യുഎഇയിൽ നാശം വിതച്ചത് കൃത്രിമ മഴയോ? ആരോപണങ്ങൾ ശക്തം, കാലാവസ്ഥാ വകുപ്പിന്റെ മറുപടി ഇങ്ങനെ
ദുബായ്: മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് യുഎഇ. രാജ്യത്ത് അപ്രതീക്ഷിതമായി പെയ്‌ത ശക്തമായ മഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ജനങ്ങൾ. ദുബായ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനിടിയിലാവുകയും വിമാനസർവീസുകൾ റദ്ദാക്കുകയും ഒക്കെ ചെയ്‌തതോടെ അക്ഷരാത്ഥത്തിൽ അരാജകത്വത്തിന്റെ പിടിയിലേക്കാണ് നഗരം നീങ്ങിയത്.
എന്നാൽ യുഎഇയിൽ കനത്ത നാശം വിതച്ച സംഭവ വികാസങ്ങൾക്ക് കാരണം കൃത്രിമ മഴ ആണെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആരോപണം. പേമാരിയ്ക്ക് കാരണമായത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ആണെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ദേശീയ കാലാവസ്ഥ കേന്ദ്രം.

രാജ്യത്ത് മുഴുവൻ ജനജീവിതം സ്‌തംഭിപ്പിച്ച പേമാരി കത്തിക്കയറിയ ചൊവ്വാഴ്‌ച യാതൊരു വിധത്തിലുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനവും നടത്തിയിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഈ പ്രവർത്തനത്തിനായി ഒരു പൈലറ്റുകളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ ഡോ. അഹമ്മദ് ഹബീബിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
എന്താണ് ക്ലൗഡ് സീഡിംഗ് അഥവാ കൃത്രിമ മഴ ?
പ്രതിവർഷം പെയ്യുന്ന മഴയുടെ അളവ് 100 മില്ലിലിറ്ററിൽ കുറവായതോടെയാണ് യുഎഇ നേരത്തെ വ്യാപകമായി ക്ലൗഡ് സീഡിംഗ് സാങ്കേതിക വിദ്യയുടെ സഹായം തേടി വന്നത്. രാജ്യത്തെ ജനസംഖ്യാ വർധനവിനും, സാമ്പത്തിക വളർച്ചയ്ക്കും അനുസൃതമായി ആവശ്യമായി വരുന്ന ജലത്തിന്റെ അളവ് വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയെയാണ് ക്ലൗഡ് സീഡിംഗ് എന്ന് വിളിക്കുന്നത്. മേഘങ്ങളിൽ മഴപെയ്യുവാൻ വേണ്ടി നടക്കുന്ന സൂക്ഷ്‌മ ഭൗതികപ്രവർത്തനങ്ങൾ വിവിധ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് സൃഷ്‌ടിച്ചാണ് ഇത് നടപ്പിലാക്കി വരുന്നത്.
യുഎഇയിൽ ഇത് ചെയ്യുന്നത് എങ്ങനെ ?
രാജ്യത്ത് വർഷം മുഴുവനും ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ നടത്തി വരാറുണ്ട്, എന്നാൽ ശക്തമായ കൊടുങ്കാറ്റുകളുൾ ഉണ്ടാവുന്ന സമയത്തോ അല്ലെങ്കിൽ മിന്നലിന് ഉയർന്ന അപകടസാധ്യതയുള്ളപ്പോഴോ ഇത്തരം ദൗത്യങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാറാണ് പതിവ്. പ്രായോഗിക പരിമിതികളും സുരക്ഷാ ആശങ്കകളും മൂലമാണ് ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നത്.
ദുബായ് ഉൾപ്പെടെ യുഎഇയിൽ മഴ നാശം വിതച്ചപ്പോൾ
കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ദുബായ് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. വിമാന സർവീസുകൾ ഉൾപ്പെടെ വ്യാപകമായി നിർത്തി വയ്ക്കാനും സ്‌കൂളുകൾ ഉൾപ്പെടെ അടച്ചിടാനും മഴ കാരണമായി.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications