അബ്ദുറബ്ബിനെ വര്‍ഗീയ വാദിയാക്കാന്‍ വരട്ടെ...
മുന്‍ ഉപമുഖ്യമന്ത്രി കെ അവുക്കാദര്‍ കുട്ടി നഹയുടെ മകനും വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് വര്‍ഗീയവാദിയാണോ? കോട്ടണ്‍ ഹില്‍ സ്കൂളിലെ സംഭവം മാത്രമല്ല, നിലവിളക്ക് കൊളുത്താന്‍ മടി കാണിച്ചിരുന്നു, ഔദ്യോഗിക വസതിയുടെ പേര് മാറ്റിയിരുന്നു തുടങ്ങിയ സംഭവങ്ങളെല്ലാം പൊടി തട്ടിയെടുത്താണ് അബ്ദുറബ്ബിനെ ആളുകള്‍ ഇപ്പോള്‍ വര്‍ഗീയവാദി ആക്കുന്നത്.
മന്ത്രിയെ വിമര്‍ശിച്ച പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിന് മന്ത്രിയോ മുഖ്യമന്ത്രിയോ നല്കിയ വിശദീകരണങ്ങളോട് യോജിക്കാനും എതിര്‍ക്കാനും ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഇതിനെ വര്‍ഗീയത തലയ്ക്ക് പിടിച്ച മന്ത്രിയുടെ ഭ്രാന്തന് നടപടി എന്നൊക്കെ നിയമസഭയില്‍ മുന്‍ മന്ത്രിയും സി പി എം നേതാവുമായ എ കെ ബാലന് പ്രസ്താവിച്ചത് എന്തുകൊണ്ടായിരിക്കും.

മുന്‍ മന്ത്രിയുടെ മനസില്‍ മാത്രമല്ല, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലടക്കം നടക്കുന്ന ചര്ച്ചകളിലുമുണ്ട് കോട്ടണ്‍ ഹില്‍ സംഭവത്തെ മതവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം. നടപടിക്ക് വിധേയയായ ഊര്‍മിളാ ദേവി എന്ന അധ്യാപിക പട്ടികജാതിക്കാരിയാണ് എന്നതും മന്ത്രി മുസ്ലിം ആണ് എന്നതും ഈ സംഭവത്തില്‍ ചര്‍ച്ചയാകേണ്ട കാര്യമെന്താണ്.
റിട്ടയര്‍മെന്റിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ സ്ഥലം മാറ്റാനാവില്ല, അസുഖ ബാധിതയായതിനാല്‍ സ്വയം ആവശ്യപ്പെട്ടാലല്ലാതെ സ്ഥലം മാറ്റാനാവില്ല തുടങ്ങിയ നിയമപരമായ പോയിന്റുകള്‍ ഉണ്ടായിരിക്കേ ഇതില്‍ മതം കുത്തിക്കയറ്റാനുള്ള ശ്രമം നടത്തുന്നത് എന്തിനാണ്. മാത്രമല്ല, കുട്ടികളുടെ പഠനസമയത്തെ കുറിച്ച് ആകുലപ്പെടുക എന്നത് ഒരു പ്രധാനാധ്യാപികയുടെ അവകാശം കൂടിയാണ്.
ഗംഗ എന്ന പേരിനില്ലാത്ത ജാതി ഗ്രേസ് എന്ന പേരിന് ഉണ്ട് എന്ന് കണ്ടെത്തുന്നവരാണ് മന്ത്രിയുടെ വീടിന്റെ പേരിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നത്. അതുപോലെ നിലവിളക്കും. നിലവിളക്ക് കൊളുത്താന്‍ താല്പര്യമില്ലാത്ത മന്ത്രിയാണെങ്കില്‍ അതിന് അവരെ നിര്‍ബന്ധിക്കേണ്ട കാര്യമെന്ത്. ഉദ്ഘാടനത്തിനായാലും പ്രകാശനത്തിനായാലും വേറെ എന്തെല്ലാം വഴികള്‍ ഇരിക്കുന്നു. അല്ലാതെ കൊളുത്താത്ത മന്ത്രിയെ കൊളുത്തിച്ചേ വിടൂ എന്ന വാശിയില്‍ നിലവിളക്കും വെച്ച് ചടങ്ങ് ഒരുക്കുന്നതിലെ യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത്. മന്ത്രിയുടെ വര്‍ഗീയതയല്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications