Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുകോട്ട... പക്ഷേ, കോണ്‍ഗ്രസിന്റെ തുടരന്‍ വിജയങ്ങള്‍; തിരിച്ചുപിടിച്ചത് നേരിയ ഭൂരിപക്ഷത്തില്‍! വർക്കല ചരിത്രം

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന കേന്ദ്രങ്ങളില്‍ ഒന്നാണ വര്‍ക്കല. ശ്രീ നാരായണ ഗുരു അന്ത്യവിശ്രമം കൊള്ളുന്ന ശിവഗിരി ആശ്രമം വര്‍ക്കലയിലാണ്. തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വര്‍ക്കല ഏറ്റവും അധികം പിന്തുണച്ചിട്ടുള്ളത് സിപിഎമ്മിനേയും സിപിഐയേയും ആണ്.

എന്നാല്‍ 2001 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ മണ്ഡലത്തില്‍ വിജയിച്ചത് കോണ്‍ഗ്രസിന്റെ വര്‍ക്കല കഹാര്‍ ആയിരുന്നു. ഈ അപ്രമാദിത്തം 2016 ല്‍ സിപിഎം തകര്‍ത്തു. എന്താണ് വര്‍ക്കലയുടെ രാഷ്ട്രീയ ചരിത്രവും സാധ്യതകളും എന്ന് പരിശോധിക്കാം.

സിപിഎമ്മും സിപിഐയും

സിപിഎമ്മും സിപിഐയും

അഞ്ച് തവണ സിപിഐയും ആറ് തവണ സിപിഎമ്മും വിജയിച്ച മണ്ഡലം ആണ് വര്‍ക്കല. എന്തുകൊണ്ടാണ് വര്‍ക്കലയെ ഇടതുപക്ഷ മണ്ഡലം എന്ന് വിശേഷിപ്പിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തവും ആണ്. സിപിഎമ്മും സിപിഐയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ ചരിത്രവും ഉണ്ട്. അന്ന് വിജയം സിപിഐയ്ക്കായിരുന്നു.

നാല് തവണ കോണ്‍ഗ്രസ്

നാല് തവണ കോണ്‍ഗ്രസ്

1960 ലെ തിരഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ നിന്ന് ഇരട്ട അംഗങ്ങളായിരുന്നു ഉണ്ടായത്. അതില്‍ ഒരാള്‍ കോണ്‍ഗ്രസ്സുകാരനായ ഷംസുദ്ദീന്‍ ആയിരുന്നു. പിന്നീട് ഇവിടെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കുന്നത്. 2001 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു.

 വര്‍ക്കല കഹാര്‍

വര്‍ക്കല കഹാര്‍

2001 ല്‍ വര്‍ക്കല കഹാര്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്. സിപിഎമ്മിന്റെ ശക്തനായ പികെ ഗുരുദാസനെ തോല്‍പിച്ചുകൊണ്ടായിരുന്നു കഹാറിന്റെ ആദ്യ വിജയം. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും കഹാര്‍ വര്‍ക്കല നിലനിര്‍ത്തി. 2011 ല്‍ എഎ റഹീമിനെ തോല്‍പിച്ചത് പതിനായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.

വര്‍ക്കല രാധാകൃഷ്ണന്‍

വര്‍ക്കല രാധാകൃഷ്ണന്‍

വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം തിരഞ്ഞെടുക്കപ്പെട്ട ആള്‍ എന്ന റെക്കോര്‍ഡ് സിപിഎം നേതാവ് വര്‍ക്കല രാധാകൃഷ്ണന് സ്വന്തം. 1980 മുതല്‍ 1991 വരെ തുടര്‍ച്ചയായി നാല് തവണയാണ് വര്‍ക്കല രാധാകൃഷ്ണന്‍ ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചത്.

തിരിച്ചുപിടിച്ചു

തിരിച്ചുപിടിച്ചു

വര്‍ക്കല കഹാറില്‍ നിന്ന് മണ്ഡലം സിപിഎമ്മിന് വേണ്ടി തിരിച്ചുപിടിച്ചത് വി ജോയ് ആയിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2,386 വോട്ടിനായിരുന്നു ജോയിയുടെ വിജയം. ഇത്തവണയും മണ്ഡലം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം.

ലോക്‌സഭയില്‍

ലോക്‌സഭയില്‍

നിയമസഭയില്‍ ഉണ്ടാക്കിയ ഭൂരിപക്ഷം, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താന്‍ 2019 ല്‍ സിപിഎമ്മിന് കഴിഞ്ഞില്ല. ആറ്റിങ്ങല്‍ മണ്ഡലത്തിന് കീഴില്‍ വരുന്ന വര്‍ക്കലയില്‍ സിപിഎമ്മിന്റെ എ സമ്പത്ത് കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനേക്കാള്‍ ആറായിരത്തോളം വോട്ടിന് പിറകിലായിരുന്നു. കേരളം മുഴുവന്‍ യുഡിഎഫ് തരംഗം വീശിയടിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.

തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ്

2020 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പക്ഷേ, ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവാണ് പ്രകടമായിട്ടുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറായിരത്തോളം വോട്ടിന് മുന്നിട്ടുനിന്ന യുഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ 5351 വോട്ടിന് എല്‍ഡിഎഫിനേക്കാള്‍ പിറകിലാണ്. ഇത് തന്നെയാണ് സിപിഎമ്മിന് ആത്മവിശ്വാസം പകരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+