ബ്രിട്ടീഷുകാര്‍ തോക്ക് വലിച്ചെറിഞ്ഞ് ഓടി... വെള്ളപ്പട വിറച്ച നിമിഷം!! ഹജൂര്‍ കച്ചേരി ചരിത്രം
സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ സമാനതകളില്ലാത്ത വീര്യമാണ് മലപ്പുറത്ത് കണ്ടത്. വെള്ളപ്പടയെ തുരത്തിയോടിച്ച് മലയാള രാജ്യമുണ്ടാക്കി ഭരണം നടത്തിയ സമര നേതാക്കളായിരുന്നു ആലി മുസ്ല്യാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. ബ്രിട്ടീഷുകാര്‍ വിറച്ചുപോയ മലബാര്‍ സമരത്തില്‍ കൊല്ലപ്പെട്ട സമരക്കാരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ല.
പൂക്കോട്ടൂരും നിലമ്പൂരും പൊന്നാനിയിലും തിരൂരങ്ങാടിയിലും താനൂരുമെല്ലാം സമരം കൊടുമ്പിരികൊണ്ട ദിനങ്ങള്‍ ഇന്നും ഇന്നാട്ടുകാര്‍ക്ക് ആവേശമാണ്. ബ്രിട്ടീഷുകാരുടെ ക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് തിരൂരങ്ങാടിക്കടുത്ത ചെമ്മാടുള്ള ഹജൂര്‍ കച്ചേരി. ചെമ്മാട്ടെ ടിപ്പുവിന്റെ കോട്ട പിടിച്ചടക്കിയ ശേഷം തകര്‍ക്കുകയും അവിടെ നിന്നുള്ള കല്ലുപയോഗിച്ച് നിര്‍മിക്കുകയും ചെയ്ത മന്ദിരമാണിത്. ഇന്തോ-യൂറോപ്യന്‍ മാതൃകയിലാണ് കെട്ടിടം.

മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലായിരുന്നു ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍. ഭരണ സൗകര്യത്തിന് വേണ്ടി മലബാറില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പ്രധാന കെട്ടിടമായിരുന്നു ഹജൂര്‍ കച്ചേരി. ബ്രിട്ടീഷുകാരുടെ റവന്യൂ ഓഫീസും കോടതിയും ജയിലുമെല്ലാം ഇവിടെയായിരുന്നു. മലബാര്‍ സമരം തുടങ്ങുന്നതിന് കാരണമായ പല സംഭവങ്ങളിലൊന്ന് നടന്നത് ഈ മന്ദിരത്തിന് മുന്നിലാണ്.
1921 ആഗസ്റ്റ് 20നായിരുന്നു ആ സംഭവം. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ ബ്രിട്ടീഷ് പട്ടാളക്കാരും പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ആലി മുസ്ല്യാരും ഖിലാഫത്ത് പ്രവര്‍ത്തകരും ഹജൂര്‍ കച്ചേരിയിലേക്ക് വന്നു. എന്നാല്‍ ഇതിനെതിരെ പോലീസ് വെടിവച്ചു. ഉന്നത ബ്രിട്ടീഷ് ഓഫീസര്‍മാര്‍ ഈ വേളയില്‍ ഹജൂര്‍ കച്ചേരിയിലുണ്ടായിരുന്നു.
വെടിവയ്ക്കുന്ന പോലീസുകാര്‍ക്ക് നേരെ സമരക്കാര്‍ ഓടിയടുത്തതോടെ ബ്രിട്ടീഷുകാര്‍ തോക്ക് ഉപേക്ഷിച്ച് പിന്തിരിഞ്ഞ് ഓടിയെന്നാണ് ചരിത്രം. പിന്നീട് വലിയ യുദ്ധം തന്നെ നടന്നു. ഇരുഭാഗത്തും വലിയ നാശനഷ്ടമുണ്ടായി. സമരക്കാരില്‍ 18 പേര് വീരമൃത്യു വരിച്ചു.

ബ്രിട്ടീഷ് പോലീസിലെ പ്രമുഖര്‍ കൊല്ലപ്പെട്ടു. ലഫ്. വില്യം റൂഥര്‍ഫൂഡ് ജോണ്‍സ്റ്റണ്‍, പ്രൈവറ്റ് എഫ്എം എലി, പ്രൈവറ്റ് എച്ച്സി ഹച്ചിങ്സ്, എസിപി വില്യം ജോണ്‍ ഡങ്കണ്‍ റൗളി, ഇന്‍സ്പെക്ടര്‍ മൊയ്തീന് എന്നിവരുള്‍പ്പെടെയുള്ള ബ്രിട്ടീഷ് പട്ടാളത്തിലെയും പോലീസിലെയും പ്രമുഖരാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷുകാരുടെ കല്ലറ ഹജൂര്‍ കച്ചേരി കോംപൗണ്ടില്‍ ഇപ്പോഴും സംരക്ഷിച്ചുപോരുന്നു.
മാപ്പിള സമരം കൊടുമ്പിരി കൊണ്ടതോടെ ബ്രിട്ടീഷ് സൈന്യത്തിന് പിന്തിരിയേണ്ടി വന്നു. ആലി മുസ്ല്യാര്‍ നേതൃത്വം നല്കുന്ന ഭരണകൂടം നിലവില്‍ വന്നു. ഇവര്‍ കേന്ദ്രമാക്കിയതും ഹജൂര്‍ കച്ചേരിയായിരുന്നു. കോടതിയും ഭരണ വിഭാഗവും പാസ്പോര്‍ട്ട് ഓഫീസുമെല്ലാം ഇവിടെ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നുവത്രെ. പിന്നീട് കൂടുതല്‍ പട്ടാളമിറങ്ങി രക്തരൂഷിത അക്രമത്തിലൂടെ മേഖല പിടിച്ചടക്കിയെന്നതും ചരിത്രം.
സ്വാതന്ത്ര്യത്തിന് ശേഷം ഹജൂര്‍ കച്ചേരിയിലാണ് തിരൂരങ്ങാടി താലൂക്ക് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയില്‍ പൈതൃക കേന്ദ്ര സംരക്ഷണത്തിന്റെ ചര്‍ച്ച വന്നപ്പോള്‍ ബന്ധപ്പെട്ടവര്‍ തിരഞ്ഞെടുത്തതും 75 സെന്റില്‍ സ്ഥിതി ചെയ്യുന്ന ഈ മന്ദിരമാണ്. ഹജൂര്‍ കച്ചേരി മ്യൂസിയമാക്കാന്‍ തീരുമാനിച്ചതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെ നടന്നു.
മലബാര്‍ സമരത്തിന്റെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന മ്യൂസിയമാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. എങ്കിലും രൂപത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ബ്രിട്ടീഷുകാരുടെ കോടതി പ്രവര്‍ത്തിച്ച മുറിയും ജയിലുമെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. പുരാവസ്തു വകുപ്പിന് കീഴിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications