ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ഒമാൻ തലസ്ഥാനമായ മസ്‌കത്തിന്റെ തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ വെച്ച്, എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. റിപ്പബ്ലിക് ഓഫ് മാർഷൽ ദ്വീപുകളുടെ പതാക വഹിച്ച കപ്പലിലെ ഒരു ഇന്ത്യൻ ക്രൂ അംഗം ആക്രമണത്തിൽ കൊല്ലപ്പെട്ടു. കപ്പലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സംഭവസമയത്ത് 'എം.കെ.ഡി വിയോം' എന്ന് പേരുള്ള ഈ ടാങ്കർ ഏകദേശം 59,463 മെട്രിക് ടൺ ചരക്ക് വഹിച്ചാണ് സഞ്ചരിച്ചിരുന്നത്. ആക്രമണത്തിൽ കപ്പലിന്റെ പ്രധാന എൻജിൻ റൂമിൽ വൻ സ്‌ഫോടനം സംഭവിക്കുകയും തുടർന്ന് തീ പടരുകയുമായിരുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്താൻ മാരിടൈം സെക്യൂരിറ്റി സെന്റർ ഉടൻ തന്നെ നടപടികൾ സ്വീകരിച്ചു. പനാമയുടെ പതാക വഹിക്കുന്ന മറ്റൊരു വാണിജ്യ കപ്പലിന്റെ സഹായത്തോടെയാണ് ടാങ്കറിലുണ്ടായിരുന്ന 21 അംഗ ജീവനക്കാരെ ഒഴിപ്പിച്ചത്. ഇതിൽ 16 പേർ ഇന്ത്യക്കാരാണ്. കൂടാതെ നാല് ബംഗ്ലാദേശി പൗരന്മാരും ഒരു ഉക്രേനിയൻ പൗരനും സംഘത്തിലുണ്ടായിരുന്നു.

ഒമാൻ നേവി നിലവിൽ ആക്രമണത്തിനിരയായ ടാങ്കറിന്റെ അവസ്ഥ നിരീക്ഷിച്ചു വരികയാണ്. സമുദ്രമേഖലയിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്ക് ആവശ്യമായ നാവിഗേഷൻ മുന്നറിയിപ്പുകളും അധികൃതർ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഖസബ് തുറമുഖത്തിന് സമീപം ഒരു എണ്ണ ടാങ്കർ ലക്ഷ്യമാക്കി ആക്രമണം നടന്നിരുന്നു. അന്ന് 'സ്കൈലൈറ്റ്' എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും കപ്പലിലുണ്ടായിരുന്ന 20 പേരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഘത്തിലും 15 ഇന്ത്യക്കാർ ഉൾപ്പെട്ടിരുന്നു എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ഇന്ന് നടന്ന മറ്റൊരു സംഭവത്തിൽ സൗദി അറേബ്യയിലെ റാസ്തനൂറയിലുള്ള അരാംകോ(Saudi Aramco) എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ഇറാന്റെ ഡ്രോൺ ആക്രമണ ശ്രമം സൗദി പ്രതിരോധ സേന പരാജയപ്പെടുത്തി. ആക്രമണത്തിനായി എത്തിയ രണ്ട് ഡ്രോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപുതന്നെ പ്രതിരോധ സേന വെടിവെച്ചിട്ടതയാണ് വിവരം. ഷാഹിദ് 136 എന്ന ഡ്രോൺ ആണ് വെടിവെച്ചിട്ടത്. ആക്രമണശ്രമത്തിനിടെ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പ്ലാന്റിന് മുകളിൽ പതിച്ചതിനെത്തുടർന്ന് ചെറിയ തോതിൽ തീപിടുത്തം ഉണ്ടായെ
ഗൾഫ് മേഖലയിലെ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. സമുദ്ര ഗതാഗതത്തിനും ഊർജ്ജ വിതരണ ശൃംഖലയ്ക്കും നേരെയുള്ള തുടർച്ചയായുള്ള ഈ വെല്ലുവിളികൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കും.
-
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
കടലിൽ തീമഴ; ഇറാന്റെ ഡ്രോൺ കപ്പൽ തകർത്ത് യുഎസ്, ഞെട്ടിക്കുന്ന വീഡിയോ -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
ഇറാന്റെ മാപ്പപേക്ഷ കീഴടങ്ങലെന്ന് ട്രംപ്; മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നന്ദി പറഞ്ഞു; വീണ്ടും മുന്നറിയിപ്പ് -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം; കുടുങ്ങിയ 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ -
യുഎസിന്റെ സര്‍പ്രൈസ് മൂവ്..! കടലില്‍ കുടുങ്ങിയ റഷ്യന്‍ എണ്ണ ഇന്ത്യയ്ക്ക് വാങ്ങാം; ഉപരോധത്തില്‍ ഇളവ് -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി












Click it and Unblock the Notifications