Get Updates
Get notified of breaking news, exclusive insights, and must-see stories!

IPL 2020: ഹൈദരാബാദിന്റെ വെടിക്കെട്ടില്‍ തകര്‍ന്ന് പഞ്ചാബ്, 69 റണ്‍സ് ജയം, കത്തിക്കയറി ബെയര്‍സ്‌റ്റോ!

ദുബായ്: ഐപിഎല്ലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 69 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെടുത്തി. നിക്കോളാസ് പൂരാന്റെ ഒറ്റയാന്‍ പോരാട്ടമില്ലായിരുന്നുവെങ്കില്‍ ഇതിലും ദയനീയമാവുമായിരുന്നു പഞ്ചാബിന്റെ അവസ്ഥ. 202 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബാധ്യതയായി മാറുന്നതാണ് കണ്ടത്. മായങ്ക് അഗര്‍വാളിനെ അദ്ദേഹം റണ്ണൗട്ടാക്കുകയും ചെയ്തു. രാഹുല്‍ 16 പന്തില്‍ 11 റണ്‍സാണ് എടുത്തത്. അഗര്‍വാള്‍ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും റണ്ണൗട്ട് ദൗര്‍ഭാഗ്യകരമായിരുന്നു.

1

പിന്നീടെത്തിയ സിമ്രാന്‍ സിംഗ് നല്ല രീതിയില്‍ തുടങ്ങിയെങ്കിലും മുന്നോട്ട് പോകാനായില്ല. നിക്കോളാസ് പൂരാന്‍ 37 പന്തില്‍ 77 റണ്‍സടിച്ച് മത്സരത്തെ സജീവമായി നിര്‍ത്തിയെങ്കില്‍ വേറെ ഒരാളില്‍ നിന്നും പിന്തുണ ഉണ്ടായില്ല. തീര്‍ത്തും നിലവാരം കുറഞ്ഞ പ്രകടനമാണ് പഞ്ചാബ് പുറത്തെടുത്ത്. മാക്്‌സ്‌വെല്‍ ഏഴ് റണ്‍സിന് പുറത്തായി. എന്തുകൊണ്ട് ഗെയിലിനെ കളിപ്പിച്ചില്ല എന്ന ചോദ്യവും ഇതോടെ ശക്തമായിരിക്കുകയാണ്. മന്‍ദീപ് സിംഗ്, മുജീബ് ഉര്‍ റഹ്മാന്‍ ഒന്നും ബാറ്റിംഗില്‍ തിളങ്ങിയില്ല. നിക്കോളാസ് പൂരാന് ഏതെങ്കിലും ഒരു താരം പിന്തുണ നല്‍കിയിരുന്നെങ്കില്‍ പഞ്ചാബ് വിജയിക്കുമായിരുന്നു. ഹൈദരാബാദ് ബൗളര്‍മാരില്‍ നാലോവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് കളി മാറ്റി മറിച്ചത്. ഖലീല്‍ അഹമ്മദും നടരാജനും രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നാണ് ഹൈദരാബാദിന് കിട്ടിയത്. ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് തകര്‍ത്തടിച്ചു. ബെയര്‍സ്‌റ്റോ 55 പന്തില്‍ 97 റണ്‍സെടുത്തു. വാര്‍ണര്‍ 40 പന്തില്‍ 52 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് 15.1 ഓവറില്‍ 160 റണ്‍സ് ഓപ്പണിംഗ് വിക്കറ്റില്‍ ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ബെയര്‍‌സ്റ്റോ ആറ് സിക്‌സറും ഏഴ് ഫോറുമടിച്ചു. നിര്‍ഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് സെഞ്ച്വറി നേടാനാവാതെ പോയത്. വാര്‍ണര്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചു.

ഒരു ഘട്ടത്തില്‍ 250 റണ്‍സിന് മുകളില്‍ പോകുമെന്ന് കരുതിയ റണ്‍സാണ് അവസാന അഞ്ചോവറില്‍ പഞ്ചാബ് പിടിച്ച് നിര്‍ത്തിയത്. അബ്ദുള്‍ സമദ്, മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ എന്നിവര്‍ പെട്ടെന്ന് പുറത്തായി. പത്ത് പന്തില്‍ 20 റണ്‍സടിച്ച കെയ്ന്‍ വില്യംസണാണ് സ്‌കോര്‍ 200 കടത്തിയത്. പഞ്ചാബ് ബൗളര്‍മാരില്‍ രവി ബിഷ്‌ണോയ് നല്ല പ്രകടനം നടത്തി. ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ബിഷ്‌ണോയ് മൂന്നോവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തു. മുജീബ് ഉര്‍ റഹ്മാനെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. നാലോവറില്‍ 39 റണ്‍സ് വഴങ്ങി മുജീബ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+