അയല്‍വാസിയുടെ മരം നിങ്ങള്‍ക്ക് ശല്യമായോ? എന്താണ് ചെയ്യേണ്ടത്... നിയമ നടപടികള്‍ ഇങ്ങനെ
മരം വച്ചുപിടിപ്പിക്കുന്നത് പുണ്യകരമാണ് എന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരില്‍ കൂടുതല്‍ പേരും. എന്നാല്‍ അതുകൊണ്ട് മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാകരുത്. പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലുമെല്ലാം മറ്റുള്ളവര്‍ക്ക് ഭീഷണിയായി ചില മരങ്ങള്‍ കാണാം. ഉറപ്പ് കുറഞ്ഞ മരങ്ങള്‍ ഏത് സമയവും നിലംപൊത്താമെന്ന അവസ്ഥയിലുമാകും.
ഇത്തരം ഘട്ടങ്ങളില്‍ എന്താണ് ചെയ്യേണ്ടത്. അയല്‍വാസിയുമായി രമ്യമായി പറഞ്ഞ് പരിഹാരം കാണുന്നതാണ് ഏറ്റവും ഉചിതം. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഇത്തരം സംസാരങ്ങളും ചര്‍ച്ചകളും ഫലം കണ്ടു എന്ന് വരില്ല. അപ്പോഴാണ് നിയമ നടപടികളിലേക്ക് കാര്യങ്ങള്‍ എത്തുക. നാട്ടിലെ കാരണവന്മാരെ ഉള്‍പ്പെടുത്തിയോ വാര്‍ഡ് മെംബറെ ഉള്‍പ്പെടുത്തിയോ ഉള്ള ചര്‍ച്ചകള്‍ ഫലമുണ്ടായില്ലെങ്കില്‍ നിയമത്തിന്റെ വഴിക്ക് നീങ്ങാം.

ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. ഇതിന് പ്രത്യേക ഫോം ലഭ്യമായിരിക്കും. അല്ലെങ്കില്‍ വെള്ള കടലാസില്‍ എഴുതി തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിക്ക് പരാതി സമര്‍പ്പിക്കാം. മുന്‍സിപ്പിലാറ്റിയിലാണ് പരാതി നല്കുന്നതെങ്കില് ആദ്യം പരാതി ന്യായമാണോ എന്ന പരിശോധന നടക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനാണ് പരിശോധിക്കുക.
പരാതിയില്‍ കഴമ്പുണ്ട് എന്ന് കണ്ടെത്തിയാല്‍ മരം നില്ക്കുന്ന പറമ്പിന്റെ ഉടമസ്ഥന് മുന്‍സിപ്പാലിറ്റി നോട്ടീസ് നല്‍കും. രണ്ടാഴ്ച്ചയ്ക്കകം മരം മുറിച്ചുമാറ്റണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. സമയ പരിധി കഴിഞ്ഞിട്ടും ഉടമ മരം മുറിച്ചുമാറ്റിയില്ലെങ്കില്‍ മറ്റൊരു നോട്ടീസ് കൂടി നല്‍കും. മരം മുറിച്ചുമാറ്റാത്തതിനാല്‍ മുന്‍സിപ്പാലിറ്റി ദൗത്യം ഏറ്റെടുക്കുമെന്ന് സൂചിപ്പിച്ചാണ് രണ്ടാമത്തെ നോട്ടീസ് നല്‍കുക.
മരം മുറിച്ചുമാറ്റാന്‍ മുന്‍സിപ്പാലിറ്റി നടപടി സ്വീകരിക്കും. ഇതിന് വേണ്ടി വരുന്ന ചെലവ് മരത്തിന്റെ ഉടമസ്ഥനില്‍ നിന്ന് ഈടാക്കും. മരം മുറിച്ചുമാറ്റാന്‍ സാധിക്കാതെ വിഷയം സങ്കീര്‍ണമായി തുടരുകയാണെങ്കില്‍ മുന്‍സിപ്പാലിറ്റിയുടെ ട്രീ കമ്മിറ്റി ചര്‍ച്ച ചെയ്യും. നഗരസഭാ സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, നഗരസഭാ പ്രതിനിധി എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് ട്രീ കമ്മിറ്റി.
ട്രീ കമ്മിറ്റി കൃത്യമായ ഇടവേളകളില്‍ യോഗം ചേരുകയും മിനുട്സ് തയ്യാറാക്കുകയും ചെയ്യും. ഈ കമ്മിറ്റി എടുക്കുന്ന തീരുമാനം അന്തിമമാകും. മരം ഭീഷണിയാണ് എന്ന് ബോധ്യമായാല്‍ മുറിച്ചുമാറ്റി ഉടമയില്‍ നിന്ന് ചെലവ് ഈടാക്കും. മുറിച്ചുമാറ്റുന്നതിന് മുമ്പ് വല്ല അപകടത്തിനും മരം കാരണമായാല്‍ ഇതിനുള്ള നഷ്ടപരിഹാരം കൂടി ഉടമ നല്‍കേണ്ടി വരും. പൊതുസ്ഥലത്തുള്ള മരമാണ് വിഷയമെങ്കില്‍ മുന്‍സിപ്പാലിറ്റി സ്വന്തം ചെലവില്‍ നടപടിയെടുക്കും.
കേരള പഞ്ചായത്ത് ആക്ട് 238, ദുരന്ത നിവാരണ നിയമം 2005, ഇന്ത്യന്‍ ശിക്ഷാ നിയമം 133 എന്നിവ പ്രകാരമാണ് ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുക. മരം മാത്രമല്ല, മരത്തിന്റെ ചില്ലകള്‍ ഭീഷണിയായി നില്‍ക്കുന്നുണ്ടെങ്കിലും ഇതേ നിയമ പ്രകാരം നടപടിയെടുക്കാം. മരം, ചില്ലകള്‍, ഫലങ്ങള്‍ എന്നിവ വ്യക്തിയുടേയോ കൃഷിയുടേയോ നാശത്തിന് കാരണമാകുമെങ്കില്‍ നടപടി ഉറപ്പാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ മേലധികാരിക്ക് നല്കുന്ന പരാതിയില്‍ നടപടി വൈകുന്നു എന്ന ആക്ഷേപം നിരവധി ഉയരാറുണ്ട്. രാഷ്ട്രീയമായ ഇടപെടലുണ്ടാകുമ്പോഴാണ് നടപടികള്‍ വൈകാറ്. ഇത്തരം ഘട്ടത്തില്‍ പരാതിക്കാരന് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, ഡിവിഷനല്‍ മജിസ്ട്രേറ്റ് എന്നിവരെയും സമീപിച്ച് പരിഹാരം തേടാവുന്നതണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications