ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര് അറിയണം...
ചെന്നൈ വിമാനത്താവളത്തില്‍ കഴിഞ്ഞാഴ്ച ഡിഎംകെ എംപി കനിമൊഴിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് ഹിന്ദിയില്‍ മറുപടി പറയാത്തിന് അപമാനിച്ച സംഭവം ഏറെ വിവാദമായിരുന്നു. തമിഴിലോ ഇംഗ്ലീഷിലോ മറുപടി പറയാമെന്നാണ് അന്ന് കനിമൊഴി ഉദ്യോഗസ്ഥനോട് പ്രതികരിച്ചത്. ഹിന്ദി അറിയില്ലെന്നും പറഞ്ഞു.
ഹിന്ദി അറിയാത്ത നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരിഹാസം കലര്‍ന്ന മറുചോദ്യം. ഇന്ത്യ പോലുള്ള രാജ്യത്ത് ഭാഷ രാജ്യത്തിന്റെ പ്രതീകമായി കാണുന്നവര്‍ക്ക് മുമ്പില്‍ വളരെ വ്യത്യസ്തമായ വാര്‍ത്തയാണിന്ന്. തമിഴ്നാട്ടുകാരി ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കാന്‍ സാധ്യതയുണ്ട് എന്നതാണത്. തുടര്‍ന്ന് വായിക്കാം....

കമല ഹാരിസ് സ്ഥാനാര്‍ഥി
അമേരിക്കന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലെ ഡെമോക്രാറ്റിക് അംഗം കമല ഹാരിസ് നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് കമല ഹാരിസ്. ഇവര്‍ ഇന്ത്യന്‍ വംശജയാണ്.

ഇന്ത്യന്‍ വേരുകള്‍
താന്‍ പിന്നിട്ട വഴികളെ കുറിച്ച് വളരെ വ്യക്തമായ ബോധ്യമുള്ള വനിതയാണ് കമല ഹാരിസ്. 2019 ജനുവരില്‍ പുറത്തിറക്കിയ അവരുടെ പുസ്തകത്തില്‍ താന്‍ അമേരിക്കക്കാരിയാണെന്ന വിശദീകരിക്കുന്നു. കൂടെ അവര്‍ വന്ന വഴികളും. ഇവിടെയാണ് ഇന്ത്യന്‍ വേരുകള്‍ കമല ഹാരിസ് പറയുന്നത്.
Recommended Video

അമ്മ ശ്യാമള ഗോപാലന്
ജമൈക്കക്കാരനാണ് കമല ഹാരിസിന്റെ പിതാവ്. പേര് ഡൊണാള്‍ഡ് ഹാരിസ്. അമ്മ ശ്യാമള ഗോപാലന്. ചെന്നൈ സ്വദേശിയാണ്. ദില്ലിയിലെ പഠന ശേഷം ശ്യാമള യൂണിവേഴ്സിറ്റി ഓഫ് കാലഫോര്‍ണിയ ബെര്‍ക്കെലെയില്‍ ഉന്നത പഠനത്തിന് അമേരിക്കയിലെത്തി. പോഷകാഹാരം, എന്‍ഡോക്രിനോളജി എന്നിവയില്‍ ഡോക്ട്രേറ്റ് എടുത്തു.

സാമൂഹിക പ്രവര്‍ത്തനത്തിലേക്ക്
പഠന ശേഷം ശ്യാമള ഗോപാലന് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദം സംബന്ധിച്ച ഗവേഷണം നടത്തി. അതിനിടെയാണ് ഡൊണാള്‍ഡ് ഹാരിസിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. കമല ഹാരിസിന് അഞ്ചുവയസുള്ളപ്പോള്‍ ശ്യാമളയും ഹാരിയും പിരിഞ്ഞു.

സഹോദരി മായ ലക്ഷ്മി
പിന്നീട് ശ്യാമള ഗോപാലനൊപ്പമാണ് കമല ഹാരിസും സഹോദരി മായ ലക്ഷ്മിയും വളര്‍ന്നത്. അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഹോവാര്‍ഡില്‍ നിന്ന് ബിരുദം നേടിയ കമല, യൂണിവേഴ്സിറ്റി ഓഫ് കാലഫോര്‍ണിയ ഹേസ്റ്റിങ്സില്‍ നിന്ന് നിയമ ബിരുദവും നേടി.

കമല ഹാരിസ് ചെന്നൈയില്‍
അമ്മ ശ്യാമള ഗോപാലന് 2009ല്‍ മരിക്കുന്നതിന് മുമ്പും ശേഷവും കമല ഹാരിസ് ഇടക്കിടെ ചെന്നൈയില്‍ വരുമായിരുന്നു. ശ്യാമള ഗോപാലന്റെ അച്ഛന് പിവി ഗോപാലന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സാംബിയ സര്‍ക്കാരിന്റെ ഉപദേഷ്ടാവായും അദ്ദേഹം പിന്നീട് പ്രവര്‍ത്തിച്ചു. വിരമിക്കലിന് ശേഷം ചെന്നൈയിലെ ബസന്ത് നഗറില്‍ താമസമാക്കി.

ഇന്നലെ എന്ന പോലെ ഓര്മ
കുട്ടിക്കാലത്ത് ചെന്നൈയില്‍ വന്നപ്പോഴുള്ള കഥകളെല്ലാം കമല ഹാരിസിന് ഇന്നലെ എന്ന പോലെ ഓര്‍മയുണ്ട്. മുത്തച്ഛന് ഗോപാലനൊപ്പം ബീച്ചില്‍ പോയതും നടക്കാനിറങ്ങിയതുമെല്ലാം... ഗോപാലനും സുഹൃത്തുക്കളും രാഷ്ട്രീയവും അഴിമതി വിഷയങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്നതും സ്വാതന്ത്ര്യ സമര കഥകള്‍ പറയുന്നതുമെല്ലാം കമല ഓര്‍ത്തെടുത്ത് കുറിച്ചിട്ടുണ്ട്.

കമല ഹാരിസിന്റെ മുത്തശ്ശി
കമല ഹാരിസിന്റെ മുത്തശ്ശി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍ സാമൂഹിക പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. ഗാര്‍ഹിക പീഡനത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യന്‍ ഭക്ഷണത്തെ കുറിച്ചും കമല വാചാലയാകുന്നു. ജൂതനായ ഡോഗ്ലസ് എംഹോഫിനെ 2014ലാണ് കമല വിവാഹം കഴിച്ചത്.

ഔദ്യോഗിക ജീവിതം
അമേരിക്കയില്‍ ശക്തമായ വംശീയതക്കെതിരെ കടുത്ത നിലപാടെടുക്കുന്ന വനിതയാണ് കമല ഹാരിസ്. നിമയ പഠനത്തിന് ശേഷം അവര്‍ അലമേഡ കൗണ്ടി ഓഫീസില്‍ ഡെപ്യൂട്ടി ജില്ലാ അറ്റോര്‍ണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2004ലാണ് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്.

ഒട്ടേറെ പദവികള്‍
സാന്‍ ഫ്രാന്‍സിസ്കോ ജില്ലാ അറ്റോര്‍ണിയായി തിരഞ്ഞെടുത്തതോടെ രാഷ്ട്രീയത്തില്‍ സജീവമായി. 2011 ല്‍ കാലഫോര്‍ണിയയുടെ അറ്റോര്‍ണി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിലെത്തുന്ന ആദ്യ വനിത, ആദ്യ കറുത്ത വര്‍ഗക്കാരിയായ അമേരിക്കന്‍ പൗര, ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജ എന്നിവയെല്ലാമായിരുന്നു കമല ഹാരിസ്.

വിമര്‍ശനം ഇങ്ങനെ
ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കത്തില്‍ കമല ഹാരിസ് കാര്യമായി ഇടപെടുന്നില്ലെന്നാണ് അവര്‍ക്കെതിരായ ഒരു ആക്ഷേപം. 2017ല്‍ കാലഫോര്‍ണിയയില്‍ നിന്ന് അമേരിക്കന്‍ സെനറ്റിലേക്ക് മല്‍സരിക്കുകയും ജയിക്കുകയും ചെയ്തു. സെനറ്റിലെ ജുഡീഷ്യറി കമ്മിറ്റി അംഗമാണിപ്പോള്‍. പ്രസിഡന്റ് ട്രംപിന്റെ കുറ്റവിചാരണയില്‍ സജീവമായി ഇടപെട്ടത് കൊണ്ടാകണം ട്രംപ് രൂക്ഷമായ ഭാഷയിലാണ് കമല ഹാരിസിനെ വിമര്‍ശിക്കുന്നത്.

തിരഞ്ഞെടുപ്പ് വിശേഷം
അടുത്ത നവംബറിലാണ് അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ജോ ബിഡനും. ഡെമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് കമല ഹാരിസ്. അവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ചരിത്ര നിമിഷമാകും അത്. പക്ഷേ, ദേശീയതും വംശീയതയും അപരവിദ്വേഷവും പരത്തുന്ന പ്രചാരണവുമായി ട്രംപ് കളം നിറയുകയാണ്.

ഹിന്ദി അറിയാത്ത കമല വരുമ്പോള്‍...
ഹിന്ദിയില്‍ സംസാരിക്കാതിരുന്ന കനിമൊഴിയോട് നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഇനി ഒരു പക്ഷേ അമേരിക്കന്‍ വൈസ് പ്രസിഡന്റിനെയും സ്വീകരിക്കേണ്ടിവരും. കനിമൊഴി വിഷയത്തില്‍ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന് പ്രതികരിച്ചത് ഇങ്ങനെ- ഹിന്ദിയാണോ ഇന്ത്യക്കാരന്റെ അളവ് കോല്. ഇത് ഇന്ത്യയാണോ അതോ ഹിന്ദ്യയാണോ. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെയാണ് കുഴിച്ചുമൂടേണ്ടത്- എംകെ സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.
-
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?












Click it and Unblock the Notifications