മിഡിൽ ഈസ്‌റ്റ് സംഘർഷ വാർത്തകൾ വീണ്ടും സ്വർണത്തിന് തടയിടുന്നു; യുഎഇയിൽ മഞ്ഞ ലോഹം സമ്മർദ്ദത്തിൽ!
ദുബായ്: മിഡിൽ ഈസ്‌റ്റിലെ സൈനിക സംഘർഷത്തിനും എണ്ണവിലയിലെ കുതിച്ചുചാട്ടത്തിനും ഇടയിൽ ചൊവ്വാഴ്‌ച രാവിലെ നേരിയ നേട്ടമുണ്ടായിട്ടും സ്വർണ വില സമ്മർദ്ദത്തിൽ തുടരുകയാണ്. യുഎസ് ഇറാൻ യുദ്ധത്തിന്റെ അലയൊലികൾ അടങ്ങാത്ത വന്നതോടെയാണ് നേട്ടം തുടരാനാവാതെ വരുന്ന സാഹചര്യമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഇന്ന് വിപണി വ്യാപാരം തുടങ്ങിയപ്പോൾ യഥാക്രമം 24 കാരറ്റ് , 22 കാരറ്റ് സ്വർണ വില ഗ്രാമിന് യഥാക്രമം 484.5 ദിർഹം, 448.75 ദിർഹം എന്നിങ്ങനെയാണ് വില നിൽക്കുന്നത്. ഗ്രാമിന് യഥാക്രമം 21K, 18K, 14K എന്നിവ യഥാക്രമം 430.25 ദിർഹം, 368.75 ദിർഹം, 287.75 ദിർഹം എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. സ്‌പോട്ട് സ്വർണം ഔൺസിന് 0.5 ശതമാനം ഉയർന്ന് 4,021 ഡോളറാണ്. വെള്ളിയും അര ശതമാനം ഉയർന്ന് ഔൺസിന് 57.9 ഡോളറിലെത്തി.

ഉയർന്ന എണ്ണവില ട്രഷറി ആദായവും ഡോളറും ഉയർത്തുന്നു, ലാഭകരമല്ലാത്ത സ്വർണത്തെ ആകർഷകമാക്കുന്നുവെന്ന് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നു. എങ്കിലും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഭീഷണികൾ ഇപ്പോഴും നിലനിൽക്കുന്നത് സ്വർണത്തിന്റെ വിലയെ കാര്യമായി തന്നെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന യുഎസിന്റെ നാവിക ഉപരോധം ഇറാന്റെ മുഴുവൻ തീരപ്രദേശങ്ങളെയും തുറമുഖങ്ങളെയും എണ്ണ ടെർമിനലുകളേയും കൂടാതെ എല്ലാ കപ്പലുകളും പതാകയെ പരിഗണിക്കാതെ ബാധിക്കുമെന്ന വാർത്തയെത്തുടർന്ന് തിങ്കളാഴ്‌ച വൈകി എണ്ണവില ഉയർന്നിരുന്നു. എണ്ണവിലയിൽ ഒമ്പത് ശതമാനത്തിലധികം ഉയർന്ന് ഒരു മാസത്തെ ഉയർന്ന നിലയിൽ എത്തിയിരിക്കുകയാണ്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 7.29 ഡോളർ അഥവാ 9.59 ശതമാനം ഉയർന്ന് 83.30 ഡോളറായും യുഎസ് വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 6.73 ഡോളർ അഥവാ 9.42 ശതമാനം ഉയർന്ന് ബാരലിന് 78.14 ഡോളറായും എത്തി. യുഎഇ സമയം രാവിലെ 6.45ന് ബ്രെന്റും ഡബ്ല്യുടിഐയും ഒരു ശതമാനം ഉയർന്ന് ബാരലിന് 84.06 ഡോളറിലും 79.25 ഡോളറിലും വ്യാപാരം നടത്തി.
അമേരിക്കയും ഇറാനും ഉൾപ്പെടുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന്, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗ് പ്രവർത്തനങ്ങൾ തടസപ്പെടുമെന്ന ആശങ്കയും വിപണിയിൽ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതാണ് എണ്ണവില പെട്ടന്ന് തന്നെ ഉയരാൻ ഇടയായത്. ഇത് സ്വർണത്തെ പ്രതികൂലമായാണ് ബാധിക്കുക. എന്നാൽ വരും ദിവസങ്ങളിലെ സാഹചര്യങ്ങളാവും ഇത് തീരുമാനിക്കുക.
സുരക്ഷിതമായ ആസ്‌തികളുടെ ആവശ്യം വർധിപ്പിക്കുന്നതിനുപകരം, ഊർജ വിതരണത്തിലെ തടസങ്ങളുടെ അപകടസാധ്യത ഉയർന്ന ഇന്ധനം, ഗതാഗതം, ഉൽപ്പാദനച്ചെലവ് എന്നിവ പണപ്പെരുപ്പം ഉയർത്തുന്നത് തുടരുമെന്ന ആശങ്കയും ഉയർത്തുന്നു. അങ്ങനെയെങ്കിൽ സ്വര്ണത്തെയും അത് ബാധിച്ചേക്കും എന്നാണ് അന്താരാഷ്ട്ര തലത്തിലെ അനലിസ്‌റ്റുകൾ പോലും അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications