Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാടിന്റെ ചെരിപ്പുമായി പോലും ബാബറിനെ താരതമ്യപ്പെടുത്താനാവില്ല; പാക് ക്യാപ്റ്റനെതിരെ അധിക്ഷേപം

ന്യൂയോര്‍ക്ക്: പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഇന്ത്യന്‍ താരം വിരാട് കോലിയുമായി ക്രിക്കറ്റ് പണ്ഡിതര്‍ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്. വിരാട് കോലിയെ റണ്‍സടിച്ച് കൂട്ടുന്നത് കൊണ്ടാണിത്. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് മുമ്പ് ഈ വിഷയത്തില്‍ വിവാദ മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ.

രണ്ട് പേരും പലപ്പോഴും മികച്ച പ്രകടനം നടത്താറുണ്ട്. എന്നാല്‍ കോലിയുമായി യാതൊരു താരതമ്യത്തിനും ബാബര്‍ അര്‍ഹനല്ലെന്ന് പറയുകയാണ് കനേരിയ. കോലിയുടെ നേട്ടങ്ങളും. താരം കളത്തില്‍ കാണിക്കുന്ന സ്‌കില്ലുകളും ബാബറില്‍ ഒരിക്കലും കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.

virat-vs-babar

കോലിയുമായി ഒരിക്കലും താരതമ്യത്തിന് പോലും ബാബര്‍ അര്‍ഹനല്ല. ഇതിന് ഒരു സുപ്രധാന സന്ദര്‍ഭം പറഞ്ഞുതരാം. അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ നേരത്തെ പാകിസ്താന്‍ തോറ്റിരുന്നു. എന്നാല്‍ ബാബര്‍ മികച്ച രീതിയില്‍ കളിച്ചുവന്നിരുന്നു. പക്ഷേ നിര്‍ണായക ഘട്ടത്തില്‍ ടീമിനെ മുന്നോട്ട് നയിക്കുന്നതില്‍ ബാബര്‍ പരാജയപ്പെട്ടു.

ടീമിന്റെ തോല്‍വിക്ക് അത് കാരണമായി എന്നും കനേരിയ ചൂണ്ടിക്കാണിച്ചു. അമേരിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കുന്നതില്‍ ബാബര്‍ പരാജയപ്പെട്ടിരിക്കുകയാണ്. നാല്‍പ്പത് റണ്‍സ് എടുത്ത ശേഷം ബാബര്‍ പുറത്തായത് പാകിസ്താന്റെ തോല്‍വിയില്‍ നിര്‍ണായകമായതായും കനേരിയ ചൂണ്ടിക്കാണിച്ചു.

ബാബര്‍ എപ്പോഴെല്ലാം സെഞ്ച്വറിയടിച്ചിട്ടുണ്ടോ അപ്പോഴെല്ലാം വിരാട് കോലിയുമായി താരതമ്യം വന്ന് തുടങ്ങും. ശരിക്കും പറഞ്ഞാല്‍ വിരാടിന്റെ ചെരിപ്പുമായി താരതമ്യം ചെയ്യാന്‍ പോലും ബാബര്‍ അര്‍ഹനല്ലെന്നും കനേരിയ ഐഎഎന്‍എസ്സിനോട് പറഞ്ഞു. യുഎസ് ബൗളര്‍മാര്‍ ശരിക്കും ബാബറിനെ റണ്‍സ് സ്‌കോര്‍ ചെയ്യാനാവാത്ത വിധം വരിഞ്ഞുമുറുക്കിയിരുന്നു.

താരത്തിന് റണ്‍സടിക്കാനേ സാധിക്കുന്നുണ്ടായിരുന്നില്ല. നാല്‍പ്പത് റണ്‍സടിച്ചതിന് പിന്നാലെ ബാബര്‍ പുറത്താവുകയും ചെയ്തു. ക്രീസില്‍ ഉറച്ച് നില്‍ക്കാന്‍ ബാബര്‍ ശ്രമിക്കണമായിരുന്നു. അതിലൂടെ ടീമിന്റെ വിജയം ഉറപ്പാക്കാന്‍ ബാബറിന് സാധിക്കുമായിരുന്നു. ഏകപക്ഷീയമായി ജയിക്കേണ്ട മത്സരമായിരുന്നു അതെന്നും കനേരിയ പറഞ്ഞു.

ടി20 ക്രിക്കറ്റിലെ പാകിസ്താനെ ആദ്യ മത്സരമായിരുന്നു യുഎസ്സിനെതിരെയുള്ളത്. എന്നാല്‍ അപ്രതീക്ഷിതമായി ടീം തോല്‍ക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുഹമ്മദ് ആമിര്‍ അധികം റണ്‍സ് വഴങ്ങിയതുമെല്ലാം തോല്‍വിക്ക് കാരണമായിരുന്നു. പാകിസ്താനെതിരെ ഇന്ത്യ ഉറപ്പായും വമ്പന്‍ ജയം തന്നെ നേടും. പാകിസ്താന്‍ ടീമിന്റെ സമീപനം തന്നെ ശരിയല്ല.

ബൗളിംഗ് കരുത്തില്‍ കൂടുതലായി ആശ്രയിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് പ്രശ്‌നക്കാരന്‍. ഇന്ത്യ അവരെ നാണം കെടുത്തി വിടും. ഇന്ത്യയെ പരാജയപ്പെടുത്താനുള്ള യാതൊന്നും പാകിസ്താന്റെ കൈയ്യില്‍ഇല്ല. ലോകകപ്പിന് എത്തിയാല്‍ പാകിസ്താന്‍ ആദ്യം പറയുക ബൗളിംഗ് ടീമിനെ വിജയിപ്പിക്കുമെന്നാണ്. എന്നാല്‍ ആ ബൗളിംഗാണ് ആദ്യ മത്സരം തോല്‍പ്പിച്ചതെന്നും കനേരിയ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+