Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ ഷാനവാസിനെ ശരിക്കും അധികാരികള്‍ 'കൊന്നതാണോ'...?

ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സമൂഹത്തിന് മാതൃകയായി മാറിയ ഡോ ഷാനവാസ് ഇനി ഇല്ല. ചികിത്സയും ആതുര സേവനവും കച്ചവടം മാത്രമായ ലോകത്ത് ഷാനവാസ് തുറന്നിട്ട പാതയെ ഭയക്കുന്നവരും എതിര്‍ക്കുന്നവരും ഏറെയാണ് എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്ന സഥലം മാറ്റങ്ങളും മറ്റും.

സ്ഥലം മാറ്റം സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറോട് സംസാരിച്ച് തിരിച്ചെത്തിയതിന് ശേഷമാണ് ഡോ ഷാനവാസ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് അതിന് മുമ്പ് തന്നെ ഷാവാസ് തന്റെ ശബ്ദത്തില്‍ രേഖപ്പെടുത്തി വച്ചിരുന്നു. അതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയും ആയ ആര്യാടന്‍ മുഹമ്മദ് മുതല്‍ മരുന്ന് കച്ചവടക്കാരായ ഡോക്ടര്‍മാര്‍ വരെ പ്രതിപ്പട്ടികയില്‍ വരും.

ഒരു ഗതിയും ഇല്ലാത്ത ആദിവാസികളെ സമൂഹം മുഴുവന്‍ ഒറ്റപ്പെടുത്തുമ്പോഴും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതാണോ ഷാനവാസിനെ ചിലര്‍ക്കെങ്കിലും വെറുക്കപ്പെട്ടവനാക്കിയത്. അതോ മരുന്ന് മാഫിയക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളോ...?

പാവങ്ങളുടെ ഡോക്ടര്‍

പാവങ്ങളുടെ ഡോക്ടര്‍

പാവങ്ങളുടെ ഡോക്ടര്‍ എന്നാണ് ഡോ ഷാനവാസ് അറിയപ്പെട്ടിരുന്നത്. അത് ശരിയും ആയിരുന്നു. ആദിവാസികള്‍ക്കിടയില്‍ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് ഡോക്ടര്‍ നേരിട്ട് എത്തിച്ചിരുന്നത്.

ആദിവാസികള്‍ക്ക് വേണ്ടി

ആദിവാസികള്‍ക്ക് വേണ്ടി

ആദിവാസി ഊരുകളിലെ പതിവ് സന്ദര്‍ശകനായിരുന്ന ഷാനവാസ് അവരുടെ മദ്യാപാന ശീലം ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. പലയിടങ്ങളിലും ഇത് ഒരു പരിധിവരെ വിജയംകാണുകയും ചെയ്തു.

 മരുന്ന് മാഫിയ

മരുന്ന് മാഫിയ

സംസ്ഥാനത്തെ പല ഡോക്ടര്‍മാരും മരുന്ന് മാഫിയയായി പ്രവര്‍ത്തിക്കുന്നതായി ഷാനവാസ് ആരോപിച്ചിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡോക്ടര്‍മാരുടെ എതിര്‍പ്പ്

ഡോക്ടര്‍മാരുടെ എതിര്‍പ്പ്

ഡോക്ടര്‍മാരുടെ കള്ളക്കളികള്‍ വെളിച്ചത്ത് കൊണ്ടുവരും എന്ന സ്ഥിതി വന്നതോടെ സഹപ്രവര്‍ത്തകരും ഷാനവാസിന്റെ ശത്രിക്കളായി. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായം നല്‍കാന്‍ ആരും ഉണ്ടായില്ല.

ആര്യാടന്‍ മുഹമ്മദ്

ഷാനവാസിനെ മലപ്പുറം ജില്ലയിലേക്ക് തിരിച്ച് സ്ഥലം മാറ്റുന്നതിനെതിരെ ശക്തമായ നിലപാടെടുത്തത് ആര്യാടന്‍ മുഹമ്മദ് ആണെന്നാണ് ആക്ഷേപം. അതിന്റെ കാരണം മാത്രം വ്യക്തമല്ല.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഷാനവാസിനെതിരെ നേരിട്ട് രംഗത്ത് വന്നിരുന്നു. മലപ്പുറം ജില്ലയിലേക്ക് സ്ഥലംമാറ്റം നല്‍കരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.

കാരണം എന്ത്?

കാരണം എന്ത്?

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഡോ ഷാനവാസിനോട് അന്തുകൊണ്ടാണ് ഇത്ര ദേഷ്യം. അദ്ദേഹത്തിന്റെ അനധികൃ വിദേശ യാത്രകള്‍ സംബന്ധിച്ച് ഷാനവാസ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങളാണോ കാരണം?

 പ്രതീക്ഷകള്‍

പ്രതീക്ഷകള്‍

തുടര്‍ച്ചയായ സ്ഥലം മാറ്റങ്ങള്‍ക്കൊടുവില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷയോടെ ആയിരുന്നു അദ്ദേഹം ഒടുവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറെ കാണാന്‍ പോയത്. എന്നാല്‍ ആ പ്രതീക്ഷയും പൊലിഞ്ഞതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

യാത്ര, ഒടുവില്‍ അപ്രതീക്ഷിത മരണം

യാത്ര, ഒടുവില്‍ അപ്രതീക്ഷിത മരണം

സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട്ടേകക് പോയി തിരിച്ച് നാട്ടിലേക്ക വരുന്നതിനിടെ കാറില്‍ വച്ചാണ് ഷാനവാസിന് ഹൃദയാഘാതം ഉണ്ടായത്. ജീവന്‍ രക്ഷിക്കാനായില്ല.

ഷാനവാസിന് വേണ്ടി

ഷാനവാസിന് വേണ്ടി

ഷാനവാസ് തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+