ജഡേജ തീതുപ്പി, സിമർജീത് എറിഞ്ഞിട്ടു; പഞ്ചാബിന്റെ ചിറകരിഞ്ഞ് ചെന്നൈ, ജയം 28 റൺസിന്
ഐപിഎല്ലിൽ അഞ്ച് വട്ടം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ എളുപ്പത്തിൽ തോൽപിച്ച് പോയിന്റുമായി മടങ്ങാമെന്ന മോഹവുമായി എത്തിയ പഞ്ചാബിന് തിരിച്ചടി. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് പാതിവഴിയിൽ വീണു. 28 റൺസിനായിരുന്നു അവരുടെ തോൽവി. ബാറ്റർമാർ ബാലപാഠം പോലും മറന്നപ്പോൾ ജയം പഞ്ചാബിന് ഒരുപാട് അകലെയായി.
രണ്ടാം ഇന്നിംഗ്‌സിൽ താരതമ്യേന കുറഞ്ഞ സ്‌കോർ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഓപ്പണർ പ്രഭ്സിമ്രാൻ തിളങ്ങിയെങ്കിലും ടോപ് ഓർഡറിൽ മറ്റാരും വേണ്ടത്ര പിന്തുണ നൽകാതെ വന്നതാണ് തിരിച്ചടിയായത്. തുടക്കത്തിൽ തന്ന പഞ്ചാബ് ബാറ്റർമാരെ വീഴ്ത്തിയ ചെന്നൈ കളിയിൽ അവർക്ക് ഒരുഘട്ടത്തിലും മേൽക്കൈ ഇല്ലെന്ന് ഉറപ്പാക്കുകയായിരുന്നു.

ജോണി ബെയർസ്‌റ്റോയും റിലീ റുസോയും ഒക്കെ ദയനീയമായ പരാജയപ്പെട്ടു. ആരെയും നിലയുറപ്പിക്കാൻ ചെന്നൈ ബൗളർമാർ അനുവദിച്ചില്ല. പ്രഭ്സിമ്രാൻ 23 പന്തിൽ 30 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. പിന്നീട് അൽപ്പമെങ്കിലും പിടിച്ചു നിന്നത് ഈ ഐപിഎല്ലിന്റെ കണ്ടെത്തലായി ശശാങ്ക് സിംഗ് ആണ്. താരം 20 പന്തിൽ 27 റൺസ് നേടിയെങ്കിലും ഒടുവിൽ കീഴടങ്ങി. പിന്നീട് പഞ്ചാബ് നിരയിൽ ആർക്കും കാര്യമായ സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ല.
ചെന്നൈക്ക് വേണ്ടി സ്‌പിന്നർമാർ തന്നെയാണ് തുടക്കത്തിലേ നാശം വിതച്ചത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മുൻപന്തിയിൽ എത്തി. ഇമ്പാക്റ്റ് പ്ലെയർ ആയി വന്ന സിമാർജിത് സിംഗ് രണ്ട് വിക്കറ്റുകൾ നേടി. തുഷാർ ദേശ്‌പാണ്ടെയും രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.
അതേസമയം, നിരന്തരം ഹൈ സ്കോറിംഗ് മാച്ചുകൾ കണ്ട ഐപിഎല്ലിൽ ഒരിടവേളയ്ക്ക് ശേഷം ഇന്നും ഇന്നലെയുമായി പിറന്നത് രണ്ട് ലോ സ്കോറിംഗ് മാച്ചുകളായിരുന്നു. പഞ്ചാബിന്റെ അച്ചടക്കമേറിയ ബൗളിംഗിന് മുന്നിൽ സിഎസ്കെയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഒടുവിൽ ഇരുപത് ഓവർ അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്‌ടത്തിൽ 167 റൺസാണ് നേടിയത്. ടോസ് നേടിയ പഞ്ചാബ് ധർമ്മശാലയിൽ ചെന്നൈയെ ബാറ്റിംഗിന് അയച്ചത് കരുതി കൂട്ടി തന്നെയായിരുന്നു. ഓപ്പണിംഗിൽ ഇറങ്ങിയ അജിങ്ക്യ രഹാനെ നിരാശപ്പെടുത്തിയപ്പോൾ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ്, ഡാരിൽ മിച്ചൽ എന്നിവർ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്.
നായകൻ ഋതുരാജ് മികച്ച രീതിയിൽ ബാറ്റ് വീശിയെങ്കിലും വലിയ ഇന്നിംഗ്‌സ് എന്ന മോഹത്തിന് ആയുസ് ഉണ്ടായിരുന്നില്ല. താരം 21 പന്തിൽ 32 റൺസ് എടുത്താണ് പുറത്തായത്. ഡാരിൽ മിച്ചലും സമാനമായ രീതിയിൽ തന്നെയാണ് ബാറ്റ് വീശിയത്. നീണ്ട ഇന്നിംഗ്‌സ് കളിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ചെന്നൈ സ്‌കോർ ബോർഡിന്റെ സ്ഥിതി ഇതാകുമായിരുന്നില്ല.
താരം നേടിയത് 19 പന്തിൽ 30 റൺസാണ്. പിന്നാലെ എത്തിയ ശിവം ദുബെ പക്ഷേ തീർത്തും നിരാശപ്പെടുത്തി. ഇറങ്ങിയ ആദ്യ പന്തിൽ തന്നെ പുറത്തായാണ് തരാം ഡഗ് ഔട്ടിലേക്ക് മടങ്ങിയത്. പിന്നീട് വന്നവരിൽ ജഡേജയാണ് ടീമിന് മോശമല്ലാത്ത സ്‌കോർ സമ്മാനിക്കാൻ കാരണമായത്. ജഡേജ തന്നെയാണ് ടീമിന്റെ ടോപ് സ്കോററും.
ജഡേജ 24 പന്തിൽ 37 റൺസ് നേടി. മോയിൻ അലി പൊരുതാൻ ശ്രമിച്ചെങ്കിലും പഞ്ചാബ് ബൗളർമാർ ഒരു അവസരവും നൽകാതെ വീഴ്ത്തി. താരം 20 പന്ത് കളിച്ചപ്പോൾ നേടിയത് കേവലം 17 റൺസ് മാത്രമാണ്. മിച്ചൽ സാന്റ്നർ സ്‌കോർ ബോർഡ് ചലിപ്പിക്കാനുള്ള ശ്രമത്തിനിടെ പാതിവഴിയിൽ വീഴുകയായിരുന്നു. 11 പന്തിൽ 11 റൺസാണ് താരം നേടിയത്.
എന്നാൽ ശാർദൂൽ താക്കൂറിന്റെ ക്യാമിയോ റോളാണ് ചെന്നൈ സ്‌കോർ അവസാന നിമിഷം 160 കടത്തിയതെന്ന് പറയുന്നതാവും ശരി, താക്കൂർ 11 പന്തിൽ 17 റൺസാണ് നേടിയത്. ചെന്നൈയുടെ തല ധോണി പക്ഷേ ഇന്ന് പരാജയപ്പെട്ടു. സ്ഥിരം ശൈലിയിൽ അവസാനമെത്തി സ്‌കോർ ഉയർത്താനുള്ള ധോണിയുടെ തന്ത്രം വിലപ്പോയില്ല. ആദ്യ പന്തിൽ തന്നെ ധോണിയുടെ കുറ്റി തെറിച്ചു.
മത്സരത്തിൽ പഞ്ചാബിന്റെ തുറുപ്പ് ചീട്ട് രാഹുൽ ചഹാർ ആയിരുന്നു. വെറും 23 റൺസ് മാത്രം വഴങ്ങി രാഹുൽ മൂന്ന് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. വാലറ്റത്തെ ഒന്നാകെ പിഴുതെറിഞ്ഞ് ഹർഷൽ പട്ടേലും മികച്ച പിന്തുണ നൽകി. താരം നാലോവറിൽ കേവലം 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തു. അർഷദീപ് സിംഗ് രണ്ടും സാം കറൻ ഒന്നും വിക്കറ്റ് വീതം വീഴ്ത്തി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications