മണിയുടെ മരണത്തില്‍ എന്തിന് സിബിഐ അന്വേഷണം...? ഇതാ കാരണങ്ങള്‍
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കാന്‍ സിബിഐയ്ക്ക കഴിയുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. മണിയെ പോലെ ഒരാളുടെ മരണത്തിലെ ദുരൂഹതകള്‍ മൂന്ന് മാസമായിട്ടും കണ്ടെത്താനാകാത്തത് വലിയ ആശങ്ക തന്നെയാണ് സൃഷ്ടിയ്ക്കുന്നത്.
സംസ്ഥാന പോലീസ് അന്വേഷിച്ചിട്ട് കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കേസ് സിബിഐയ്ക്ക് വിട്ടിരിയ്ക്കുന്നത്. എന്നാല്‍ അതിനപ്പുറം സിബിഐ അന്വേഷണത്തിലേയ്ക്ക് നീങ്ങാനുള്ള കാരണങ്ങള്‍ വേറേയും ഉണ്ട്.

രാസപരിശോധനാ ഫലം
കലാഭവന്‍ മണിയുടെ ശരീരത്തില്‍ വ്യാജമദ്യത്തിന്റെ സാന്നിധ്യം ഉള്ളതായാണ് ആദ്യം പുറത്ത് വന്ന പരിശോധനാ ഫലം. എന്നാല്‍ പിന്നീട് മറ്റൊരു ലാബില്‍ നടത്തിയ പരിശോധന ഇക്കാര്യം നിഷേധിച്ചു. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ വ്യാജമദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിയ്ക്കുന്നും ഉണ്ട്.

വൈരുദ്ധ്യം
മണി മരിയ്ക്കുന്നത് അമൃത ആശുപത്രിയില്‍ വച്ചാണ്. ഇവരുടെ പരിശോധനാഫലത്തിലാണ് വിഷമദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ കാക്കനാട്ടെ രാസപരിശോധനാ കേന്ദ്രത്തില്‍ നിന്നുള്ള പരിശോധനാ ഫലത്തില്‍ വിഷമദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

കീടനാശിനി
കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ആദ്യത്തെ റിപ്പോര്‍ട്ടില്‍ ഇത് ഉണ്ടായിരുന്നില്ല.

ചാരായം
മീഥൈല്‍ ആല്‍ക്കഹോള്‍(വിഷമദ്യം), ഈഥൈല്‍ ആല്‍ക്കഹോള്‍(ചാരായം), ഡയസിപാം എന്നിവ ആയിരുന്നു അമൃത ആശുപത്രിയിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നത്.

ബിയര്‍ മാത്രം കുടിയ്ക്കുന്ന മണി
കലാഭവന്‍ മണി ബിയര്‍ അല്ലാതെ മറ്റ് മദ്യങ്ങള്‍ ഒന്നും ഉപയോഗിക്കാറുണ്ടായിരുന്നില്ല. പിന്നെങ്ങനെയാണ് മണിയുടെ ശരീരത്തില്‍ ചാരായം എത്തിയത് എന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല.

നിര്‍ബന്ധിച്ച് കുടിപ്പിച്ചോ
കലാഭവന്‍ മണിയെ ആരെങ്കിലും നിര്‍ബന്ധിച്ച് മദ്യം കുടിപ്പിയ്ക്കുകയായിരുന്നോ , അതോ മണി അറിയാതെ മദ്യം നല്കിയതാണോ... ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താനായിട്ടില്ല.

കൂട്ടുകാരുടെ പങ്ക്
മണിയ്ക്കൊപ്പം അവസാനം ഉണ്ടായിരുന്ന സുഹൃത്തുക്കളെ സംബന്ധിച്ചും മണിയുടെ സെക്രട്ടറിയെ കുറിച്ചും ഉള്ള അന്വേഷണങ്ങള്‍ എങ്ങും എത്തിയില്ല. ഒരു തരത്തിലുള്ള നിഗമനങ്ങളിലും എത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല.

ആരോപണങ്ങള്‍
മണിയുടെ സുഹൃത്തുക്കളെ സംബന്ധിച്ചും പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ചും സിനിമ താരങ്ങളായ ഇടുക്കി ജാഫര്‍, തരികിട സാബു എന്നിവരെ കുറിച്ചും ഉയര്‍ന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ല.

ഇനി ആര്?
കേരളത്തിലെ മികച്ച ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. അപ്പോള്‍ പിന്നെ സര്‍ക്കാരിന് മുന്നിലും സിബിഐ എന്ന വഴി മാത്രമേയുള്ളൂ.

നിഷ്പക്ഷം
കേരള പോലീസിന്റെ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സ്വാധീനങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ സിബിഐ അന്വേഷണം വരുമ്പോള്‍ അതില്‍ അത്തരം ഇടപെടലുകളുടെ സാധ്യത കുറവാണ്.

മണിയുടെ സഹോദരന്
കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചത്.

ഉണ്ട തിന്നുന്നത് ആര്
സിബിഐ അന്വേഷണം വന്നാല്‍ മണിയുടെ സഹോദരന് രാമകൃഷ്ണന് ആയിരിക്കും എന്നാണ് തരികിട സാബു ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications