ദുബായിലെ സ്വർണ വിപണിയിൽ ഈദ് കച്ചവടം പൊടിപൊടിക്കുന്നു; കാരണം വിലയിടിവ്..! 90 ദിർഹം വരെ കുറഞ്ഞു
ദുബായ്: പലവിധ കാരണങ്ങളാൽ ആഴ്‌ചകളായി കുതിച്ചുയർന്ന യുഎഇ സ്വർണവില ഒടുവിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. മാർച്ചിലെ ഉയർന്ന നിരക്കിൽ നിന്ന് 50 ദിർഹമിലധികം കുറഞ്ഞതോടെ ദുബായിലെ ജ്വല്ലറി മാർക്കറ്റുകളിൽ അവസാന നിമിഷത്തെ ഈദ് കച്ചവടത്തിരക്ക് വലിയ രീതിയിൽ വർധിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ ഈദ് വരെ ക്ഷമയോടെ കാത്തിരുന്നവർക്ക് ഇത് കൃത്യ സമയത്തെത്തിയ ആശ്വാസമാണ്.
സ്വർണവിപണിയിൽ പതിവ് റമദാൻ തിരക്കിനും ഇത് വഴിയൊരുക്കി. ദുബായിൽ സ്വർണവിലയിൽ സമീപ ദിവസങ്ങളിൽ കാര്യമായ ഇടിവുണ്ടായി. ഈ മാസം ആദ്യം 640 ദിർഹമിന് മുകളിൽ എത്തിയ 24 കാരറ്റ് സ്വർണത്തിന്റെ വില ഇപ്പോൾ ഗ്രാമിന് ഏകദേശം 554 ദിർഹമായി കുറഞ്ഞു. ഇത് ദിവസേനയുള്ള ചാഞ്ചാട്ടത്തിനപ്പുറം വലിയൊരു വിപണി തിരുത്തലാണ്. ഒറ്റ ദിവസം 30 ദിർഹമിലധികവും മാർച്ചിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 80-90 ദിർഹമും സ്വർണത്തിന് വില കുറഞ്ഞുവെന്നതാണ് കാര്യം.

സമാനമായി, 22 കാരറ്റ് സ്വർണവും ഇതേ പ്രവണതയാണ് തുടർന്നത്. അതിന്റെ ഉയർന്ന നിലവാരത്തിൽ നിന്ന് 80 ദിർഹമിലധികം കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ വാങ്ങാൻ ഗണ്യമായി ചെലവ് കുറഞ്ഞു. ഈ വിലക്കുറവിന്റെ സമയം ഏറെ നിർണായകമാണ്. ഈദ് അൽ ഫിത്ർ അടുത്തതോടെ, സമ്മാനങ്ങൾക്കും വിവാഹങ്ങൾക്കും തയ്യാറെടുക്കുന്ന യുഎഇയിലെ കുടുംബങ്ങൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ വൻതോതിൽ സ്വർണവിപണിയിലേക്ക് തിരിച്ചെത്തുകയാണ്.
വാങ്ങാൻ പറ്റിയ സുവർണാവസരം
വില വർധനവിനിടെ സ്വർണ്ണം വാങ്ങുന്നത് മാറ്റിവെച്ച പല ഉപഭോക്താക്കളും ഈ വിലക്കുറവിനെ ഇപ്പോൾ വാങ്ങാനുള്ള സുവർണാവസരമായാണ് കാണുന്നത്. ഈ പ്രവണത പുതിയതല്ല. എല്ലാ വർഷവും ഈദ് ഉൽ ഫിത്റിന് മുമ്പ് സ്വർണത്തിന്റെ ആവശ്യകത കുതിച്ചുയരാറുണ്ട്. എന്നാൽ ഇത്തവണ, പെട്ടെന്നുണ്ടായ വിലക്കുറവ് ഈ തിരക്കിനെ കൂടുതൽ ഉയർത്തുകയാണ്.
യുഎഇ മാർക്കറ്റിനെ ബാധിച്ചത് എന്ത്?
യുഎഇയിലെ സ്വർണവിലയിലെ ഇടിവ് ആഗോള വിപണിയിലെ ചലനങ്ങളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, പണപ്പെരുപ്പ ഭയം, സാമ്പത്തിക അനിശ്ചിതത്വം എന്നിവ കാരണം ഈ മാസം ആദ്യം സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കപ്പെടുന്ന സ്വർണത്തിന് വില വർധിച്ചിരുന്നു. എന്നാൽ സമീപകാല സംഭവവികാസങ്ങൾ ഭാഗികമായ തിരിച്ചിറക്കത്തിന് വഴിയൊരുക്കുകയാണ് ചെയ്‌തത്.
കൗതുകകരമെന്നു പറയട്ടെ, ഭൗമരാഷ്ട്രീയപരമായ സംഘർഷങ്ങൾ സാധാരണയായി സ്വർണവില വർധിപ്പിക്കുമെങ്കിലും, വിപണിയിലെ മനോഭാവത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ വേഗത്തിലുള്ള തിരുത്തലുകൾക്ക് കാരണമാകാറുണ്ട്. നിലവിൽ കാണുന്നതും ഈ സ്ഥിതിവിശേഷമാണ്. ഈ മാസം സ്വർണവിപണിക്ക് സ്ഥിരതയുണ്ടായിരുന്നില്ല. ഉയർന്ന നിലവാരത്തിൽ നിന്ന് ആരംഭിച്ച് 640 ദിർഹമിന് മുകളിൽ എത്തിയ ശേഷം, തുടർച്ചയായ ഇടിവാണ് ഉണ്ടായത്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ദുബായിലെ സ്വർണ വിപണിയിൽ നടക്കുന്ന സംഭവവികാസങ്ങൾ ആഗോള തലത്തിലെ മാറ്റങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ദുബായ്. അതിനാൽ, ഇവിടുത്തെ വിലകളെ വിവിധ ആഗോള ഘടകങ്ങൾ സ്വാധീനിക്കുന്നു എന്നതാണ് യാഥാർഥ്യം.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു












Click it and Unblock the Notifications