Get Updates
Get notified of breaking news, exclusive insights, and must-see stories!

കഴിഞ്ഞ ജൂണ്‍, ജൂലൈയും ഇതുപോലെയായിരുന്നു

ചരിത്രം ആവര്‍ത്തിക്കില്ലായിരിക്കം. പക്ഷെ സമാനമായ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചേക്കാം. 2013, ജൂണ്‍, ജൂലൈ മാസവും ഇതുപോലെ തന്നെയായിരുന്നു. ഇപ്പോള്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്ന് എണ്ണി തിട്ടപ്പെടുത്താന്‍ പോലും കഴിയുന്നില്ല. അതുപോലെയായിരുന്നു കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡിലും

2004 ലെ സുനമിയ്ക്ക് ശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു ഉത്തരാഖണ്ഡിലെ പ്രളയം. ഉത്തരഖണ്ഡ് സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം 5,700 ആളുകള്‍ പ്രളയത്തില്‍ മരിച്ചു. 100,000 ഓളം തീര്‍ത്ഥാടകര്‍ പലയിടങ്ങളിലും കുടുങ്ങിപ്പോയി. 110,000 പേര്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടു.

ഇത് ഇന്ത്യയെ മാത്രം ബാധിച്ചിരുന്ന പ്രശ്‌നമായിരുന്നെങ്കില്‍ കൂടെ നഷ്ടപ്പെട്ടത് മനുഷ്യ ജീവനാണ്. ഏറെകുറേ സമാനമായ സംഭവമാണ് ഇപ്പോള്‍ ഗാസയിലും നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ ക്ഷോഭിച്ചത് പ്രകൃതിയാണെങ്കില്‍ ഗാസയില്‍ മനുഷ്യര്‍. കഴിഞ്ഞ ജൂണ്‍, ജൂലൈ മാസത്തില്‍ ഇന്ത്യ സാക്ഷ്യംവഹിച്ച ആ ദുരന്തത്തിന്റെ ചില ഓര്‍മപ്പെടുത്തലുകള്‍ കാണൂ...

തുടക്കം

തുടക്കം

ജൂണ്‍ 14ന് തുടങ്ങിയ തുര്‍ച്ചയായ മഴ. വെള്ളപ്പൊക്കവും മണ്ണൊലിച്ചിലും. ഉത്തരഖണ്ഡ് ഒഴുകിപ്പോകുന്ന കാഴ്ചയാണ് കണ്ടത്.

തീര്‍ത്ഥാടകര്‍

തീര്‍ത്ഥാടകര്‍

കേഥര്‍നാഥിലും ബദ്രിനാഥിലും മറ്റും തീര്‍ത്ഥാടനത്തിനെത്തിയ മലയാളികളുള്‍പ്പടെ നിരവധിപേര്‍ പ്രളയത്തില്‍ ഒലിച്ചുപോയി. അവസാനം വരെ മരണ സംഖ്യയിയെ കുറിച്ചോ കാണാതായവരെ കുറിച്ചോ കൃത്യായ ഒരു കണക്കുണ്ടായിരുന്നില്ല.

പ്രളയത്തിന്റെ ബിംബം

പ്രളയത്തിന്റെ ബിംബം

2013 ലെ പ്രളയത്തിന്റെ പ്രതിബിംബമായിരുന്നു ഈ ശിവ ലിംഗം. ശിവന്റെ കഴുത്തോളം വെള്ളം കേയറിയത് ഉത്തരാഖണ്ഡിന് സമമാണ്

അത്ഭുതമായി കേദര്‍നാഥ്

അത്ഭുതമായി കേദര്‍നാഥ്

പ്രളയത്തില്‍ ചുറ്റുമുള്ളതെല്ലാം നശിച്ചിട്ടും ഒന്നും സംഭവിക്കാതെ നില്‍ക്കുന്ന കേദര്‍നാഥ് ക്ഷേത്രം ഭക്തര്‍ക്ക് അത്ഭുതമായിരുന്നു.

തകര്‍ന്നുപോയി

തകര്‍ന്നുപോയി

ഗംഗാ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ തകര്‍ന്നുപോയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്

മരണവും പരിക്കും

മരണവും പരിക്കും

ഉത്തരഖണ്ഡ് സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം 5,700 ആളുകള്‍ പ്രളയത്തില്‍ മരിച്ചു. ഗംഗയും യമുനയുമെല്ലാം കുത്തിയൊഴുകുകയായിരുന്നു.

നാശ നഷ്ടങ്ങള്‍

നാശ നഷ്ടങ്ങള്‍

100,000 ഓളം തീര്‍ത്ഥാടകര്‍ പലയിടങ്ങളിലും കുടുങ്ങിപ്പോയി. 110,000 പേര്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെട്ടു. റോഡുകളും വാര്‍ത്താ വിനിമയ സംവിധാനങ്ങളും നിലച്ചു, നശിച്ചു

ഉത്തരഖണ്ഡില്‍ മാത്രം

ഉത്തരഖണ്ഡില്‍ മാത്രം

608 ഗ്രമാങ്ങളില്‍ നിന്നായി 700,000 പേരാണ് പ്രളയത്തിന്റെ ഇരകളായത്. 23 ജില്ലകളും പ്രളയത്തില്‍ പെട്ടു. സംസ്ഥാനത്ത് മാത്രം 120 പേര്‍ മരണപ്പെട്ടതായാണ് കണക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+