ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര?
ദുബായ്: പതിനഞ്ച് ദിവസത്തോളമായി തുടർന്ന വിലയിടിവിന് ശേഷം ദുബായിലെ സ്വർണവിലയിൽ ഇന്ന് രാവിലെ കുതിപ്പുണ്ടായി. റീട്ടെയിൽ വിപണിക്ക് ഉണർവ് നൽകി കൊണ്ടാണ് സ്വർണവില കുത്തനെ കൂടിയത്. 24 കാരറ്റിന്റെ വില ഒറ്റയടിക്ക് 528.50 ദിർഹത്തിൽ നിന്ന് 550-ലേക്കുയർന്നു. 22 കാരറ്റിന്റെ വില 489.25-ൽ നിന്ന് 509.50 ദിർഹമായും വർധിച്ചു.
ഈ മാർച്ചിൽ ദുബായിലെ സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. മാസത്തിന്റെ തുടക്കത്തിൽ 24 കാരറ്റ് 620 ദിർഹത്തിന് മുകളിലായിരുന്നു വില. മാർച്ച് 10-ന് 628 ദിർഹം വരെ ഉയർന്ന സാഹചര്യവും ഉണ്ടായിരുന്നു. പിന്നീട് തുടർച്ചയായി വിലയിടിയുകയായിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ഈ വർധന ഉണ്ടായിരിക്കുന്നത്.

മാർച്ച് പകുതിയോടെ വില 600 ദിർഹത്തിന് സമീപമെത്തിയെങ്കിലും മുന്നേറ്റം ദുർബലമായിരുന്നു. മാസത്തിന്റെ രണ്ടാം പകുതിയിൽ വിലയിൽ വലിയ ഇടിവുണ്ടായി. സ്വർണം 580 ദിർഹത്തിന് താഴെയാവുകയും, മാർച്ച് 24-ഓടെ 528 ദിർഹമായി കുറയുകയും ചെയ്‌തു. അവിടെ നിന്നാണ് ഇപ്പോൾ വില 550 ദിർഹം എന്ന നിലവാരത്തിലേക്ക് എത്തിയത്.
ആഗോള വിപണിയിലെ ചില സൂചനകളാണ് ഈ തിരിച്ചുവരവിന് പ്രധാനം. ഒൻപത് ദിവസത്തെ നഷ്‌ടത്തിന് ശേഷം, പശ്ചിമേഷ്യയിലെ നയതന്ത്ര ശ്രമങ്ങളെക്കുറിച്ചുള്ള പുതിയ ശുഭാപ്‌തിവിശ്വാസമാണ് സ്വർണത്തിന് ആഗോളതലത്തിൽ മുന്നേറ്റമുണ്ടാക്കിയത് എന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതിന്റെ തുടർ നടപടികളും വിപണി ഉറ്റുനോക്കുകയാണ്.
ആഗോള വിപണിയിൽ തുടർച്ചയായ നഷ്‌ടത്തിന് ശേഷം, സ്വർണം 2.8 ശതമാനം ഉയർന്ന് ഒരു ഔൺസിന് 4,600 ഡോളർ എത്തി. ഇറാനുമായി നയതന്ത്രപരമായ സാധ്യത യുഎസ് സൂചിപ്പിച്ചതോടെയാണ് ഈ വിലക്കയറ്റം ഉണ്ടായത്. മാത്രമല്ല എണ്ണവില കുറയുകയും ഓഹരി വിപണികൾ ശക്തിപ്രാപിക്കുകയും ഡോളർ ദുർബലമാവുകയും ചെയ്‌തത് സ്വർണത്തിന് അനുകൂലമായി.
യുഎഇയിൽ സ്വർണവില ഇനിയും കൂടുമോ?
ആഫ്രിക്കൻ ഖനികളിൽ നിന്ന് യൂറോപ്യൻ റിഫൈനറികൾ വഴിയും ഏഷ്യയിലെ വാങ്ങൽ കേന്ദ്രങ്ങളിലേക്കും ആഗോള സ്വർണ പ്രവാഹത്തിൽ ഏകദേശം 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഒരു പ്രധാന ബുള്ളിയൻ കേന്ദ്രമാണ് ദുബായ്. ഇറാൻ യുദ്ധം മൂലമുണ്ടായ തടസങ്ങൾ പ്രാദേശിക വിപണികളെ അസ്ഥിരമാക്കുകയും, ദുബായിലെ സ്വർണവില ആഗോള സ്പോട്ട് നിലവാരത്തേക്കാൾ താൽക്കാലികമായി കുറയാൻ കാരണമാവുകയും ചെയ്‌തിരുന്നു.
എന്നാൽ അതിലാണ് ഇപ്പോൾ മാറ്റം ഉണ്ടായിരിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ നിരീക്ഷണത്തിൽ സ്വർണത്തെ ഇപ്പോഴും പിന്തുണയ്ക്കുന്ന സാഹചര്യങ്ങൾ ശക്തമാണ്. കുറഞ്ഞ പലിശനിരക്കുകൾ, യുഎസ് ഡോളറിനുമേലുള്ള സമ്മർദം, സംഘർഷഭരിതമായ ഭൗമരാഷ്ട്രീയം, സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ വാങ്ങൽ എന്നിവയെല്ലാം ഇതിൽ പ്രധാനമാണ്. 2026-ൽ നിലവിലെ നിലവാരത്തിൽ നിന്ന് വില 5-15 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications