Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനന്ദ ക്ഷമിച്ചാല്‍ പീഡനം പീഡനമല്ലാതാകുമോ?

Sunanda Pushkar
കേന്ദ്രമന്ത്രി ശശി തരൂരിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയ നല്‍കിയ സ്വീകരണത്തിനിടെ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറോട് അപമര്യാദയായി പെരുമാറിയ സംഭവം വാര്‍ത്താ ചാനലുകളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. തന്നെ ശല്യം ചെയ്തയാളോട് സുനന്ദ രൂക്ഷമായി പ്രതികരിക്കുന്നതിന്റെ ദൃശ്യങ്ങളും നാം കണ്ടതാണ്. മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളില്‍ നിന്ന് സുനന്ദയെ ഉപദ്രവിച്ച ചെറുപ്പക്കാരനെ തിരിച്ചറിയുകയും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് 19കാരനായ യുവാവിനെക്കൊണ്ട് സുനന്ദയോട് മാപ്പ് പറയിക്കുകയും ചെയ്തു. യുവാവ് മാപ്പ് പറഞ്ഞതിനാല്‍ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും യുവാവിന്റെ ഭാവിയെ ഓര്‍ത്തും വീട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ന് കരഞ്ഞുപറഞ്ഞിതിനാലും താന്‍ മാപ്പ് നല്‍കുകയാണെന്നുമാണ് സുനന്ദയുടെ പ്രതികരണം.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ പരസ്യമായും രഹസ്യമായും നടക്കുന്ന ഉപദ്രവങ്ങളുടെയും ലൈംഗീക അതിക്രമങ്ങളുടെ സാമ്പിളുകളിലൊന്നാണ് തിരുവനന്തപുരത്തുമുണ്ടായത്. കോണ്‍ഗ്രസിനെ നാറ്റിക്കാനാണെങ്കില്‍ തന്നെയും സി പി എമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ശക്തമായി തന്നെ ഇതിനെതിരെ പ്രതികരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളോ മഹിളാ കോണ്‍ഗ്രസുകാരോ ഒരക്ഷരം മിണ്ടിയില്ലെന്ന് മാത്രമല്ല, ചെയ്തത് കോണ്‍ഗ്രസുകാര്‍ ആരുമല്ലെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയുമായിരുന്നു.

തികച്ചും അപഹാസ്യമായ ഈ നടപടി കോണ്‍ഗ്രസ് നേതാക്കളുടെയും മഹിളാ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ മുഖമാണ് പുറത്തുകൊണ്ടുവന്നത്. പരസ്യമായി നടന്ന് ഒരു തെറ്റിനെ തെറ്റാണെന്ന് പറയാനും അംഗീകരിക്കാനും നടപടി ആവശ്യപ്പെടാനും കോണ്‍ഗ്രസുകാര്‍ക്കെന്താണിത്ര മടി? തെറ്റ് ചെയ്തവനെ തള്ളിപ്പറയാനും ശിക്ഷിക്കാനും അമാന്തിക്കുന്ന ഈ പാര്‍ട്ടിയെ എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും? കെ എസ് യു പ്രവര്‍ത്തകനെന്ന് കരുതുന്ന യുവാവിന്റെ പരസ്യമായ ലീലാവിലാസങ്ങള്‍ ഇതാണെങ്കില്‍ മഹിളാ കോണ്‍ഗ്രസുകാരുടെ സ്ഥിതി പാര്‍ട്ടിക്കുള്ളില്‍ എന്തായിരിക്കും?

വ്യക്തമായ തെളിവുകളും ദൃശ്യങ്ങളും ഉണ്ടായിട്ടും ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെയുണ്ടായ ലൈംഗീകാതിക്രമത്തിനെതിരെ പരാതിയുണ്ടെങ്കില്‍ കേസെടുക്കാമെന്ന പൊലീസ് മേധാവിയുടെ നിലപാടും തികച്ചും അപഹാസ്യമാണ്. കേരളത്തിലെ പൊലീസ് എടുക്കുന്ന എല്ലാ കേസുകളും പരാതിയുടെ അടിസ്ഥാനത്തിലാണോ? നിലവിലുള്ള നിയമങ്ങള്‍ക്കും ധാര്‍മ്മികതകള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരെയുള്ള അതിക്രമവും കടന്നുകയറ്റവും ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെ എന്തുകൊണ്ട് സുനന്ദയോട് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ എന്തുകൊണ്ടാണ് നിയമസംവിധാനങ്ങള്‍ അമാന്തിക്കുന്നത്? ശശി തരൂരം സുനന്ദയും സാമാന്യ നീതിക്ക് അര്‍ഹരല്ലേ? സുനന്ദ ക്ഷമിച്ചാലും പരസ്യമായി നടന്ന അതിക്രമം കുറ്റം തന്നെയാണ്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കാതിരിക്കുന്നത് നീതിയോടും നിയമവ്യവസ്ഥയോടുമുള്ള അവഹേളനം തന്നെയാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്ന രാഷ്ട്രീയേതര സ്ത്രീ സംഘടനകളും എന്തുകൊണ്ടാണ് സുനന്ദ പുഷ്‌കറിനെതിരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിക്കാത്തത്? കേരളീയ മഹിളകള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്തവിധം ഉയര്‍ന്ന മേഖലകളില്‍ വിരാജിക്കുന്നവരായതിനാലാണോ സുനന്ദ പുഷ്‌കറിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും മുന്നോട്ടുവരാത്തത്? സുനന്ദ ആരായാലും അവര്‍ സ്ത്രീ കൂടിയാണ്. കേരളത്തിലെ ഏതൊരു സ്ത്രീയെയും പോലെ പരസ്യമായി അപമാനിക്കപ്പെട്ട അവര്‍ക്ക് നീതി ലഭ്യമാക്കുക തന്നെ വേണം. മാത്രമല്ല, തന്നെ ഉപദ്രവിച്ചതിനോട് അപ്പോള്‍ തന്നെ പരസ്യമായി തന്നെ പ്രതികരിക്കാന്‍ അവര്‍ കാണിച്ച ആത്മാഭിമാനം മറ്റ് സ്ത്രീകള്‍ക്ക് മാതൃകകൂടിയാണ്.

സുനന്ദ പുഷ്‌കര്‍ ഉന്നത രാഷ്ട്രീയ-ബിസിനസ് മേഖലകളെ ബന്ധിപ്പിക്കുന്ന പവര്‍ ബ്രോക്കര്‍മാരിലൊരാളാണെന്ന് ഐ പി എല്‍ വിവാദത്തിത്തിനിടെ നാം കണ്ടറിഞ്ഞതാണ്. പിന്നീട് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തായ ശശി തരൂര്‍ സുനന്ദയെ ജീവിത സഖിയാക്കുകയായിരുന്നു. ഇപ്പോള്‍ ബി ജെ പി നേതാക്കള്‍ നരേന്ദ്രമോഡിയടക്കം ശശി തരൂരിനെ പ്രണയഗുരുവെന്ന് പരിഹസിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീവിഷയത്തില്‍ ഉള്‍പ്പെട്ട മറ്റ് അനേകം രാഷ്ട്രീയ നേതാക്കളെയും ശശി തരൂരിനെയും താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹം എത്ര മാന്യനും തുറന്ന ചിന്താഗതിക്കാരനുമാണെന്നും വ്യക്തമാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ച ജനനേതാക്കള്‍ അധികാര സ്ഥാനത്ത് തുടരുന്ന നമ്മുടെ നാട്ടില്‍, നേതാക്കള്‍ രഹസ്യമായി പരസ്ത്രീ സംസര്‍ഗം തുടരുന്ന നമ്മുടെ രാജ്യത്ത്, ഇഷ്ടപ്പെട്ട സ്ത്രീയെ ജീവിതപങ്കാളിയാക്കിയ തരൂര്‍ മാതൃക തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+