Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് സ്വർണം ആഗോള ട്രെൻഡ് മറികടന്നു; ഇന്നത്തെ നിരക്കിൽ ഇടിവ്, 24 കാരറ്റിന് 4 ദിർഹം കുറഞ്ഞു, വില?

ദുബായ്: ആഗോള വിപണിയിൽ ഈ ആഴ്‌ച സ്വർണവില മുന്നേറിയപ്പോഴും, ദുബായിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയത് കുറഞ്ഞ വില. 24 കാരറ്റ് സ്വർണത്തിന് 573.25 ദിർഹം ആയിരുന്നു വില, കഴിഞ്ഞ ദിവസം ഇത് 577.25 ദിർഹമായിരുന്ന സ്ഥാനത്താണിത്. 22 കാരറ്റ് സ്വർണത്തിന്റെ വില 534.50-ദിർഹത്തിൽ നിന്ന് 530.75 ദിർഹമായി കുറഞ്ഞു. അന്താരാഷ്ട്ര സ്വർണവില കരുത്ത് നിലനിർത്തുമ്പോഴാണ് ദുബായിലെ വിലക്കുറവ്.

ആഗോളതലത്തിൽ, സ്വർണം തുടർച്ചയായ മൂന്നാം ആഴ്‌ചയും നേട്ടമുണ്ടാക്കി, ഒരു ഔൺസിന് 4,760 ഡോളർ അടുത്ത് എത്തി. ഈ ആഴ്‌ച ഏകദേശം 2 ശതമാനം വർധനയാണ് വിലയിൽ രേഖപ്പെടുത്തിയത്. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട നയതന്ത്ര ചർച്ചകളും കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ സ്വർണ വാങ്ങലും വിലയ്ക്ക് കരുത്തേകുന്നുണ്ടെന്നതാണ് കാര്യം.

dubai gold rate

എന്നാൽ യുദ്ധത്തിൽ ഇതുവരെയും അനിശ്ചിതത്വം ഒഴിഞ്ഞിട്ടില്ല. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ പുതിയ മുന്നറിയിപ്പുകളും പ്രാദേശിക സംഘർഷങ്ങളും ഭൗമരാഷ്ട്രീയപരമായ അപകടസാധ്യത ഉയർത്തിയിരിക്കുന്നു. ഇത് സാധാരണയായി സ്വർണത്തിന്റെ ആവശ്യകതയെ പിന്തുണയ്ക്കുന്ന ഒരു ഘടകമാണ്.

സ്വർണത്തിന്റെ ദിശ നിർണയിക്കുന്നതിൽ പണപ്പെരുപ്പ ഭീഷണികൾക്ക് സ്വാധീനമുണ്ട്. സംഘർഷം മൂലം ഊർജ്ജ വിലകൾ വർധിച്ചത് പണപ്പെരുപ്പം ഉയർത്തുന്നു. ഇത് കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കുകയോ ഉയർന്ന നിരക്കിൽ നിലനിർത്തുകയോ ചെയ്യുമെന്ന പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നതിനാലാണ്.

മറ്റ് ആസ്‌തികകളെ പോലെയല്ല, വരുമാനം നൽകാത്ത സ്വർണത്തിന് ഈ പ്രവണത സാധാരണയായി തിരിച്ചടിയാകും. എന്നിരുന്നാലും, സംഘർഷം നീണ്ടുനിന്നാൽ സാമ്പത്തിക വളർച്ച മന്ദഗതിയിലാകാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നയങ്ങളിൽ മാറ്റം വരികയും അത് സ്വർണത്തിന് അനുകൂലമാകുകയും ചെയ്തേക്കാം.

വിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ

അതിനിടെ വിലയെ മറ്റ് ചില ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്. പോളണ്ട് അതിന്റെ സ്വർണ ശേഖരം 700 ടണ്ണായി ഉയർത്താൻ പദ്ധതിയിടുമ്പോൾ, ചൈന മാർച്ചിൽ അഞ്ച് ടണ്ണോളം സ്വർണം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇത് ഒരു വർഷത്തിലേറെയായി അവർ നടത്തുന്ന ഏറ്റവും വലിയ പ്രതിമാസ വാങ്ങലുകളിൽ ഒന്നായാണ് കണക്കാക്കുന്നത്.

ഇപ്പോൾ വാങ്ങിയാൽ ലാഭമോ?

നിരവധി ഇന്ത്യക്കാർ ജോലിക്കും വിനോദത്തിനുമായി യുഎഇ സന്ദർശിക്കാറുണ്ട്. കുറഞ്ഞ അടിസ്ഥാനവിലയും സുതാര്യമായ പ്രദർശനങ്ങളും ദുബായിലെ സ്വർണ വിപണിയിൽ വാങ്ങുന്നവരുടെ വിശ്വാസം വർധിപ്പിക്കുന്നു. കർശനമായ പരിശുദ്ധി പരിശോധനകൾ ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നു. എന്നാൽ, ദുബായിലെ നിരക്കുകൾക്ക് പുറമെ അധിക ചിലവുകൾ ഇന്ത്യൻ ഉപഭോക്താക്കൾ പരിഗണിക്കണം.

വിമാനത്തിലെ ലഗേജ് നിയമങ്ങൾ, കറൻസി വിനിമയ നിരക്കിലെ വ്യത്യാസങ്ങൾ, പ്രാദേശിക നിർമ്മാണ കൂലി എന്നിവയെല്ലാം ലാഭം കുറയ്ക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ കസ്‌റ്റംസ് തീരുവയും ജിഎസ്‌ടിയും ബാധകമാണ്. സ്വർണം ഇറക്കുമതി ചെയ്യുന്നതിന് പരിധികളുണ്ട്, ഇത് ലാഭം കുറച്ചേക്കാം. അടുത്തിടെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വരുത്തിയ മാറ്റങ്ങൾ പല ആഭരണ ഇറക്കുമതികളെയും നിയന്ത്രിത വിഭാഗത്തിലാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+