പാകിസ്താന് മുട്ടന്‍ പണി കൊടുത്ത് യുഎഇ; തിരിച്ചടിച്ചത് സൗദി ബന്ധം? ഇന്ത്യയുടെ സാന്നിധ്യം ചര്‍ച്ച
ദുബായ്: ജിസിസി മേഖലയിലെ പ്രബല രാജ്യങ്ങളാണ് സൗദി അറേബ്യയും യുഎഇയും. ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച കൂടുകയാണോ. പാകിസ്താനുമായുള്ള കരാറില്‍ നിന്ന് യുഎഇ പിന്തിരിഞ്ഞത് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഇസ്ലാമാബാദ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാറില്‍ നിന്നാണ് യുഎഇ പിന്മാറിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സ്വകാര്യവല്‍ക്കരണം പാകിസ്താന് വേഗത്തിലാക്കിയത്. ഇസ്ലാമാബാദ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാറില്‍ യുഎഇയും പാകിസ്താനും ഒപ്പുവച്ചത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്. എന്നാല്‍ ഇപ്പോള്‍ യുഎഇ കരാറില്‍ നിന്ന് പിന്മാറി എന്നാണ് വിവരം.

കരാറുമായി മുന്നോട്ട് പോകാന്‍ യുഎഇക്ക് താല്‍പ്പര്യമില്ലെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ നടത്തിപ്പിന് പ്രാദേശിക പങ്കാളിയെ കണ്ടെത്താന്‍ സാധിക്കാത്തതും യുഎഇയുടെ പിന്നാക്കം പോക്കിന് കാരണമായി എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ വിശാലമായ രാഷ്ട്രീയമുണ്ട് എന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
പാകിസ്താനും സൗദി അറേബ്യയും തമ്മില്‍ അടുത്തിടെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ ഇരുരാജ്യങ്ങളെയും ആക്രമിച്ചതായി കണ്ട് ഇടപെടാം എന്നാണ് കരാറിന്റെ കാതല്‍. ഈ കരാര്‍ സൗദി അറേബ്യയ്ക്ക് വലിയ കരുത്താണ് നല്‍കിയത്. കാരണം, മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയാണ് പാകിസ്താന്. അവര്‍ തങ്ങളുമായി സഹകരിക്കുന്നത് സൗദിക്ക് നേട്ടമായി.
സൗദി അറേബ്യയും യുഎഇയും തമ്മിലെ ഉടക്ക്
പിന്നീടാണ് യമനിലെ വിഷയങ്ങളില്‍ യുഎഇയും സൗദിയും ഉടക്കിയത്. യമനിലെ വിഘടനവാദികളായ എസ്ഐടിക്ക് യുഎഇ പിന്തുണ നല്കുന്നു എന്ന് സൗദി ആരോപിച്ചു. പിന്തുണയ്ക്കരുത് എന്ന് സൗദി ആവശ്യപ്പെട്ടു. യുഎഇയില്‍ നിന്ന് എത്തിയ കപ്പല്‍ യമനില്‍ വച്ച് സൗദി സൈന്യം ആക്രമിച്ചു. ഇതും വൈരം ശക്തമാകാന്‍ കാരണമായി. യമനില്‍ നിന്ന് യുഎഇ സൈന്യം പിന്മാറുകയും ചെയ്തു.
യുഎഇയുമായുള്ള പ്രതിരോധ കരാറില്‍നിന്ന് യമനും സോമാലിയയും പിന്നാക്കം പോയത് സൗദി അറേബ്യയുടെ സമ്മര്‍ദ്ദ ഫലമാണ് എന്നായിരുന്നു വാര്‍ത്തകള്‍. ഈ വേളയിലാണ് യുഎഇ ഇന്ത്യയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഏതാനും മണിക്കൂറുകള്‍ മാത്രം ഇന്ത്യയിലെത്തി കരാര്‍ ഒപ്പുവച്ചത് വലിയ ചര്‍ച്ചയായിരുന്നു.
പാകിസ്താനുമായി സൗദി അറേബ്യയും ഇന്ത്യയുമായി യുഎഇയും പ്രതിരോധ കരാര്‍ ഉണ്ടാക്കിയതും അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. സൗദിയുമായും യുഎഇയുമായും അടുത്ത ബന്ധമായിരുന്നു പാകിസ്താന്. യുഎഇയും സൗദി അറേബ്യയും ഒരുപോലെ പാകിസ്താന് സാമ്പത്തിക സഹായവും നിക്ഷേപവും നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎഇ അകലം പാലിക്കാന്‍ ശ്രമിക്കുന്നു എന്നാണ് കരാറില്‍ നിന്നുള്ള പിന്മാറ്റത്തിലെ സൂചന.
-
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?











Click it and Unblock the Notifications