തോറ്റത് ആര്? മുര്‍സിയോ ജനാധിപത്യമോ....
ഈജിപ്തില്‍ പ്രസിഡന്ററ് മുഹമ്മദ് മുര്‍സി പുറത്താക്കപ്പെടുമ്പോള്‍ ആരാണ് യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത്. ജനാധിപത്യമോ അതോ മുസ്ലീം ബ്രദര്‍ഹുഡോ?
പാടിപ്പുകഴ്ത്തിയ അറബ് വസന്തമാണ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതോടെ വാടിപ്പോയത്. ടുണീഷ്യയില്‍ നിന്ന് തുടങ്ങിയ മുല്ലപ്പൂ വിപ്ലവം ഈജിപ്തിലെത്തിയപ്പോള്‍ പൂത്തുതളിര്‍ത്തു. പക്ഷേ രണ്ടുവര്‍ഷം കൊണ്ട് ഇപ്പോള്‍ കരിഞ്ഞുപോവുകയും ചെയ്തു.

ഗാന്ധിയന്‍ സമരങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈജിപ്തില്‍ അന്നത്തെ പ്രസിഡന്റ് ഹൊസ്നി മുബാറക്കിനെതിരെയുള്ള ജനകീയ സമരങ്ങള്‍. പ്രതിഷേധ പ്രകടനങ്ങളും മാര്‍ച്ചുകളും പണിമുടക്കുകളും അക്രമാസക്തമാകാതെ കാക്കാന്‍ ഒരുപരിധിവരെ നേതാക്കള്‍ക്ക്കഴിയുകയും ചെയ്തു. സോഷ്യല്‍ മീഡിയകള്‍ക്ക് പുതുസമരങ്ങളുടെ ചരിത്രത്തില്‍ ആശയ സംവേദനത്തിന്റെ വായുവേഗമുണ്ടെന്ന് ഈജിപ്തിലേയും ടുണീഷ്യയിലേയും ജനകീയ സമരങ്ങള്‍ തെളിയിച്ചു. ചത്വരങ്ങളിലേക്ക് ജനങ്ങള്‍ പ്രതിഷേധവുമായി ഇരച്ചുകയറി.
ഹൊസ്നി മുബാറക് എന്ന ഏകാധിപതിയുടെ അവസാനമായിരുന്നു എല്ലാ പ്രതിഷേധക്കാരുടേയും ലക്ഷ്യം. ശരിയത്ത് രാഷ്ട്രം സ്വപനം കണ്ട മുസ്ലീം ബ്രദര്‍ഹുഡ് മുതല്‍ ഫെമിനിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും വരെ ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി. തൊഴിലില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും മനുഷ്യാവകാശ ലംഘനങ്ങളും അടിയന്തരാവസ്ഥയും അഴിമതിയും എല്ലാം ജനങ്ങളെ അത്രകണ്ട് പൊറുതി മുട്ടിച്ചിരുന്നു.
സമാധാനത്തിന്റെ പാതയില്‍ തുടങ്ങിയ സമരം ഒടുവില്‍ അക്രമങ്ങളിലേക്കും തെരുവ് കൊള്ളയിലേക്കും വരെ എത്തി. 2011 ജനവരി 25 ന് തുടങ്ങിയ സമരങ്ങള്‍ ഫെബ്രുവരി 11 ഓടെ ഏതാണ്ട് സമാപിച്ചു. ഭരണം കൈയ്യാളാന്‍ മുബാറക് നടത്തിയ പൊടിക്കൈകളൊന്നും വിജയിച്ചില്ല. ഒടുവില്‍ മുപ്പത് വര്‍ഷം നീണ്ട ഹൊസ്നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിന് അവസാനമായി.
ഹൊസ്നി മുബാറക്കിന്റെ അവസ്ഥക്ക് സമാനം തന്നെയായിരുന്നു മുര്‍സിയടെ സ്ഥിതിയും. രാജി ആവശ്യപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളെ മുബാറക് തള്ളിക്കളഞ്ഞതുപോലെത്തന്നെ മുര്‍സിയും തള്ളി. ഒടുവില്‍ തന്റെ പട്ടാളം തന്നെ തിരിഞ്ഞ് കുത്തുന്ന കാഴ്ചയും കാണേണ്ടിവന്നു മുര്‍സിക്ക്. മുബാറക്കിനെതിരെയുള്ള സമരത്തിന്റെ അവസാനഘട്ടത്തിലും സൈന്യം ജനകീയ സമരങ്ങള്‍ക്ക് അനുകൂല നിലപാടാണ് എടുത്തിരുന്നത്.
മുബാറക്കിന്റെ കിരാത ഭരണത്തില്‍ നിന്ന് മോചനം തേടിയ ഈജിപ്ത് ജനതയെ ഒരു തരത്തിലും തൃപ്തിപ്പെടുത്താന്‍ മുര്‍സിയുടെ മുസ്ലീം ബ്രദര്‍ഹുഡിന് കഴിഞ്ഞില്ലെന്നതാണ് സത്യം. സ്ഥാപിത താത്പര്യക്കാര്‍ ഭരണ കേന്ദ്രങ്ങള്‍ കയ്യടക്കിയതും, സാമ്പത്തികത്തകര്‍ച്ചയും മുര്‍സി ഭരണത്തേയും ബാധിച്ചു. ജനാധിപത്യപരമെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ മുര്‍സിക്ക് മുന്‍ ആണവോര്‍ജ്ജ കമ്മീഷന് തലവനും പ്രതിപക്ഷത്തിന്റെ നേതാവുമായ മുഹമ്മദ് എല്‍ബറാദിയടക്കമുള്ളവര്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. മുര്‍സിയുടെ ഓരോ നീക്കങ്ങളും വിമര്‍ശിക്കപ്പെട്ടു. വീണ്ടും ജനകീയ പ്രക്ഷോഭം.
രണ്ട് വര്‍ഷത്തിനിടെ രണ്ടു രാഷ്ട്രത്തലവന്മാര്ക്കെതിരെ ജനകീയ പ്രക്ഷോഭം എന്ന ചരിത്രത്തിനും ഈജിപ്ത് സാക്ഷിയായി. ജനകീയ സമരത്തിനൊടുവില്‍ ജനാധിപത്യത്തിന്റെ വഴിയില്‍ അധികാരത്തിലെത്തിയ ഭരണാധികാരിയെ സൈന്യം ജനങ്ങള്‍ക്കൊപ്പം നിന്ന് പുറത്താക്കിയെന്ന വിശേഷ സാഹചര്യവും....
സത്യം ഇത് തന്നെയാണ്. മുസ്ലീം ബ്രദര്‍ഹുഡ് തോറ്റു...ജനാധിപത്യം തന്നെ ജയിച്ചു. നാളെ ഒരുപക്ഷേ എല്‍ബറാദിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കിയാലും ഗതി ഇതു തന്നെയായിരിക്കും.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications