസ്ഥാന കള്ള്ചെത്ത് വ്യവസായതൊഴിലാളി ഫെഡറേഷന്റെ(സിഐടിയു) വാദം.
നീര ചെത്തുന്നതോടെ ചെത്തുതൊഴിലാളികളുടെ ഉപജീവന മാര്‍ഗം നഷ്ടപ്പെടുമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ക്കൊപ്പം ചെത്തുതൊഴിലാളികള്‍ക്കും നീര ഉയര്‍ന്ന സ്ഥിര വരുമാനം നേടിക്കൊടുക്കും. നീര ഉത്പാദന സൊസൈറ്റികളില്‍ ചെത്തുതൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തില്‍ ഏകദേശം 18 കോടി തെങ്ങുകളുണ്ടെന്നാണ് നാളികേര വികസന ബോര്‍ഡിന്റെ കണക്ക്. ഒരു ശതമാനം തെങ്ങുകളെങ്കിലും ആറ് മാസത്തേക്ക് നീര ഉത്പാദനത്തിനായി നീക്കി വച്ചാല്‍ കര്‍ഷകര്‍ക്ക് 2,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. ഒരു ലിറ്റര്‍ നീരയ്ക്ക് 100 രൂപ വിലയിട്ടാല്‍ സംസ്കാര വിപണന ചെലവുകള്‍ കഴിച്ച് ഒരു ലിറ്റര്‍ നീര എന്ന കണക്കില്‍ ഒരു തെങ്ങില്‍ നിന്നും കര്ഷകന് ദിവസം 50 രൂപ ലഭിക്കും.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications