Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതി സൂര്യന്‍റെ ജീവിതത്തിലേക്ക്...

കേരളത്തിന്റെ സാമൂഹ്യ ബോധത്തെ എന്നും സ്വാധീനിച്ചിട്ടുള്ള അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു വിആര്‍ കൃഷ്ണയ്യര്‍. ഒരു പക്ഷേ രാജ്യത്തെ തന്നെ ഏറ്റവും വ്യത്യസ്തനായ ന്യായാധിപന്‍...

സജീവ രാഷ്ട്രീയത്തില്‍ നിന്ന് പരമോന്നത നീതിപീഠത്തിലെ ന്യായാധിപനായി അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. വിരമിച്ചതിന് ശേഷം അദ്ദേഹം പൊതു മണ്ഡലത്തില്‍ കൂടുതല്‍ സജീവമാവുകയായിരുന്നു. കേരളത്തേയും രാജ്യത്തേയും ബാധിക്കുന്ന ഓരോ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെട്ടു.

100 പിറന്നാളിന്റെ ആഘോഷങ്ങളുടെ ഓര്‍മകള്‍ മായുന്നതിന് മുമ്പാണ് അദ്ദേഹം യാത്രയായത്. വിആര്‍ കൃഷ്ണയ്യരുടെ ജീവിത വഴികളിലൂടെ...

വിആര്‍ കൃഷ്ണയ്യര്‍

വിആര്‍ കൃഷ്ണയ്യര്‍

1915 നവംബര്‍ 1 ന് പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്ത് ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് കൃഷ്ണയ്യരുടെ ജനനം.

കൊയിലാണ്ടിയില്‍

കൊയിലാണ്ടിയില്‍

ജനിച്ചത് പാലക്കാടാണെങ്കിലും വളര്‍ന്നത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലായിരുന്നു.

നിമസഭയിലേക്ക്

നിമസഭയിലേക്ക്

കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ നിയമസഭയിലെത്തിയ ആളാണ് കൃഷ്ണയ്യര്‍. 1952 ല്‍ ആയിരുന്നു ഇത്.

മന്ത്രി

മന്ത്രി

1957 ലെ ഇഎംഎസ് മന്ത്രിസഭയിലെ അംഗമായിരുന്നു കൃഷ്ണയ്യര്‍. നിയമം, ഊര്‍ജ്ജം, ജയില്‍, ജലസേചനം എന്നിവയായിരുന്നു വകുപ്പുകള്‍.

രാഷ്ട്രീയത്തില്‍ നിന്ന് ന്യായാധിപനിലേക്ക്

രാഷ്ട്രീയത്തില്‍ നിന്ന് ന്യായാധിപനിലേക്ക്

ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു അത്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഒരാള്‍ പരമോന്നത നീതിന്യായ കോടതിയെത്തുക എന്നത്.

നിര്‍ണായക വിധികള്‍

നിര്‍ണായക വിധികള്‍

ഇന്ത്യാ ചരിത്രത്തിലെ കറുത്ത ഏടെന്ന് വിശേഷിപ്പിക്കുന്ന അടിയന്തരാവസ്ഥക്ക് കാരണമായ സുപ്രധാന കോടതി വിധി എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നുണ്ട്. അത് കൃഷ്ണയ്യരുടെ വകയായിരുന്നു.

പത്മവിഭൂഷണ്‍

പത്മവിഭൂഷണ്‍

1999 ല്‍ രാജ്യം കൃഷ്ണയ്യര്‍ക്ക് പത്മവിഭൂഷന്‍ നല്‍കി ആദരിച്ചു.

രാഷ്ട്രീയം തട്ടാത്ത ന്യായാധിപന്‍

രാഷ്ട്രീയം തട്ടാത്ത ന്യായാധിപന്‍

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യം പേറിയാണ് കൃഷ്ണയ്യര്‍ ന്യായാധിപന്റെ കുപ്പായമിട്ടതെങ്കിലും അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍ അതിനെല്ലാം ഉപരിയായിരുന്നു.

ഇടതുമുഖം

ഇടതുമുഖം

കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കിലും അദ്ദേഹം ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നില്ല. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്ന വ്യക്തിത്വമായിരുന്നില്ല അദ്ദേഹത്തിന്റേത്.

മോദിക്ക് പ്രശംസ

മോദിക്ക് പ്രശംസ

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെ ഏറെ വിമര്‍ശിച്ചിരുന്ന കൃഷ്ണയ്യര്‍ അവസാനകാലത്ത് നിലപാട് മാറ്റിയിരുന്നു. നരേന്ദ്ര മോദിയെ പ്രശംസിച്ച് അദ്ദേഹം പലതവണ രംഗത്ത് വന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+