കലിപ്പടങ്ങാതെ ഗംഭീറും ശ്രീശാന്തും, പൊരിഞ്ഞ വാക്കേറ്റം, അവന് എന്നോട് അങ്ങനെ പറഞ്ഞുവെന്ന് ശ്രീ!!
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടയ്ക്കിടെ വാക്പോരുകള്‍ സംഭവിക്കാറുണ്ട്. അത് ചിലപ്പോള്‍ അതിരുവിടാറുമുണ്ട്. അത്തരമൊരു വാക്പോര് കഴിഞ്ഞ ദിവസം സൂറത്തില്‍ നടന്ന ലെജന്റ്സ് ലീഗ് ക്രിക്കറ്റില്‍ അത്തരമൊരു വാക്പോരിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. മലയാളി താരം ശ്രീശാന്തും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും തമ്മിലായിരുന്നു വമ്പന്‍ വാക്പോര്. ടി20 മത്സരത്തില്‍ ഇന്ത്യ ക്യാപിറ്റല്‍സിന്റെ ഓപ്പണറായിരുന്നു ഗംഭീര്‍.
ശ്രീശാന്തിന്റെ പന്തില്‍ തുടരെ സിക്സറും ഫോറും ഗംഭീര്‍ അടിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു ഡോട് ബോള്‍ വന്നിരുന്നു. തുടര്‍ന്ന് ശ്രീശാന്ത് ഗംഭീറിനോട് എന്തോ പറയുകയും, പിന്നാലെ വാക് പോരുമായി ഗംഭീര്‍ എത്തുകയുമായിരുന്നു. ശ്രീശാന്ത് മത്സരത്തില്‍ ഗുജറാത്ത് ജയന്റ്സിന് വേണ്ടിയായിരുന്നു കളിക്കാന്‍ ഇറങ്ങിയത്. ഗംഭീര്‍ കൈയ്യുയര്‍ത്തി എന്തോ പറയാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. എന്നാല്‍ മത്സരത്തിന്റെ ആറാം ഓവറിലാണ് രംഗം വഷളായത്.

ഇരുവരും തമ്മില്‍ വലിയ പ്രശ്നത്തിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ അമ്പയര്മാര്മാരും സഹതാരങ്ങളും ചേര്‍ന്നാണ് ഇവരെ പിടിച്ച് മാറ്റിയത്. അതേസമയം മത്സരം കഴിഞ്ഞിട്ടും ഇരുവരും തമ്മില്‍ വാക്പോര് അവസാനിച്ചിരുന്നില്ല. ശ്രീശാന്ത് ഗംഭീറിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. തന്നെ ഒത്തുകളിക്കാരന്‍ എന്ന് തുടര്‍ച്ചയായി വിളിച്ച് ഗംഭീര്‍ അധിക്ഷേപിച്ചുവെന്ന് ശ്രീശാന്ത് ആരോപിച്ചിരുന്നു. ഇതിന് മറുപടിയും ഗംഭീര്‍ നല്‍കിയിട്ടുണ്ട്.
തന്നെ മത്സരത്തില്‍ ഉടനീളം ഗംഭീര്‍ പരിഹസിക്കുകയായിരുന്നു. വളരെ മോശമായ പെരുമാറ്റമാണ് ഗംഭീറില്‍ നിന്നുണ്ടായത്. അതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ശ്രീശാന്ത് പറഞ്ഞു. മിസ്റ്റര്‍ ഫൈറ്ററുമായി എന്താണ് നടന്നതെന്ന് പറഞ്ഞ് തരാം. എല്ലാ സഹതാരങ്ങളോടും പോരടിക്കുന്നയാളാണ് ഗംഭീര്‍. ഒരു കാരണവുമില്ലാതെയായിരിക്കും അതെല്ലാം. വീരു ഭായ് അടക്കമുള്ള സീനിയര്‍ കളിക്കാരെ പോലും ബഹുമാനിക്കാത്തയാളാണ് ഗംഭീര്‍.
ഇന്നും അത് തന്നെയാണ് സംഭവിച്ചത്. യാതൊരു പ്രകോപനവും അവിടെയില്ലായിരുന്നു. തന്നെ തുടര്‍ച്ചയായി ഒത്തുകളിക്കാരന്‍ എന്ന് ഗംഭീര്‍ വിളിച്ച് കൊണ്ടിരുന്നു. അത് വളരെ മോശമായിരുന്നു. അങ്ങനെയുള്ള വാക്കുകള്‍ ഗൗതം ഗംഭീര്‍ വിളിക്കാന്‍ പാടില്ലായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
ഇന്ന് നടന്ന ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഗംഭീര്‍ തന്നെ ഒത്തുകളിക്കാരന്‍ എന്ന് വിളിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തിയത്. ഗംഭീര്‍ പറഞ്ഞത് എന്താണെന്ന് നിങ്ങള്‍ക്ക് വൈകാതെ തന്നെ അറിയാനാവും. എന്റെ കുടുംബവും, സംസ്ഥാനവും, എനിക്കൊപ്പം നിന്നവരും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. നിയമപോരാട്ടം എല്ലാവരുടെയും പിന്തുണയോടെയാണ് നടത്തിയത്. ഇപ്പോള്‍ ഒരു കാര്യവുമില്ലാതെ ചിലര്‍ എന്റെ നേര്‍ക്ക് വരികയാണ്. അത്തരം കാര്യങ്ങള്‍ ഒരിക്കലും ഗംഭീര്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു.
കോലിയോടുള്ള ദേഷ്യം കാരണം ഗംഭീര്‍ കമന്ററിക്കിടെ പോലും താരത്തിന്റെ പേര് പറയാറില്ല. അതിലേക്ക് ഒന്നും ഞാന്‍ പോകുന്നില്ല. ഗംഭീര്‍ പറഞ്ഞ വാക്കുകള്‍ എന്നെയും കുടുംബത്തെയും വേദനിപ്പിച്ചു. ഒരു മോശം വാക്കുകള്‍ പോലും ഗംഭീറിനെതിരെ പറഞ്ഞിട്ടില്ല. അദ്ദേഹം പല കാര്യങ്ങളും,സ്ഥിരം പറയുന്നത് പോലെ തനിക്ക് നേരെ പറഞ്ഞുവെന്നും ശ്രീശാന്ത് വ്യക്തമാക്കി. അതേസമയം ഗംഭീര്‍ ഇതിന് പരോക്ഷ മറുപടിയും നല്‍കിയിട്ടുണ്ട്. ലോകം മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതാണെന്ന് കരുതുമ്പോള്‍ ചിരിക്കണമെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications