ഗാംഗുലിയെ മാത്രമല്ല, ദ്രാവിഡിനെയും പുറത്താക്കിയത് ഗ്രെഗ് ചാപ്പല്‍: സച്ചിന്
മുംബൈ: മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് രാഹുല്‍ ദ്രാവിഡിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ അന്നത്തെ കോച്ച് ഗ്രെഗ് ചാപ്പല്‍ ശ്രമം നടത്തിയിരുന്നു എന്ന് സച്ചിന് തെണ്ടുല്‍ക്കര്‍. ദ്രാവിഡിനെ മാറ്റി തന്നെ ക്യാപ്റ്റനാക്കാനായിരുന്നു ചാപ്പലിന്റെ ശ്രമം. നമുക്ക് രണ്ടുപേര്‍ക്കും ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ വര്‍ഷങ്ങളോളം നിയന്ത്രിക്കാം എന്ന് ചാപ്പല്‍ പറഞ്ഞതായും സച്ചിന് വെളിപ്പെടുത്തി.
പ്ലെയിംഗ് ഇറ്റ് മൈ വേ എന്ന ആത്മകഥയുടെ പ്രകാശനത്തിന് തൊട്ടുമുന്‍പേയാണ് മാസ്റ്റര്‍ ബാറ്റ്സ്മാന് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 2007 ലോകകപ്പിന് മുന്‍പ് ദ്രാവിഡിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കാനായിരുന്നു ചാപ്പലിന്റെ ശ്രമം. ദ്രാവിഡില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കണമെന്ന് തന്റെ വീട്ടില്‍ വന്നാണ് ചാപ്പല്‍ ആവശ്യപ്പെട്ടത് - സച്ചിന് പറഞ്ഞു.
ഗ്രെഗ് ചാപ്പല്‍ ദ്രാവിഡിനെതിരെ കളിച്ച കളികളെ കുറിച്ചും സച്ചിന്റെ വെളിപ്പെടുത്തലിനെ കുറിച്ചും ഗാംഗുലിയും ദ്രാവിഡും മറ്റും പ്രതികരിക്കുന്നു.

ദ്രാവിഡിന് എല്ലാം അറിയാമായിരുന്നു: ഗാംഗുലി
ചാപ്പല്‍ തനിക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ ദ്രാവിഡിന് അറിയാമായിരുന്നു എന്ന് മുന്‍ ക്യാപ്റ്റന്‍ ഗാംഗുലി പറഞ്ഞു. എന്നാല്‍ ദ്രാവിഡിന് ചാപ്പലിനെ നിയന്ത്രിക്കാനൊ എന്തെങ്കിലും ചെയ്യാനോ കഴിഞ്ഞില്ല. ഇത് ദ്രാവിഡ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ദാദ പറഞ്ഞു.

ആരെന്ത് വേണമെങ്കിലും പറഞ്ഞോട്ടെ: ദ്രാവിഡ്
സച്ചിനും ചാപ്പലും തമ്മില്‍ സംസാരിച്ച കാര്യങ്ങളെക്കുറിച്ചറിയാന്‍ തനിക്ക് താല്പര്യമില്ലെന്നാണ് ദ്രാവിഡ് പ്രതികരിച്ചത്. സച്ചിന്റെ പുസ്തകം താന്‍ വായിച്ചിട്ടില്ല. അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ താല്പര്യമില്ല

സച്ചിനെ ക്യാപ്റ്റനാക്കാനോ
ദ്രാവിഡിനെ മാറ്റി സച്ചിനെ ക്യാപ്റ്റനാക്കാനായിരുന്നത്രെ ചാപ്പലിന്റെ ശ്രമം. ഇത് പറഞ്ഞത് മറ്റാരുമല്ല സാക്ഷാല്‍ സച്ചിന് തന്നെ. എന്നാല്‍ ചാപ്പലിന്റെ ഓഫര്‍ സച്ചിന് നിരസിച്ചു.

എന്തായാലും ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി പോയി
ചാപ്പല്‍ ആഗ്രഹിച്ച പോലെ തന്നെ 2007 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി പോയി. ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ ഇന്ത്യ പുറത്തായതിനെ തുടര്‍ന്നാണ് ഇത്. ബംഗ്ലാദേശിനോട് പോലും ഇന്ത്യ തോറ്റിരുന്നു.

നേരത്തെ ഗാംഗുലിയെ ചവിട്ടി
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരില് ഒരാളായ ഗാംഗുലിയെ ക്യാപ്റ്റന്‍സിയില്‍ നിന്നും ടീമില്‍ നിന്നും പുറത്താക്കിയത് ചാപ്പലുമായുള്ള തര്‍ക്കങ്ങളാണ്.

പകരം കുംബ്ലേ, സച്ചിനല്ല
എന്നാല്‍ സച്ചിനെ ക്യാപ്റ്റനാക്കാനുള്ള ചാപ്പലിന്റെ ആഗ്രഹം നടന്നില്ല. കുംബ്ലെയാണ് ദ്രാവിഡിന് പകരക്കാരനായി ടീമിന്റെ ക്യാപ്റ്റനായത്.

എന്നിട്ടും സച്ചിനല്ല, അത് ധോണി
കുംബ്ലെയ്ക്ക് ശേഷം ക്യാപ്റ്റന്‍സി ഒരിക്കല്‍ കൂടി സച്ചിന്റെ കൈകളിലെത്തി. എന്നാല്‍ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു സച്ചിന് ചെയ്തതത്.

പുതുയുഗം ധോണിയുഗം
ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച ഒരു ക്യാപ്റ്റന്റെ ഉദയമായിരുന്നു ധോണിയിലൂടെ. സച്ചിന്റെ തീരുമാനമായിരുന്നു ഇത്.

കിര്സ്റ്റന് യുഗവും
ഗാരി കിര്സ്റ്റണ് എന്ന മികച്ച കോച്ചും ഇന്ത്യയുടെ ഭാഗ്യമായി. ദക്ഷിണാഫ്രിക്കന്‍ ഓപ്പണറായിരുന്ന കിര്സ്റ്റണ് കോച്ചും ധോണി ക്യാപ്റ്റനുമായിരുന്ന കാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ യുഗമായിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications