തടിയും കിടക്കയും മോപ്പും വരെ ആയുധം; വെള്ളക്കെട്ടിൽ സഞ്ചരിക്കാൻ ബോട്ടുകളുണ്ടാക്കി യുഎഇ നിവാസികൾ
ദുബായ്: ഏഴര പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പേമാരിക്കും വെള്ളപ്പൊക്കത്തിലും ഒക്കെ തളരാതെ പിടിച്ചു നിൽക്കുകയാണ് യുഎഇ നിവാസികൾ. നിനച്ചിരിക്കാത്ത നേരത്ത് പെയ്‌ത കനത്ത മഴയിൽ ആദ്യമൊന്ന് പതറിയെങ്കിലും ഇപ്പോൾ അവർ സ്വന്തം നില തിരിച്ചുപിടിച്ച് പരിമിതകൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് പൊരുതുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മേഖലയിൽ വെള്ളപ്പൊക്കം ബന്ധിക്കപ്പെട്ട ഇടങ്ങളിലെ ജനങ്ങൾ താൽക്കാലിക ആവശ്യങ്ങൾക്ക് വേണ്ടി ബോട്ടുകൾ തയ്യാറാക്കുന്ന കാഴ്‌ച.
ആവശ്യസാധങ്ങൾ വാങ്ങാൻ ഉൾപ്പെടെ കനത്ത വെള്ളക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാൻ വേണ്ടിയാണ് യുഎഇ നിവാസികൾ പലരും മറ്റ് വഴികൾ തേടിയത്. ഇതിനായി വീടുകളിൽ ലഭ്യമായ സാധാരണ വസ്‌തുക്കൾ തന്നെയാണ് ഭൂരിഭാഗം പേരും ഉപയോഗിച്ചത്. മോപ്പുകൾ, നിലം തുടയ്ക്കുന്ന ബ്രഷുകൾ, വൈപ്പറുകൾ എന്നിവ പോലും ബോട്ടിന് ഉപയോഗിച്ചു.

മറ്റ് ചിലരാവട്ടെ തടിയും, കിടക്കയും ഉൾപ്പെടെ ഇതിനായി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ബോട്ടുകൾ തയ്യാറാക്കി വെള്ളം കയറിയ തെരുവുകളിലൂടെ സഞ്ചരിക്കുന്ന കാഴ്‌ചയും കാണാമായിരുന്നു. മുഴുവനായും വെള്ളം കയറിയ റോഡിലൂടെയും, നടപ്പാതകളിലൂടെയുമുള്ള യാത്ര ദുസ്സഹമായതോടെയാണ് പലരും പുതുവഴികൾ തേടി ഇറങ്ങിയത്.
അൽ മജാസിൽ കഴിയുന്ന ആളുകൾ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാനായി ഉപയോഗിക്കുന്ന താൽക്കാലിക ബോട്ടുകൾ ഉൾപ്പെടെ അര ഡസനോളം ബോട്ടുകളാണ് ദൗത്യത്തിനായി ഇറക്കിയത്. പലചരക്ക് കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനും മറ്റ് സ്വകാര്യ ജോലികൾക്കും ഈ ബോട്ടുകൾ ഉപയോഗിക്കുകയാണ് ഇവർ.
യുഎഇയിൽ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അതിന്റെ ഫലമായി ദുബായ്, ഷാർജ, അബുദാബി തുടങ്ങി നിരവധി റെസിഡൻഷ്യൽ മേഖലകളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായി. ഇതോടെ സർക്കാർ-സ്വകാര്യ മേഖകളിൽ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ജോലികൾ ക്രമീകരിക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, അപ്രതീക്ഷിത മഴയും കൊടുങ്കാറ്റും യുഎഇയെ ആകെ താറുമാറാക്കിയ നിലയിലാണ്. രണ്ട് ദിവസത്തിനിടെ നൂറുകണക്കിന് വിമാന സർവീസുകളാണ് ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മാത്രം റദ്ദാക്കിയത്. അതിലേറെ സർവീസുകൾ വൈകുകയും ചെയ്യുന്നുണ്ട്. ഇതോടെ കുടുംബങ്ങൾ ഉൾപ്പെടെ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുകയാണ്.
എന്നാൽ ഇതിനിടെ യുഎഇയിൽ പെയ്‌ത ശക്തമായ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് അഥവാ കൃത്രിമ മഴയാണെന്ന ആരോപണവും ശക്തമാണ്. രാജ്യത്ത് നിരന്തരം നടത്തുന്ന പ്രവർത്തനമാണെന്നതിനാൽ വിദഗ്‌ധർ ഉൾപ്പെടെ ഇക്കാര്യത്തിൽ സംശയം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം തന്നെ ദേശീയ കാലാവസ്ഥാ വകുപ്പ് നിഷേധിച്ചു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications