സഞ്ജു, ഇങ്ങനെ അബദ്ധം കാണിക്കരുത്, അതൊക്കെ ആരെങ്കിലും ചെയ്യുമോ; ചോദ്യങ്ങളുമായി മുന്‍ താരം
ദില്ലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ്-രാജസ്ഥാന് റോയല്‍സ് മത്സരമായിരുന്നു ഈ സീസണിലെ യഥാര്‍ത്ഥ ഡര്‍ബി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അഞ്ച് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. എന്നാല്‍ അവരുടെ തോല്‍വിക്ക് നിരവധി കാരണങ്ങളുണ്ടായിരുന്നു. ടീമിന്റെ ബാറ്റിംഗ് ലൈനപ്പായിരുന്നു പ്രധാന കാരണം. ഇതിലാണ് ഇപ്പോള്‍ ഏറ്റവും വിമര്‍ശനം നേരിടുന്നത്.
ടീമില്‍ ഓപ്പണറായി ജോസ് ബട്ലര്ക്കൊപ്പം രവിചന്ദ്രന്‍ എത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. വമ്പന്‍ സ്കോര്‍ വേണ്ട സമയത്ത് ഇങ്ങനെയൊരു റിസ്ക് ടീം എടുത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. പല ബാറ്റ്സ്മാന്മാരും താഴേക്ക് ഇറങ്ങി ബാറ്റ് ചെയ്തത് ടീമിന്റെ തോല്‍വിക്ക് കാരണമായിരുന്നു. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗാണ് രൂക്ഷമായി ടീമിനെ വിമര്‍ശിച്ചത്. ക്യാപ്റ്റന്‍ സഞ്ജു സാംസണെയാണ് സേവാഗ് ലക്ഷ്യമിട്ടത്.

ബാറ്റിംഗ് ലൈനപ്പ് പാളി
രാജസ്ഥാന് വമ്പന്‍ സ്കോര്‍ ചേസ് ചെയ്തപ്പോള്‍ നാലിന് 91 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തില്‍. പിന്നീട് ക്രീസിലെത്തിയത് ദേവ്ദത്ത് പടിക്കലും, റിയാന്‍ പരാഗുമായിരുന്നു. ഇരുവരും എത്തിയത് സ്ഥാനം തെറ്റിയായിരുന്നു. രണ്ടുപേരും വേഗത്തില്‍ പുറത്താവുകയും ചെയ്തു. അത് മാത്രമല്ല പന്തുകള്‍ പാഴാക്കുകയും ചെയ്തു അവസാന അഞ്ചോവറില്‍ ഷിമ്രോണ്‍ ഹെറ്റ്മയര്‍, ധ്രുവ് ജുറല്‍ എന്നിവരുടെ ബാറ്റിംഗാണ് രാജസ്ഥാനെ ടാര്‍ഗറ്റിന് അടുത്തെങ്കിലും എത്തിച്ചത്. സാം കറന് അവസാന ഓവറില്‍ നന്നായി പന്തെറിഞ്ഞാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.
ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കരുത്
ബാറ്റിംഗ് ലൈനപ്പാണ് വീരേന്ദര്‍ സെവാഗിന്റെ വിമര്‍ശനത്തിന് കാരണം. സഞ്ജു സാംസണും, രാജസ്ഥാന് കോച്ച് കുമാര്‍ സംഗക്കാരയും എടുത്ത തീരുമാനങ്ങള്‍ വന്‍ അബദ്ധമാണെന്ന് സെവാഗ് പറയുന്നു. എന്തുകൊണ്ട് ഇരുവരും വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയറെ നേരത്തെ ബാറ്റിംഗിന് ഇറക്കിയില്ലെന്ന് താരം ചോദിച്ചു. ടീമിനെ വിജയത്തിലെത്തിക്കാന്‍ ആവശ്യമായ പന്തുകള്‍ ഹെറ്റ്മയറിന് ലഭിച്ചില്ലെന്നും സെവാഗ് പറഞ്ഞു. മത്സരത്തില്‍ 18 പന്തില്‍ 36 റണ്‍സടിച്ച ഹെറ്റ്മയറാണ് ടീമിനെ ടാര്‍ഗറ്റിന്റെ ഇത്രയും അടുത്തെത്തിയത്. നേരത്തെ ഇറങ്ങിയിരുന്നെങ്കില്‍ കളിമാറുമായിരുന്നുവെന്ന് സെവാഗ് പറയുന്നു.

ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്നാക്സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
കളിക്കാന്‍ ആവശ്യത്തിന് പന്ത് കിട്ടിയില്ല
200 സ്ട്രൈക്ക് റേറ്റാണ് ഹെറ്റ്മയറുടെ കാര്യത്തില്‍ കാണിക്കുന്നത്. അതിന് അര്‍ത്ഥം എന്താണ്. നാലാമതോ അഞ്ചാമതോ അദ്ദേഹം ബാറ്റ് ചെയ്യണമായിരുന്നു. പരാഗിനോ പടിക്കലിനോ മുമ്പേ ഹെറ്റ്മയറെ ബാറ്റിംഗിന് ഇറക്കണമായിരു്ന്നു. അതും ഇടങ്കൈയ്യന്‍ ബാറ്റ്സ്മാനുമാണ്. കൂടുതല്‍ പന്ത് ഹെറ്റ്മയര്‍ക്ക് കിട്ടണമെങ്കില്‍ താരത്തെ നാലാം നമ്പറില്‍ ഇറക്കണമായിരുന്നു. ഇന്ത്യയില്‍ വെച്ച് താരം സെഞ്ച്വറി നേടിയിട്ടുണ്ട്. ഇവിടത്തെ സാഹചര്യം നന്നായി അറിയാം. രാജസ്ഥാന് വേണ്ടി മികച്ച പ്രകടനമാണ് കഴിഞ്ഞ വര്‍ഷവും ഹെറ്റ്മയര്‍ നടത്തിയത്. ഡല്‍ഹി ടീമിലായിരുന്നപ്പോഴും ഗംഭീര പ്രകടനമായിരുന്നു താരം. അവരെ ഫൈനലിലെത്തിക്കുന്നതില്‍ ഹെറ്റ്മയറും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും സെവാഗ് പറഞ്ഞു.
അപകടകാരിയായ താരമാണ്
ഹെറ്റ്മയര്‍ വളരെ അപകടകാരിയായ ബാറ്റ്സ്മാനാണ്. നേരത്തെ ഇറങ്ങിയാല്‍ നേരത്തെ പുറത്താവുമെന്ന് പറയാനാവില്ല. ഒരുപക്ഷേ ഹെറ്റ്മയര്‍ തകര്‍ത്തടിച്ചാല്‍ രാജസ്ഥാന് മികച്ച ജയം നേടിയേനെ. ടോപ് ഫോറില്‍ സ്ഥിരമായി ഹെറ്റ്മയറെ ഇറക്കുന്നതാണ് നല്ലത്. ഒരു ഓവര്‍ ബാക്കി നില്‍ക്കേ രാജസ്ഥാന് ജയം സമ്മാനിക്കാന്‍ എങ്കില്‍ ഹെറ്റ്മയര്‍ക്ക് സാധിച്ചേനേ. സഞ്ജു സാംസണും, കുമാര്‍ സംഗക്കാരയും അക്കാര്യം വലിയ അബദ്ധം കാണിച്ചതായിട്ടാണ് എനിക്ക് തോന്നിയതെന്നും സെവാഗ് പറഞ്ഞു. അതേസമയം വേറെയും താരങ്ങള്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications