മോദിയെ കൊല്ലാന്‍ ആരാണ് നടക്കുന്നത്... വധശ്രമങ്ങള്‍!!!
പല ലോക നേതാക്കളും വധഭീഷണി നേരിടുന്നവരാണ്. അവരില്‍പലരും ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മറ്റ് ചിലര്‍ നിരന്തരം യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നവരും.
എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ ആര്‍ക്കൊക്കെയാണ് ഇത്ര താത്പര്യം? അദ്ദേഹത്തിന് നേര്‍ക്കുള്ള വധശ്രമങ്ങള്‍ തുടങ്ങുന്നത് പ്രധാനമന്ത്രി ആകുന്നതിനും മുന്നേ ആണെന്നതാണ് ശ്രദ്ധേയും.
ചുരുങ്ങിയ കാലത്തിനിടെ നിരവധി തവണയാണ് തീവ്രവാദികള്‍ നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടത്.അതില്‍ ചിലത് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്...

2009 ല്‍ പാകിസ്താനികള്‍
2009 ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാണ്. ഗുജറാത്ത് കലാപത്തിന്റെ ദുഷ്പേരിലായിരുന്നു അപ്പേഴും മോദി. 2009 ജൂണ്‍ മാസത്തില്‍ നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പാക് തീവ്രവാദ സംഘടനയായ ലക്ഷര്‍ പദ്ധതിയിട്ടിരുന്നു.വിക്കി ലീക്സ് ആയിരുന്നു ഈ വിവരം പുറത്ത് കൊണ്ടുവന്നത്.

2011 ഡിസംബര്‍
2011 ഡിസംബര്‍ മാസത്തിലാണ് രണ്ട് പാക് ചാരന്മാരെ ഇന്ത്യ പിടികൂടുന്നത്. സൂഫിയയും ഇമ്രാനും. ചോദ്യം ചെയ്യലില്‍ ഐഎസ്ഐ ചാരന്മാരാണെന്ന് ഇവര്‍ സമ്മതിച്ചു. മോദിയെ വധിയ്ക്കുന്നതിനാവശ്യമായ വിവരങ്ങള്‍ ശേഖരിയ്ക്കാനായിരുന്നു ഇവര്‍ ഇന്ത്യയില്‍ എത്തിയത്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍
2013 ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ നേതൃത്വത്തിലായിരുന്നു മോദിയെ വധിയക്കാന് പദ്ധതിയിട്ടത്. ഒക്ടോബറില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പറ്റ്നയില്‍ എത്തുമ്പോള്‍ വധിയ്ക്കാനായിരുന്നു. മോദിയുടെ റാലി നടക്കുമ്പോള്‍ 18 ബോംബുകള്‍ ഓരേ സമയം പൊട്ടിയ്ക്കാനുള്ള പദ്ധതി പക്ഷേ പാളിപ്പോയി.

ദാവൂദിന്റെ കളി
പാറ്റ്നയിലെ സ്ഫോടനത്തിന് ശേഷം ലഭിച്ച വിവരങ്ങള്‍ നിര്‍ണായകമായിരുന്നു. ഐഎസ്ഐയും ദാവൂദ് ഇബ്രാഹിമും ചേര്‍ന്ന് മോദിയെ വധിയ്ക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

തെലങ്കാനയില്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു ഇത്രനാളും വധഭീഷണികള്‍ അധികവും ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തെലങ്കാനയില്‍ പോലീസ് ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ അതും മോദി വധഗൂഢാലോചനയിലേയ്ക്കാണ് നീണ്ടത്. ഇത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്.

ഒടുവില്‍ ബിഹാറില്‍?
ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. തിരഞ്ഞെടുപ്പ് വേളയില്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും വധിയ്ക്കാന്‍ ഇന്ത്യന്‍ മുജാഹിദ്ദീനിട്ട പദ്ധതിയാണ് ഒടുവില്‍ പൊളിഞ്ഞത്. 'ടാര്‍ഗറ്റ് നമോ' എന്നായിരുന്നു ഈ പദ്ധതിയ്ക്ക് അവര്‍ പേരിട്ടിരുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications