സ്വർണ വില ഇടിഞ്ഞിട്ടും വാങ്ങൽ നിർത്താതെ യുഎഇ നിക്ഷേപകർ; ഉറ്റുനോക്കുന്നത് യുഎസ്-ഇറാൻ കരാർ
ദുബായ്: സ്വർണവിലയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ആഗോള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കാരണം നിക്ഷേപകർ മഞ്ഞലോഹത്തെ ചേർത്തുപിടിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. സുരക്ഷിതമായ വാങ്ങൽ അവസരമാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. നിലവിലെ വിലയിടിവുകളെ അവർ അനുകൂലമായി കാണുന്നു. മെയ് ആദ്യത്തിൽ ഔൺസിന് 4,700 കടന്ന സ്വർണം, ഉയർന്ന എണ്ണവിലയും യുഎസ് പണപ്പെരുപ്പ ആശങ്കകളും കാരണം മെയ് അവസാന പാദത്തിൽ 4,500 ദിർഹത്തിന് താഴെയെത്തി.
0.84 ശതമാനം നേട്ടത്തോടെ 4,539.76 ദിർഹത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യുഎഇയിൽ, 24കാരറ്റ് സ്വർണ്ണം ഗ്രാമിന് 547.5 ദിർഹത്തിലും 22 കാരറ്റ് 507.0 ദിർഹത്തിലും എത്തി. മെയ് 27-ന് 22 കാരറ്റ് സ്വർണവില 500 ദിർഹത്തിന് താഴെയായിരുന്നു. 4,400 ഡോളർ നിലവാരത്തിനടുത്തുള്ള വില ചലനങ്ങൾ, നിക്ഷേപകർക്ക് ദീർഘകാല നിക്ഷേപങ്ങൾ പുനർനിർമ്മിക്കാനുള്ള വാങ്ങൽ അവസരങ്ങളായി വിലയിടിവിനെ കാണിക്കുന്നുവെന്നാണ് പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നത്.

കൂടാതെ ഇറാൻ, പ്രാദേശിക ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, ഹോർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതം എന്നിവയിലെ സാഹചര്യം പരിഹരിക്കപ്പെടാത്തിടത്തോളം കാലം, സ്വർണത്തിന് ഒരു ഭൗമരാഷ്ട്രീയ കിഴിവ് നിലനിർത്താൻ സാധ്യതയുണ്ടെന്നും അവർ വിലയിരുത്തുന്നു. ഇത് സ്വർണത്തിന്റെ വാങ്ങൽ രീതികളെ സ്വാധീനിക്കും.
അതിനിടെ രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ ഔൺസിന് 4,400 ഡോളറിന് താഴെ ഇടിവുണ്ടായെങ്കിലും, അതേ സെഷനിൽ 100-ൽ അധികം വർധനവോടെ സ്വർണ വില തിരിച്ചെത്തി. ഇത് ഇറാനെയും ഹോർമുസ് കടലിടുക്കിനെയും കുറിച്ചുള്ള വാർത്തകളോടുള്ള വിപണിയുടെ സംവേദനക്ഷമത വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും സമാധാന കരാറിനും യുഎസും ഇറാനും അടുത്തെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞയാഴ്‌ച സ്വർണവില കുറഞ്ഞിരുന്നു, പക്ഷേ കരാർ ഇതുവരെ ഉണ്ടായിട്ടില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിൽ കൂടുതൽ കടുപ്പമുള്ള വ്യവസ്ഥകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
നിലനിൽക്കുന്ന പണപ്പെരുപ്പ സമ്മർദ്ദങ്ങളും പലിശ നിരക്ക് കുറയ്ക്കുന്നത് ഒഴിവാക്കിയതിലൂടെ ഉയർന്ന വരുമാന സാധ്യതയും യുഎസ് ട്രഷറി യീൽഡുകളും യുഎസ് ഡോളറും വർധിപ്പിച്ചു. ഭൗമരാഷ്ട്രീയ അപകടസാധ്യതകൾ, എണ്ണവിലയിലെ ചാഞ്ചാട്ടം, ഊർജ്ജം മൂലമുണ്ടാകുന്ന പണപ്പെരുപ്പം എന്നിവ സ്വർണത്തിന് അടിസ്ഥാന പിന്തുണ ഘടകങ്ങളാണ്.
നിലവിലെ വിപണി സാഹചര്യവും ആളുകളുടെ മനോഭാവവും വ്യക്തമാക്കുന്നത് സ്വർണത്തിന്റെ വിലക്കുറവിനെ മുതലെടുത്ത് കൊണ്ട് കൂടുതൽ വാങ്ങലുകൾ നടത്തുന്നു എന്നതാണ്. അടുത്ത് തന്നെ യുഎസ്-ഇറാൻ കരാർ നിലവിൽ വരുമെന്നും അതിലൂടെ വിലയിൽ മാറ്റമുണ്ടാവുമെന്നും നിക്ഷേപകർ കണക്കാക്കുന്നു. അതുകൊണ്ട് തന്നെ യുഎഇ വിപണിയിലെ സ്വർണത്തിന്റെ ഡിമാൻഡ് അടുത്തൊന്നും താഴാൻ ഇടയില്ലെന്ന് ചുരുക്കം.














Click it and Unblock the Notifications