Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിഴയിട്ട് ബിസിസിഐ, ആഘോഷിച്ച് ഡല്‍ഹി ഉടമ; പിന്തുണയേറുന്നു

ന്യൂഡല്‍ഹി: സഞ്ജു സാംസണിന്റെ വിവാദ പുറത്താകലിന് പിന്നാലെ താരത്തിന് പിഴയിട്ട് ബിസിസിഐ. തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതിന് പിന്നാലെ സഞ്ജു ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരോട് തര്‍ക്കിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പിഴയിട്ടത്. മാച്ച് ഫീസിന്റെ മുപ്പത് ശതമാനമാണ് പിഴ. തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചതോടെ സഞ്ജു അമ്പരന്ന് നില്‍ക്കുകയായിരുന്നു.

ഷായ് ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയെന്ന ഉറപ്പിലായിരുന്നു സഞ്ജു. ചില ആംഗിളുകളില്‍ നിന്ന് അങ്ങനെയായിരുന്നു കാണാന്‍ സാധിച്ചത്. എന്നാല്‍ എല്ലാ ആംഗിളുകളും പരിശോധിക്കാതെ സഞ്ജു ഔട്ടാണെന്ന് തേര്‍ഡ് അമ്പയര്‍ വിളിച്ചത് വിവാദമായിരിക്കുകയാണ്. നിരവധി താരങ്ങള്‍ സഞ്ജുവിന് പിന്തുണയറിയിച്ചിട്ടുണ്ട്.

sanju-samson-fined

ലെവല്‍ 1 തലത്തിലുള്ള കുറ്റമാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. അമ്പയറുടെ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. കുറ്റം ചെയ്തതായി സഞ്ജു സമ്മതിച്ചതോടെയാണ് പിഴ വിധിച്ചത്. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ഥ് ജിന്‍ഡാലിന്റെ പ്രതികരണം ഇതിനിടെ വിവാദമായിട്ടുണ്ട്.

അമ്പയറുടെ തീരുമാനത്തിനോട് സഞ്ജു എതിര്‍പ്പ് അറിയിച്ചപ്പോള്‍ ജിന്‍ഡാല്‍ ഉച്ചത്തില്‍ വിളിച്ച് പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അവന്‍ പുറത്തായതാണ് എന്നായിരുന്നു ജിന്‍ഡാല്‍ വിളിച്ച് പറഞ്ഞത്. തീര്‍ത്തും മത്സരത്തിന്റെ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിന് വിരുദ്ധമായതായിരുന്നു ജിന്‍ഡാലിന്റെ പ്രതികരണം. നിരവധി പേര്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

പാര്‍ഥ് ജിന്‍ഡാലില്‍ നിന്ന് ഏറ്റവും മോശപ്പെട്ട പ്രതികരമാണ് ഉണ്ടായിട്ടുള്ളത്. ഐപിഎല്ലില്‍ ഇത് ആദ്യമല്ലെന്നും ഒരു യൂസര്‍ കുറിച്ചു. ഐപിഎല്ലിലെ ഏറ്റവും മോശം ഉടമയാണ് ജിന്‍ഡാലെന്ന് മറ്റൊരു യൂസര്‍ അഭിപ്രായപ്പെട്ടു. തേര്‍ഡ് അമ്പയര്‍ ഔട്ട് കൊടുക്കും മുമ്പ് തന്നെ ജിന്‍ഡാല്‍ ആഘോഷം തുടങ്ങി. ഏറ്റവും അരോചകമായിട്ടുള്ള ആഘോഷം നടത്തുന്ന ഉടമയാണ് അദ്ദേഹമെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.

അതേസമയം മത്സരശേഷം സഞ്ജു സാംസണെ അഭിനന്ദിക്കുന്ന പാര്‍ഥ് ജിന്‍ഡാലിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന് സഞ്ജുവിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. അതേസമയം കളിയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാമെന്ന് സഞ്ജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഞ്ജുവിനെ പുറത്താക്കിയത് അതിവേഗത്തിലായി പോയെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും പ്രതികരിച്ചു. കൂടുതല്‍ സമയമെടുത്ത് ദൃശ്യങ്ങള്‍ പരിശോധിക്കണമായിരുന്നു. എന്നാല്‍ കൂടുതല്‍ വ്യക്തത ലഭിക്കുമായിരുന്നു. മത്സരത്തില്‍ സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കില്‍ ടീം വിജയിക്കുമായിരുന്നുവെന്നും ഓജ പറഞ്ഞു.

ആ തീരുമാനം കൊണ്ടാണ് ടീം തോറ്റതെന്നും താരം പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറും വിഷയത്തില്‍ സഞ്ജുവിനെ പിന്തുണച്ചു. ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കണമായിരുന്നു. വേഗത്തിലെടുത്ത തീരുമാനമായി പോയി ഇത്. പക്ഷേ കാല് ബൗണ്ടറി ലൈനില്‍ തട്ടിയതായി തോന്നുന്നില്ലെന്നും ജാഫര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+