Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരങ്ങാടിയില്‍ റബ്ബ് തന്നെ... അത് തന്നെയാണ് ഇടതിന്‍റെ പ്രതീക്ഷയും!!!

വിദ്യാര്‍ത്ഥികളെല്ലാം പരീക്ഷയെ നേരിടുന്ന സമയത്ത് വിദ്യഭ്യാസ മന്ത്രി തന്നെ തിരഞ്ഞെടുപ്പ് പരീക്ഷ നേരിടുന്ന മണ്ഡലമാണ് തിരൂരങ്ങാടി. മൂന്നു തവണ എംഎല്‍എയും ഒരു തവണ വിദ്യഭ്യാസ മന്ത്രിയുമായതിന്‍റെ പരിചയ സമ്പന്നതയിലാണ് പികെ അബ്ദുറബ്ബ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്.

മുസ്ലീം ലീഗിന്റെ കോട്ടയില്‍ എങ്ങനെയും വിളളലുണ്ടാക്കി വിജയം കൈവരിക്കാനുളള ശ്രമത്തിലാണ് ഇടതുപക്ഷ മുന്നണി. സിപിഐയുടെ സീറ്റില്‍ പൊതു സമ്മതനായ സ്വതന്ത്രനെ നിര്‍ത്താനുളള ശ്രമത്തിലാണ് ഇത്തവണ എല്‍ഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടകളില്‍ പോലും വമ്പന്‍ മത്സരം നടത്തിയ ജനകീയ വികസന മുന്നണിയുടെ ചെയര്‍മാന്‍ നിയാസ് പുളിക്കലകമാകും ഇത്തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത.

PK Abdurabb

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റവും അധികം ആക്ഷേപങ്ങള്‍ നേരിട്ട മന്ത്രിമാരില്‍ ഒരാളാണ് അബ്ദുറബ്ബ്. സോഷ്യല്‍ മീഡിയ ഏറ്റവും അധികം പരിഹസിച്ച മന്ത്രിയും അദ്ദേഹം തന്നെ ആകും. മുസ്ലീം ലീഗില്‍ അബ്ദുറബ്ബിനെ പോലെ ആക്ഷേപങ്ങള്‍ മറ്റൊരു മന്ത്രിയ്ക്കും നേരിടേണ്ടി വന്നിട്ടില്ല.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അബ്ദുറബ്ബിന്റെ ജന്മ നാടായ പരപ്പനങ്ങാടിയില്‍ നാല്‍പത്തിയഞ്ച് സീറ്റില്‍ പതിനെട്ട് സീറ്റേ മുസ്ലീം ലീഗിന് നേടാനായൊളളൂ. എന്നാല്‍ തദ്ദേശ തിരഞ്ഞടുപ്പിലെ മാറ്റങ്ങളൊന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ യാതൊരു വിധ ചലനങ്ങളും സൃഷ്ടിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മുസ്ലീം ലീഗ്.

കഴിഞ്ഞ നിയമസഭാ,ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഇവ ശരി വെക്കുന്നതാണെന്നും ലീഗ് ഉറച്ച് വിശ്വസിക്കുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ അഡ്വ കെകെ അബ്ദുസമദിനെതിരെ 30,208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പികെ അബ്ദുറബ്ബ് വിജയിച്ചത്. 2006ല്‍ മണ്ഡലം പുനക്രമീകരണത്തിന് മുമ്പ് മുസ്ലീം ലീഗിലെ കെ കുട്ടി അഹമ്മദ് കുട്ടി നേടിയ വോട്ടിന്റെ ഇരട്ടിയോളമാക്കാന്‍ അബ്ദുറബ്ബിനായി.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇടി മുഹമ്മദ് ബഷീറിന് ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞിരുന്നു. എന്നാല്‍ ആ സമയത്തും തിരൂരങ്ങാടി നിയോജക മണ്ഡലം നല്‍കിയ ഭൂരിപക്ഷമാണ് ഇടിയെ കര കയറ്റിയത്. 23,367 വോട്ട് ഇടി തിരൂരങ്ങാടിയില്‍ മാത്രം നേടി.

മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തും മണ്ഡലത്തിലും അബ്ദുറബ്ബ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുസ്ലീം ലീഗ് ഉയര്‍ത്തിപിടിക്കുമ്പോള്‍ മന്ത്രിയെന്ന നിലയിലും എംഎല്‍എ. എന്ന നിലയിലും പൂര്‍ണ പരാജയമായി എല്‍ഡിഎഫും വാദിക്കുന്നു. വാദപ്രതിവാദങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസ്-ലീഗ് അസ്വാരസ്യങ്ങളും
കാന്തപുരം വിഭാഗം സുന്നികളുടെ വോട്ട് ഉറപ്പിക്കാമെന്നതും എല്‍ഡിഎഫ് പ്രതീക്ഷകളായി തുടരുമ്പോള്‍ എന്നും തങ്ങളുടെ കൂടെ നിന്ന തിരൂരങ്ങാടി ഇത്തവണയും കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+