അടവുനയവും പേയ്മെന്റ് സീറ്റും: സിപിഎമ്മിന് അടി
കേരളത്തില്‍ സിപിഎമ്മിന് എന്ത് സംഭവിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും കടുത്ത ജനവികാരം ഉണ്ടാകേണ്ട സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മിന് എങ്ങനെ അടിതെറ്റി?
പാര്‍ട്ടി ഏറെ നാളായി പുലര്‍ത്തി വരുന്ന അഹന്തക്ക് കിട്ടിയ മറുപടിയാണിതെന്നാണ് ഭൂരിപക്ഷത്തിന്റേയും വിലയിരുത്തല്‍. എതിരാളികളോട് കാണിക്കേണ്ട രാഷ്ട്രീയ മര്യാദ പോലും പ്രകടിപ്പിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല എന്നതും ഒരു പ്രശ്നമായി കണക്കാക്കുന്നു.

കൊല്ലത്തെ സംഭവം തന്നെ ഏറ്റവും പ്രധാനം. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ എങ്ങനെയാണ് മുപ്പതിനായിരത്തില്‍ അധികം വോട്ടിന് പാര്‍ട്ടിയുടെ ഏറ്റവും പ്രബലനായ സ്ഥാനാര്‍ത്ഥി തോല്പിക്കപ്പെട്ടത്. വിജയം ഉറപ്പിച്ച മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ എന്തുകൊണ്ട് സിപിഎം തിരിച്ചറിഞ്ഞില്ല.
പതിവില്‍ നിന്ന് വ്യത്യസ്തമായി അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം മുന്നോട്ട് വച്ചത്. ചാലക്കുടിയിലും, ഇടുക്കിയിലും, പൊന്നാനിയിലും ഇവര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും എറണാകുളത്തും പത്തനംതിട്ടയിലും എന്ത് സംഭവിച്ചു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
എറണാകുളത്ത് കഴിഞ്ഞ തവണത്തെ ഇടതുവിരുദ്ധ തരംഗത്തില്‍ ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കെവി തോമസിന് ഇത്തവണ ഭൂരിപക്ഷം ലഭിച്ചു. ആരും അറിയാത്ത ക്രിസ്റ്റി ഫഎര്ണാണ്ടസിനെ പോലൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്ത് രാഷ്ട്രീയ കര്‍മ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു എന്ന ചോദ്യത്തിന് സിപിഎം ഉത്തരം പറയേണ്ടി വരും. ഒരു വ്യവസായിയുടെ പേയ്മെന്റ് സീറ്റ് ആയിരുന്നോ അത് എന്ന സംശയം ഏറെ ബലപ്പെടുകയും ചെയ്യും.
സിപിഎമ്മിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെല്ലാവരും പൊതു ആരോപണങ്ങള്‍ക്ക് വിധേയരായവര്‍ ആയിരുന്നില്ല എന്ന പ്രത്യേകതയുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിന്. എതിര്‍പക്ഷത്തെ പലരും ഏറെ ആരോപണങ്ങള്‍ കേട്ടവരും, ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരും ആയിരുന്നു. എന്നിട്ടും അവര്‍ക്കെതിരെ വിജയം നേടുന്നതില്‍ എന്തുകൊണ്ടാണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതെന്ന് ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു.
പ്രാദേശിക കമ്മിറ്റികളുടേയും ജില്ലാ കമ്മിറ്റികളുടേയും എതിര്‍പ്പുകള്‍ അവഗണിച്ച് ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എന്ന ചീത്തപ്പേരും ഇത്തവണ സിപിഎം നന്നായി കേട്ടു. കോഴിക്കോടും വടകരയും ആണ് പ്രധാന ഉദാഹരണങ്ങള്‍. കഴിഞ്ഞ തവണ നേരിയ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ട കോഴിക്കോട് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 15 മടങ്ങിലധികം വര്‍ദ്ധിച്ചു.
ഇത് സിപിഎമ്മിന് പുനര്‍ വിചിന്തനത്തിനുള്ള സമയമാണ്. ഇനി ചിലപ്പോള്‍ ചചിന്തിക്കാന് പോലും അവസരം ലഭിച്ചോളമെന്നില്ല.
-
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ












Click it and Unblock the Notifications