പറയുന്പോള്‍ പണിയൊന്നും ഇല്ല, പക്ഷേ കോടികള്‍ ആസ്തിയുണ്ട്! രാഷ്ട്രീയക്കാരെങ്ങനെ കോടീശ്വരന്മാരാകുന്നു?

ഡോ ആസാദ്
രാഷ്ട്രീയ പ്രവര്‍ത്തനം ഒരു തൊഴിലാണോ , രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തൊഴിലാളികളാണോ എന്നെല്ലാമുള്ള സന്ദേഹങ്ങള്‍ ഉയരുന്നുണ്ട്. തൊഴിലാണെങ്കില്‍ അതിന്റെ സേവന വേതന വ്യവസ്ഥകള്‍ എപ്രകാരമാണ്? പൊതുപ്രവര്‍ത്തനം സൗജന്യ സേവനമാണെങ്കില്‍ ആരൊക്കെയാണ് പൊതു പ്രവര്‍ത്തകരെന്നും അവരെങ്ങനെ ജീവിക്കുന്നുവെന്നും ആലോചിക്കേണ്ടിവരും.

എല്ലാ മനുഷ്യരും തൊഴിലെടുത്താണ് ജീവിക്കേണ്ടത്. തൊഴിലിന് ഫലമുണ്ടാകണം. കൂലിയും വേണം. തൊഴിലിനു പുറത്തുള്ള ഇടപെടലാണ് പരസ്പര സഹായം. അവിടെ വ്യവസ്ഥകളല്ല ധാര്‍മ്മികത അഥവാ മൂല്യബോധമാണ് പ്രധാനം. ദൗര്‍ഭാഗ്യവശാല്‍, നവമുതലാളിത്തം വലിയ അട്ടിമറിയാണ് സൃഷ്ടിച്ചത്.സഹായ വ്യവസായം, സാന്ത്വന വ്യവസായം എന്നിങ്ങനെ അതെല്ലാം വിലപേശല്‍ വ്യവഹാരങ്ങളുടെ പട്ടികയിലേക്കാണ് മാറിയത്. സ്വാഭാവികമാിയും പൊതുരംഗത്തേക്ക് ലാഭേച്ഛാപൂര്വ്വമായ പ്രവര്‍ത്തനങ്ങള്‍ തള്ളിക്കയറി. രാഷ്ട്രീയം ലാഭകരമായ വ്യവസായമാണെന്നുവന്നു.
മനുഷ്യ വിഭവം കൊണ്ട് ഏറ്റവും നേട്ടമുണ്ടായത് വ്യവസ്ഥാവല്ക്കൃത രാഷ്ട്രീയത്തിന്റെ നേതാക്കള്‍ക്കാണ്. നിശ്ചയിക്കപ്പെട്ടതോ രേഖപ്പെടുത്തപ്പെട്ടതോ ആയ വരുമാനമില്ലെങ്കിലും പലരുടെയും ജീവിത നിലവാരത്തില്‍ വലിയ ഉയര്‍ച്ചയുണ്ടായി. ചുരുങ്ങിയ കാലംകൊണ്ട് കുടിലുകള്‍ കൊട്ടാരങ്ങളായി. ആസ്തി വര്‍ദ്ധിച്ചു. തൊഴില്‍ രാഷ്ട്രീയമാണെന്നും തനിക്ക് രണ്ടോ മൂന്നോ കോടിയുടെ ആസ്തിയുണ്ടെന്നും അഭിമാനപൂര്‍വ്വം പറയാമെന്നായി.

പല രാജ്യങ്ങളിലും പ്രധാനമന്ത്രി പദമൊഴിഞ്ഞാല്‍ സ്വന്തം തൊഴിലിലേക്കു തിരിച്ചുപോകുന്ന ജനനേതാക്കളെ നാം കണ്ടിട്ടുണ്ട്. അവിടെയൊന്നും രോഷ്ട്രീയപ്രവര്ത്തനം തൊഴിലല്ല. തൊഴിലിനു പുറത്തുള്ള സേവനമാണ്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയം ലാഭകരമായ തൊഴിലായിരിക്കുന്നു.
എല്ലാം ജനങ്ങള്‍ക്കുവേണ്ടി ത്യജിക്കുന്ന സമര്‍പ്പിത രാഷ്ട്രീയ ജീവിതങ്ങള്‍ നമ്മെ നയിച്ചിട്ടുണ്ട്. അവരൊന്നും പദവികള്‍ക്കു പിറകേ പോയില്ല. ആസ്തി വര്‍ദ്ധിപ്പിച്ചില്ല. കുമിയുന്ന പണത്തില്‍ ചൂഷണത്തിന്റെ ചോരക്കറ കാണുമെന്നാണ് അവര്‍ പഠിപ്പിച്ചത്. ഇപ്പോള്‍ നേതാക്കന്മാര് കോടികളുടെ ആസ്തിയിലേക്കു കുതിക്കുന്നത് എങ്ങനെയാണെന്ന് ജനങ്ങളറിയേണ്ടേ? തൊഴിലുള്ളവര്‍ക്കുതന്നെ സമ്പാദിക്കാന്‍ പ്രയാസമുള്ള സാമൂഹിക രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഓര്‍ക്കണം.
പണം എങ്ങനെയുണ്ടായി എന്നു ചോദിക്കരുതെന്ന് ഒരലിഖിത നിയമമുള്ളതുപോലെ തോന്നുന്നു. പണമുള്ളവരെയും പദവിയുള്ളവരെയും വാഴ്ത്തുന്ന വിധേയ ജനാധിപത്യമാണ് പുരോഗമനപരം എന്നു കരുതുന്നവരുടെ നിര നീളുകയാണ്. എല്ലാ സ്വത്തും മോഷണമാണ് അഥവാ കയ്യേറ്റമാണെന്ന് പറയുന്നവരുടെ പരമ്പരയ്ക്ക് എന്തുപറ്റിക്കാണും?
-
‘മത്സരാർത്തി’കളായി നേതാക്കൾ, പാർട്ടി വിട്ട് പ്രവർത്തകർ; ആയിരത്തോളം എൻസിപി പ്രവർത്തകർ മാണി ഗ്രൂപ്പിലേക്ക് -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
തൃശൂർ സിപിഐയിൽ ഭിന്നത; യുഡിഎഫ് സ്വതന്ത്രനാവുമോ സിസി മുകുന്ദൻ? ഗീത ഗോപിക്കെതിരെ വിമർശനം -
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
മന്ത്രിയുടേത് ‘തറ’ സ്വഭാവം! ഗണേഷ് കുമാർ സർക്കാരിന് അപമാനമെന്ന് വെള്ളാപ്പള്ളി -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
വയനാട് തുരങ്കപാത നിർമ്മാണം തടയണം: സുപ്രീം കോടതിയിൽ ഹർജി -
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
വിജയ് ബിജെപിക്കൊപ്പം പോകുമോ? പവന് കല്യാണ്‍ ഇടപെട്ടു, രാഷ്ട്രീയ തന്ത്രം മാറ്റണം എന്ന് ഉപദേശം -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ്










Click it and Unblock the Notifications