Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ നാശം വിതച്ചത് കൃത്രിമ മഴയോ? ആരോപണങ്ങൾ ശക്തം, കാലാവസ്ഥാ വകുപ്പിന്റെ മറുപടി ഇങ്ങനെ

ദുബായ്: മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് യുഎഇ. രാജ്യത്ത് അപ്രതീക്ഷിതമായി പെയ്‌ത ശക്തമായ മഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ജനങ്ങൾ. ദുബായ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനിടിയിലാവുകയും വിമാനസർവീസുകൾ റദ്ദാക്കുകയും ഒക്കെ ചെയ്‌തതോടെ അക്ഷരാത്ഥത്തിൽ അരാജകത്വത്തിന്റെ പിടിയിലേക്കാണ് നഗരം നീങ്ങിയത്.

എന്നാൽ യുഎഇയിൽ കനത്ത നാശം വിതച്ച സംഭവ വികാസങ്ങൾക്ക് കാരണം കൃത്രിമ മഴ ആണെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആരോപണം. പേമാരിയ്ക്ക് കാരണമായത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ആണെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ദേശീയ കാലാവസ്ഥ കേന്ദ്രം.

uaecloudseeding

രാജ്യത്ത് മുഴുവൻ ജനജീവിതം സ്‌തംഭിപ്പിച്ച പേമാരി കത്തിക്കയറിയ ചൊവ്വാഴ്‌ച യാതൊരു വിധത്തിലുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനവും നടത്തിയിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഈ പ്രവർത്തനത്തിനായി ഒരു പൈലറ്റുകളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ ഡോ. അഹമ്മദ് ഹബീബിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എന്താണ് ക്ലൗഡ് സീഡിംഗ് അഥവാ കൃത്രിമ മഴ ?

പ്രതിവർഷം പെയ്യുന്ന മഴയുടെ അളവ് 100 മില്ലിലിറ്ററിൽ കുറവായതോടെയാണ് യുഎഇ നേരത്തെ വ്യാപകമായി ക്ലൗഡ് സീഡിംഗ് സാങ്കേതിക വിദ്യയുടെ സഹായം തേടി വന്നത്. രാജ്യത്തെ ജനസംഖ്യാ വർധനവിനും, സാമ്പത്തിക വളർച്ചയ്ക്കും അനുസൃതമായി ആവശ്യമായി വരുന്ന ജലത്തിന്റെ അളവ്‌ വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ‌ പെയ്യിക്കുന്ന രീതിയെയാണ് ക്ലൗഡ് സീഡിംഗ് എന്ന് വിളിക്കുന്നത്. മേഘങ്ങളിൽ മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്‌മ ഭൗതികപ്രവർത്തനങ്ങൾ വിവിധ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്‌ടിച്ചാണ്‌ ഇത് നടപ്പിലാക്കി വരുന്നത്.

യുഎഇയിൽ ഇത് ചെയ്യുന്നത് എങ്ങനെ ?

രാജ്യത്ത് വർഷം മുഴുവനും ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്, എന്നാൽ ശക്തമായ കൊടുങ്കാറ്റുകളുൾ ഉണ്ടാവുന്ന സമയത്തോ അല്ലെങ്കിൽ മിന്നലിന് ഉയർന്ന അപകടസാധ്യതയുള്ളപ്പോഴോ ഇത്തരം ദൗത്യങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാറാണ് പതിവ്. പ്രായോഗിക പരിമിതികളും സുരക്ഷാ ആശങ്കകളും മൂലമാണ് ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നത്.

ദുബായ് ഉൾപ്പെടെ യുഎഇയിൽ മഴ നാശം വിതച്ചപ്പോൾ

കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ദുബായ് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. വിമാന സർവീസുകൾ ഉൾപ്പെടെ വ്യാപകമായി നിർത്തി വയ്ക്കാനും സ്‌കൂളുകൾ ഉൾപ്പെടെ അടച്ചിടാനും മഴ കാരണമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+