ഒരു മഴക്കാല ഓര്മ....വൈകില്ലെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക്...
പുറത്ത് നല്ല മഴയാണ്...തണുപ്പുള്ളതുകൊണ്ട് പുറത്തേക്കിറങ്ങാന്‍ വയ്യ. ഇറയത്തുവച്ച പാത്രത്തില്‍ മഴത്തുള്ളികള്‍ താളം പിടിയ്ക്കുന്നത് കണ്ടാസ്വദിച്ച എന്റെ കുട്ടിക്കാലം ഇപ്പോഴെനിക്ക് വിദൂരമാണ്. തിണ്ണയിലിരുന്ന് ഇറയത്തിറ്റുന്ന വെള്ളം തട്ടിത്തെറിപ്പിച്ച് കോലായി നനച്ചതിന് അമ്മയെത്ര വഴക്കു പറഞ്ഞിരിക്കുന്നു. ഒരു കടലാസു തോണിയിറക്കാന്‍ അമ്മയുടെ കണ്ണുവെട്ടിച്ച് മുറ്റത്തിറങ്ങിയിട്ട് വഴുക്കലിച്ച് വീണത് അനുസരണക്കേടുകൊണ്ടായിരുന്നത്രെ.
അന്നൊരു ദിവസം സ്കൂള്‍ വിടുന്ന സമയമായപ്പോള്‍ നല്ല മഴയുണ്ടായിരുന്നു. സ്കൂളിലേക്ക് പോകാന്‍ രണ്ട് വഴികളുണ്ട്. കനാല്ക്കരയിലൂടെയും വയലിലൂടെയും പോകാം. മഴപെയ്തതുകൊണ്ട് വയലില്‍ വെള്ളം കയറിയിട്ടുണ്ടാവും. അങ്ങനെ വരുമ്പോള്‍ ആ വഴിപോകാന്‍ വീട്ടുകാരുടെയും മാഷമ്മാരുടെയും വിലക്കുണ്ട്. പിന്നെയുള്ളത് കനാല്ക്കരയാണ്. വയലിനെക്കാള്‍ കഷ്ടമാണ് അന്ന് കനാല്‍ക്കര. വലിയ വലിയ കുണ്ടും കഴികളും.
മഴ ചോര്‍ന്ന് കഴിഞ്ഞിട്ടാണ് ഞങ്ങള്‍ സ്കൂളില്‍ നിന്നും ഇറങ്ങിയത്. അപ്പോള്‍ തന്നെ മണി അഞ്ച് കഴിഞ്ഞിരുന്നു. സ്കൂളിലേക്ക് പോകുന്നതും വരുന്നതും ഞങ്ങളൊരു ഗ്യാങാണ്. ചേച്ചിമാരും ചേട്ടന്മാരുമൊക്കെയുണ്ടാവും. ഓരോ കുണ്ടിലും കുഴിയിലും ചാടി, വെള്ളം എത്രത്തോളം ദൂരത്തെക്ക് തെറിക്കും, അതാരാണ് തെറിപ്പിയ്ക്കുന്നത് എന്നൊക്കെയള്ള മത്സരങ്ങള്‍ നടത്തിക്കൊണ്ടാണ് നടത്തം. അല്ല ഓട്ടം, അതുമല്ല ചാട്ടം...ആ എന്തോ ഒന്ന്

കാലുകള്‍ പിണഞ്ഞിട്ട് വെള്ളത്തിലൂടെ ഓടും. കുണ്ടുകള്‍ കാണുമ്പോള്‍ അതിലേക്ക് ചാടും. അപ്പോള്‍ വെള്ളം നാലുദിക്കിലേക്കും തെറിക്കും. ഉടുത്ത ഉടുപ്പിലും മുഖത്തുമൊക്കെ ചെളി തെറിക്കുന്നതില്‍ എനിക്കിന്നത്തെ പോലെ അന്ന് ഒട്ടും അസിങ്കമുണ്ടായിരുന്നില്ല. ഓടിക്കിതയ്ക്കുമ്പോള്‍ അല്പ സമയം പുറകില്‍ നടന്നുവരുന്നവരെയും കാത്ത് പാലത്തിലോ മറ്റോ ഇരിക്കും. അങ്ങനെ ആടിയും പാടിയും അന്ന് വീട്ടിലെത്താന്‍ ആറര കഴിഞ്ഞിരിന്നു. സന്ധ്യ ആയതും ബാങ്കുവിളിച്ചതുമൊന്നും ഞങ്ങളറിഞ്ഞതേയില്ല. വീട്ടിലേക്ക് കയറുമ്പോള്‍ വള്ളിത്തണ്ടുമായി ഉറഞ്ഞുതുള്ളിയങ്ങനെ നില്‍ക്കുകയായിരുന്നു അമ്മ.
മഴ പെയ്തപ്പോള്‍ വയലിലൂടെ വന്ന് ഞങ്ങളിലാര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്ന വീട്ടുകാരുടെ ബേജാര് ഓര്‍ക്കാന്‍ അന്നാക്കളിത്തിരക്കില് എവിടെയാണ് നേരം. ഞങ്ങളെയും നോക്കിയിറങ്ങിയ അമ്മയോട്, കനാലില്‍ കളിച്ചുകൊണ്ട് വരുന്നുണ്ടെന്ന് പറഞ്ഞുകൊടുത്തത് നമ്പൂരിവീട്ടിലെ ചേട്ടനാണ്. അപ്പൊ ശരിപ്പെടുത്തിവച്ചതാണ് അമ്മ ആ വള്ളിത്തണ്ട്. കോണി കയറി മുറ്റത്തെത്തിയതും കിട്ടി ശടപടേന്ന്.
പാവാട കയറ്റി നനഞ്ഞ തുടയില്‍ വള്ളിത്തണ്ട് കൊണ്ട് അടിച്ചപ്പോള്‍ നല്ല നീറ്റലുണ്ടായിരുന്നു. അന്നാവേദനയില് അമ്മയ്ക്ക് കൊടുത്ത വാക്കാണ് ഇനിയൊരിക്കലും വൈകി വരില്ലെന്ന്. പക്ഷെ ഋതുക്കള്‍ മാറിവന്നപ്പോള്‍ ഞാന്‍ പിന്നെയും മഴയില്‍ നനഞ്ഞിട്ടുണ്ട്. ചളി വെള്ളത്തില്‍ ചാടിയിട്ടുണ്ട്. കടലാസു തോണിയിറക്കിയിട്ടുണ്ട്. അപ്പോഴൊക്കെ അമ്മയുടെ കൈയ്യീന്ന് കണക്കിന് കിട്ടിയിട്ടുമുണ്ട്. പക്ഷെ ഒരിക്കലും വീട്ടിലെത്താന്‍ വൈകിയിട്ടില്ല. ഇപ്പോഴും വൈകുമ്പോള്‍ വിളിച്ചു പറയും.
-
കണക്കുകൂട്ടലെല്ലാം തെറ്റിച്ച് സ്വര്‍ണം.. ഇന്ത്യയില്‍ വിലയില്‍ കുത്തനെ ഇടിവ് പതിവില്ലാത്തത്; കാരണമെന്ത്? -
കൊച്ചി മെട്രോയിൽ ജോലി ഒഴിവ്; 1.20 ലക്ഷം വരെ ശമ്പളം..സ്ഥിര നിയമനം...ഇപ്പോൾ തന്നെ അപേക്ഷിക്കൂ -
കൊറിയ കളത്തിലിറങ്ങി... പത്ത് കൊല്ലത്തിന് ശേഷം ആദ്യമായി സ്വര്‍ണം വാങ്ങി; വില ഇനിയെങ്ങോട്ട്! -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം -
സ്വര്‍ണവില ഇന്നും കുറഞ്ഞു; പ്രവചനങ്ങള്‍ തെറ്റിയോ, ആശ്വാസം വേണ്ട, ഇന്നത്തെ പവന് വില -
സാധാരണക്കാരന്റെ ബജറ്റിൽ ഐഫോൺ; വിപണി പിടിക്കാൻ 17e എത്തി -
ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും, ഏതു കാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍, ധനജ്യോതിഷം -
എറണാകുളം പഴയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് ശാപമോക്ഷം; 1.88 കോടി രൂപ ചിലവിൽ നവീകരിച്ചു -
ബിഗ് ബോസ് വിജയിയാകണമെന്ന് ആറ്റുകാലമ്മയോട് പ്രാര്‍ത്ഥിച്ചിട്ടില്ല; ഇപ്രാവശ്യവും ഒരു ആഗ്രഹമുണ്ട് -
'ലോക ജനതയെ കൊന്ന് ഇസ്ലാമിക ശരീഅത് നടപ്പാക്കാനായിരുന്നു ഇറാൻ്റെ ലക്ഷ്യം,യുഎസും ഇസ്രായേലും ചെയ്തതിൽ തെറ്റില്ല' -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം












Click it and Unblock the Notifications