ഗംഭീര്‍ അക്കാര്യം ഉറപ്പിച്ചു, ദ്രാവിഡിന് പകക്കാരനായി എത്തും; പരിശീലകനാവാന്‍ ഡീല്‍ ഉറപ്പിച്ച് ബിസിസിഐ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഗൗതം ഗംഭീര്‍ എത്തും. ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാഹുല്‍ ദ്രാവിഡിന് പകരക്കാരനായിട്ടാണ് അദ്ദേഹം എത്തുന്നത്. ദ്രാവിഡ് ടി20 ലോകകപ്പ് കഴിയുന്നതോടെ ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയും ദ്രാവിഡിന് കരാര്‍ നീട്ടി കൊടുക്കാന്‍ ബിസിസിഐ തയ്യാറായിരുന്നു.
എന്നാല്‍ അദ്ദേഹത്തിന് താല്പര്യമില്ല. നേരത്തെ ഏകദിന ലോകകപ്പിന് ശേഷം ദ്രാവിഡിന്റെ കരാര്‍ നീട്ടിയിരുന്നു. ഗംഭീറുമായി ബിസിസിഐ ഡീല്‍ ഉറപ്പിച്ചെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇക്കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ നടന്നതെന്നും, ഗംഭീറിന്റെ ഡിമാന്‍ഡുകള്‍ ബിസിസിഐ അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഈ ആഴ്ച്ച അവസാനത്തോടെ ഗംഭീറിന്റെ പേര് ബിസിസിഐ പരിശീലകനായി പ്രഖ്യാപിക്കുമെന്നാണ് ദൈനിക് ജാഗരണ്‍ രിപ്പോര്ട്ടില് പറയുന്നത്. അതേസമയം പുതിയ ടീമിനെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഇതിനൊപ്പം ഗംഭീര്‍ പ്രഖ്യാപിക്കും. ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവരെ ഗംഭീര്‍ തന്നെ തിരഞ്ഞെടുക്കും.
നിലവില്‍ രാഹുല്‍ ദ്രാവിഡിന്റെ ടീമില്‍ വിക്രം റാത്തോറാണ് ബാറ്റിംഗ് കോച്ച്. പരസ് മഹാബ്രെ ബൗളിംഗ് കോച്ചും ടി ദിലീപ് ഫീല്‍ഡിംഗ് കോച്ചുമാണ്. രവി ശാസ്ത്രിയുടെ ടീമില്‍ സഞ്ജയ് ബാംഗറായിരുന്നു ബാറ്റിംഗ് കോച്ച്. അതിന് ശേഷം റാത്തോറാണ് ടീമിന്റെ ബാറ്റിംഗ് പരിശീലകന്.
മഹാബ്രെയും ദിലീപുമാണ് ദ്രാവിഡ് തിരഞ്ഞെടുത്ത മറ്റ് പരിശീലകര്‍. അതേസമയം ഗംഭീറിന് ഇതുവരെ പരിശീലക റോളില്‍ പരിചയസമ്പത്തൊന്നുമില്ല. എന്നാല്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ മെന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഗംഭീര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ രണ്ട് വര്‍ഷമായി ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷമാണ് കെകെആറിലേക്ക് മടങ്ങിയെത്തിയത്.
ആദ്യത്തെ സീസണില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിക്കാനും ഗംഭീറിന്റെ മികവിന് സാധിച്ചിരുന്നു. പരിശീലകനായാല്‍ മൂന്ന് വര്‍ഷം ഇന്ത്യന്‍ ടീമിനൊപ്പം ഗംഭീര്‍ നില്‍ക്കേണ്ടി വരും. അതോടെ കൊല്‍ക്കത്തയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കില്ല. അത് ഉപേക്ഷിക്കേണ്ടി വരും.
ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ചത് ഗംഭീറിനെയല്ല. നിരവധി പേരെ ആ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗായിരുന്നു പ്രഥമ പരിഗണന കിട്ടിയ വ്യക്തി. മുന്‍ ഓസീസ് കോച്ച് ജസ്റ്റിന് ലാംഗര്‍, മുന്‍ ഇംഗ്ലണ്ട് കോച്ച് ആന്‍ഡി ഫ്ളവര്‍, നിലവിലെ രാജസ്ഥാന് റോയല്‍സ് കോച്ച് കുമാര്‍ സംഗക്കാര എന്നിവരെയെല്ലാം പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
അതില്‍ ഗംഭീറും ഉണ്ടായിരുന്നു. എന്നാല്‍ ഗംഭീര്‍ ഒഴിച്ചുള്ളവരെല്ലാം ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാനില്ലെന്ന് അറിിക്കുകയായിരുന്നു. എല്ലാവരും ഐപിഎല്‍ ടീമിനാണ് പ്രാധാന്യം നല്‍കിയത്. ഇതാണ് ഗംഭീറിന് ടീമിന്റെ പരിശീലകനാവാനുള്ള വഴി തുറന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications