ഇൻസ്‌റ്റഗ്രാമിലൂടെ ഭർത്താവിനെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി ദുബായ് രാജകുമാരി; കാരണവും വെളിപ്പെടുത്തി
ദുബായ്: ഇൻസ്‌റ്റഗ്രാമിലൂടെ ഭർത്താവുമായുള്ള വിവാഹ മോചനം നടത്തി ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ മുഹമ്മദ് റാഷിദ് അൽ മക്തൂം. തന്റെ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിനെ ഇൻസ്‌റ്റാഗ്രാമിലൂടെ മുത്തലാഖ് ചൊല്ലിയാണ് അവർ വിവാഹ മോചനം പ്രഖ്യാപിച്ചത്. ദമ്പതികൾക്ക് കുട്ടി ജനിച്ച് രണ്ട് മാസം പിന്നിടുമ്പഴേക്കുമാണ് വിവാഹമോചനം ഉണ്ടായിരിക്കുന്നത്.
ജൂലൈ പതിനാറിന് പങ്കുവച്ച ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ ഭർത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ചാണ് മുത്തലാഖ് നടത്തിയത്. 'പ്രിയപ്പെട്ട ഭർത്താവിന്, നിങ്ങൾ മറ്റ് ആളുകളുമായി ബന്ധം തുടരുന്ന സാഹചര്യത്തിൽ ഞാൻ വിവാഹ മോചനം പ്രഖ്യാപിക്കുകയാണ്. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. നന്നായിരിക്കുക, നിങ്ങളുടെ മുൻ ഭാര്യ' അവർ പറയുന്നു.

ദിവസങ്ങൾക്കു മുൻപേ മഹ്‌റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് 'ഞങ്ങൾ രണ്ടു പേർ' എന്ന് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് പങ്കുവച്ചിരുന്നു. ഇതിന് ശേഷമാണ് വേർപിരിയൽ പ്രഖ്യാപിച്ച് കൊണ്ടുള്ള പോസ്‌റ്റ് പുറത്തുവന്നിരിക്കുന്നത്. അപ്രതീക്ഷിതമായ ഈ പ്രഖ്യാപനത്തിന് പിന്നാലെ പോസ്‌റ്റ് വലിയ രീതിയിൽ വൈറലാവുകയായിരുന്നു.
കഴിഞ്ഞ വർഷം മെയിലായിരുന്നു ദമ്പതികൾ വിവാഹിതരായത്. യുഎഇ വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ദുബായ് ഭരണാധികാരിയുടെയും മകളാണ് ഷെയ്ഖ മഹ്‌റ. സ്ത്രീ ശാക്തീകരണത്തിനായി നിരന്തരം വാദിക്കുന്ന വ്യക്തി കൂടിയായ ഷെയ്ഖ മഹ്റ, യുകെയിലെ ഒരു സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദം ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്.
ഇസ്ലാമിക നിയമ പ്രകാരം തൽക്ഷണ വിവാഹമോചന രീതിയെ "തലാഖ്-ഇ-ബിദ്ദത്ത്" എന്നാണ് വിളിക്കുന്നത്. ഭർത്താവ് ഒറ്റയടിക്ക് 'തലാഖ്' എന്ന് മൂന്ന് തവണ ചൊല്ലുന്നതോടെയാണ് വിവാഹബന്ധത്തിന് അവസാനമാവുക. ലോകമെമ്പാടും ഈ രീതിക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഷെയ്ഖ് മഹറ തന്നെ ഈ രീതിയിലൂടെ വിവാഹ മോചനം പ്രഖ്യാപിച്ചിരിക്കുന്നത്.
പരമ്പരാഗതമായി ഇസ്ലാമിക നിയമത്തിന്റെ പല വ്യാഖ്യാനങ്ങളിലും പുരുഷന്മാർക്ക് മാത്രമേ തലാഖ് ചൊല്ലാൻ അവകാശമുള്ളൂ എന്നാണ് പറയപ്പെടുന്നത്. സ്ത്രീകൾക്ക് "ഖുല" എന്നറിയപ്പെടുന്ന മറ്റൊരു രീതി അവലംബിച്ച് വിവാഹമോചനം തേടാൻ കഴിയും. ഇത് വഴി ഭർത്താവിൽ നിന്നോ കോടതിയിൽ നിന്നോ സ്ത്രീകൾക്ക് വിവാഹമോചനം തേടാം.
അതേസമയം, ഷെയ്ഖ് മഹറയുടെ പോസ്‌റ്റിന് താഴെ നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലർ അവരുടെ നടപടിയിലെ അതൃപ്‌തി പരസ്യമാക്കിയപ്പോൾ മറ്റ് ചിലർ പിന്തുണയുമായി രംഗത്തുണ്ട്. എന്തായാലും ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഇരുവരും പരസ്‌പരം അൺഫോളോ ചെയ്‌തുവെന്നാണ് സൂചന. കൂടാതെ രാജകുമാരി ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം നീക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications