സ്കൂള്‍ പീഡനം തുടരുന്നു, കൂസലില്ലാതെ മുഖ്യമന്ത്രി
ബാംഗ്ലൂര്‍: സ്വകാര്യ സ്കൂളുകളില്‍ നടന്ന പീഡനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലേ. ഇല്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും. ഇങ്ങനെയാണെങ്കില്‍, നാളെ സ്വകാര്യ കെട്ടിടത്തില്‍ മോഷണങ്ങളും കൊലപാതകങ്ങളും നടന്നാലും സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലല്ലോ - ആളുകളുടെ രോഷം തീരുന്നില്ല.
നാല് മാസത്തിനിടെ സ്കൂളില്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ നാല് സംഭവങ്ങളാണ് ഐ ടി നഗരമായ ബാംഗ്ലൂരില്‍ ഉണ്ടായിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ട സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല. സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന പത്രക്കാരോട് നിങ്ങള്‍ക്ക് മറ്റൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ലേ ഇതു മാത്രമാണോ പ്രശ്നം എന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചത്.
ജൂലൈയില്‍ സ്കൂളില്‍ ആറുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം സഭയില്‍ ചര്‍ച്ച ചെയ്യവേ ഉറങ്ങിയ മുഖ്യമന്ത്രിയാണ് ഈ സിദ്ധരാമയ്യ.

ഞങ്ങളെന്ത് ചെയ്യാനാണ്?
ചെറുതും വലുതുമായ സ്കൂളുകളില്‍ നിന്നും പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ പുറത്തുവരികയാണ്. ഐ ടി നഗരം എന്ന് വിളിപ്പേരുളള ബാംഗ്ലൂരിന് പോലും സ്കൂളില്‍ വേണ്ട സുരക്ഷ ഒരുക്കാനുള്ള സംവിധാനങ്ങളില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ഒന്നും ചെയ്യാനില്ലേ
മാറത്തഹള്ളി, ജാലഹള്ളി, രാമനഗരം, ഇന്ദിരാനഗര്‍ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് പീഡനം നടന്നത്. മിക്കവാറും കേസുകളില്‍ പ്രതികള്‍ അധ്യാപകര്‍ തന്നെ. അല്ലെങ്കില്‍ സ്കൂള്‍ സ്റ്റാഫ്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് സ്കൂളുകളുടെ പ്രവര്‍ത്തനം.

പിടിച്ചാലും പ്രശ്നമില്ല
പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞ് പുറത്തായാലും സ്കൂളുകള്‍ക്ക് പ്രശ്നമില്ല. ഒന്നോ രണ്ടോ ആഴ്ചകള്‍ അടച്ചിട്ട ശേഷം സ്കൂളുകള്‍ വീണ്ടും തുറക്കും. മാറത്തഹള്ളിയിലെ വിബ്ജിയോര്‍ സ്കൂളും ജാലഹള്ളിയിലെ സ്കൂളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

എന്തിനാണ് സര്‍ക്കാര്‍
തങ്ങള്‍ ഈ കാര്യത്തില്‍ എന്ത് ചെയ്യാനാണ് എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനോ സ്കൂളുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുക പോലുളള നടപടികള്‍ എടുക്കാനോ സര്‍ക്കാരിന് കഴിയുന്നില്ല.

എന്തുകൊണ്ട് സംഭവിക്കുന്നു
സ്കൂളുകളുടെ മാനേജ്മെന്റിലും മറ്റും രാഷ്ട്രീയ പിടിപാടുകള്‍ ഉള്ളവര്‍ ഉള്ളത് കൊണ്ടാണ് ഇതെന്നാണ് പറയപ്പെടുന്നത്. സ്കൂളുകളില്‍ നേരിട്ട് നിക്ഷപം ഉള്ള രാഷ്ട്രീയനേതാക്കളുമുണ്ട്. ഇന്ന് അവരുടെ സ്കൂള്‍ പൂട്ടിയാല്‍ നാളെ സ്വന്തം സ്കൂളും പൂട്ടേണ്ടിവരുമോ എന്ന പേടിയും രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടത്രേ.

മുഖ്യമന്ത്രി അതികഠിനം
പീഡന വാര്‍ത്തകളല്ലാതെ നിങ്ങള്‍ക്ക് മറ്റൊന്നും റിപ്പോര്‍ട്ട് ചെയ്യാനില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഏവരെയും ഞെട്ടിച്ചുകളഞ്ഞു. മാറത്തഹള്ളിയിലെ സ്കൂളില്‍ കുട്ടി പീഡനത്തിന് ഇരയായ സംഭവം ചര്‍ച്ച ചെയ്യുന്നതിനിടെ സിദ്ധരാമയ്യ അസംബ്ലിയില്‍ ഉറങ്ങിയത് വിവാദമായിരുന്നു.

ഇതെങ്കിലും നടക്കുമോ
ഇന്ദിരാനഗറില്‍ ആറുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്കൂളിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതെങ്കിലും പാലിക്കപ്പെടുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. നേരത്തെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയപ്പെട്ട സ്കൂളുകളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications