നെഹ്റയ്ക്ക് പകരം ഗുജറാത്തിന് പുതിയ സൂപ്പർ സ്‌റ്റാർ പരിശീലകൻ; യുവി എത്തുമോ? സാധ്യതകൾ ഇങ്ങനെ
ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന കാലത്ത് യുവരാജ് സിംഗ് എന്ന താരമുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഐപിഎല്ലിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും ദേശീയ ടീമിന് വേണ്ടി ചെറിയ ഫോർമാറ്റിൽ യുവരാജ് നേടിയ റെക്കോർഡുകൾ പലർക്കും ഇന്നും സ്വപ്‌നം മാത്രമാണ്, പ്രത്യേകിച്ച് ഇന്ത്യ കന്നി ടി20 കിരീടം നേടിയ സമയത്തെ യുവിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് രോഗബാധിതനായ യുവരാജ് സിംഗ് കളിക്കളത്തിൽ നിന്ന് വിട്ടു നിന്നു. അധികം വൈകാതെ തിരിച്ചു വന്നെങ്കിലും ഐപിഎല്ലിലും ഇന്ത്യൻ ടീമിലും കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കിയെടുക്കാൻ താരത്തിന് കഴിഞ്ഞതുമില്ല. ഈ പറഞ്ഞതൊക്കെ ഇപ്പോൾ പഴങ്കഥയായ കാര്യങ്ങളാണ്, ഇനി യുവരാജിന്റെ രണ്ടാം വരവിനെ കുറിച്ചുള്ള ഒരു വാർത്തയാണ് പങ്കുവയ്ക്കാനുള്ളത്.

ഐപിഎല്ലിലെ മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന്റെ കോച്ചായി യുവി എത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് അധിക നാളുകൾ ഒന്നും ആയിട്ടില്ല. നിലവിലെ പരിശീലകനായ ആശിഷ് നെഹ്റയും ക്രിക്കറ്റ് ഡയറക്‌ടർ വിക്രം സോളങ്കിയും ടീം വിടുമെന്നാണ് റിപ്പോർട്ടുകൾ.
ഈ ഒഴിവിലേക്കാണ് യുവരാജ് സിംഗിനെ പരിഗണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നെഹ്‌റയും സോളങ്കിയും ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ടീം കിരീടം നേടിയ 2022 മുതൽ ഇരുവരും ഗുജറാത്ത് ടൈറ്റൻസിന് ഒപ്പം തന്നെയുണ്ട്. ഇവർ പോവുമെന്ന് ഉറപ്പായതോടെയാണ് യുവരാജുമായി മാനേജ്‌മെന്റ് ചർച്ചകൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
അടുത്ത വർഷത്തെ ഐപിഎല്ലിന് മുന്നോടിയായുള്ള മെഗാ ലേലത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ടീം ഉടമകൾ ജൂലൈ 30 അല്ലെങ്കിൽ 31ന് ബിസിസിഐ അധികൃതരെ കാണുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. നിലനിർത്താൻ കഴിയുന്ന താരങ്ങളുടെ എണ്ണം, ഇംപാക്റ്റ് പ്ലെയർ റൂൾ, ശമ്പള ഘടന എന്നിവ തീരുമാനിക്കുന്നതായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ടകൾ.
നിലവിൽ പാകിസ്ഥാന്റെ പരിമിത ഓവർ ടീമുകളുടെ മുഖ്യ പരിശീലകൻ ഗാരി കിർസ്‌റ്റൺ ആയതിനാൽ മറ്റ് സ്‌റ്റാഫുകളുടെ കാര്യത്തിലും ഗുജറാത്തിൽ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായതിനാൽ അദ്ദേഹം മെന്റർ റോളിൽ ഗുജറാത്തിനൊപ്പം ഇക്കുറി ഉണ്ടാവാൻ ഇടയില്ല.
ഐപിഎല്ലിൽ ഭേദപ്പെട്ട കരിയർ മാത്രമാണ് യുവരാജ് സിംഗിന് അവകാശപ്പെടാനുള്ളത്. മുംബൈ ഇന്ത്യൻസിന് വേണ്ടി 2019ൽ അവസാന മത്സരം കളിച്ച യുവരാജ് പണക്കൊഴുപ്പിന്റെ ലീഗിൽ 132 മത്സരങ്ങൾ കളിച്ച മത്സര പരിചയം കൈമുതലായുള്ള വ്യക്തിയാണ്. 13 അർധസെഞ്ചുറികളടക്കം 24.77 ശരാശരിയിൽ 2750 റൺസാണ് ഓൾറൗണ്ടറുടെ സമ്പാദ്യം. രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ 36 വിക്കറ്റുകളും അദ്ദേഹം നേടിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications