'മമ്മൂക്കയുടെ കളംകാവലിലെ വേഷം അവസാന നിമിഷം നഷ്‌ടമായി, തളർന്നിരുന്നപ്പോൾ ലാലേട്ടൻ ഊർജം തന്നു'; വിവേക് ഗോപൻ
മലയാള സിനിമയിലെയും മിനിസ്‌ക്രീൻ രംഗത്തെയും ശ്രദ്ധേയനായ നടനാണ് വിവേക് ഗോപൻ. രാഷ്ട്രീയത്തിലും സജീവമായ അദ്ദേഹം മുൻപ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരളത്തിന്റെ ഒന്നാംനിര താരങ്ങളിൽ ഒരാൾ കൂടിയായിരുന്നു. ഇപ്പോഴിതാ സിനിമയിൽ വന്ന ശേഷം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ വമ്പൻ താരങ്ങളുമായുള്ള അടുപ്പത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും സംസാരിക്കുകയാണ് വിവേക് ഗോപൻ. മാസ്‌റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
വിവേക് ഗോപന്റെ വാക്കുകൾ
മമ്മൂക്ക കൂടെ റെക്കമെൻഡ് ചെയ്‌തിട്ടാണ് പല വേഷങ്ങളും കിട്ടുന്നത്. പിന്നെ കളം കാവൽ ഒരു വേഷം പറഞ്ഞിട്ടുണ്ടായിരുന്നു, പക്ഷേ അത് എന്തുകൊണ്ട് മാറിപ്പോയി എന്നുള്ളത് എനിക്കറിയില്ല. പിന്നെ ആ ഡേറ്റും എന്റെ കോസ്റ്റ്യൂമും കാര്യങ്ങളും ഒക്കെ പറഞ്ഞ് ഡേറ്റ് വരെ തന്നതാണ്. പക്ഷേ ആ ഡേറ്റ് ആയപ്പോഴത്തേക്കും എന്നെ വിളിച്ചില്ല. അപ്പൊ ഞാൻ അങ്ങോട്ട് വിളിച്ചു, വിളിച്ചപ്പോഴത്തേക്കും അത് എനിക്ക് തോന്നുന്നു വേറെ ആരെയോ ഫിക്‌സ് ചെയ്‌തു.

അത് എനിക്ക് തോന്നുന്നു ചിലപ്പോൾ അറിയാതെ മാറിപ്പോയതാവാം. പിന്നെ ഞാൻ അന്വേഷിച്ചില്ല. കളം കാവൽ ഒരു വേഷം ഉണ്ടായിരുന്നതാണ്. മമ്മൂക്കയുടെ കൂടെ ഒരുപാട് പടം ചെയ്യാൻ പറ്റി. ഈ പറഞ്ഞപോലെ ദൈവം സഹായിച്ച് ഒരു ഓപ്പർച്ചൂണിറ്റി മതിയെന്നായിരുന്നു. എനിക്ക് പിന്നെ ഞാൻ മമ്മുക്കയുടെ പടത്തിൽ എനിക്ക് അങ്ങനെ വേഷം വേണം, ഇങ്ങനെ വേഷം വേണം എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. ഒന്ന് കിട്ടിയാൽ മതി എന്നായിരുന്നു. മമ്മുക്കയെ കുറിച്ച് എന്താ പറയുക, ഓൾ ടൈം ഫാൻ ആണ് ഞാൻ.
ലാലേട്ടനോട് നമുക്ക് ഫ്രീ ആയിട്ട് സംസാരിക്കാം, കാണാം, ഒക്കെ പറ്റും. പക്ഷേ ഈ സിനിമ ചോദിച്ച് ഞാൻ ഇതുവരെ ലാലേട്ടന്റെ അടുത്ത് പോയിട്ടില്ല. ഞാൻ സിനിമ ചോദിച്ചാൽ ഓപ്പർച്ചൂണിറ്റീസ് കിട്ടും. പക്ഷേ ഞാൻ അങ്ങനെ ചോദിച്ച് പോയിട്ടില്ല. പിന്നെ അദ്ദേഹം കുറച്ചുകൂടി അടുത്തറിയുന്ന ആളാണ്. കാരണം സിസിഎൽ വഴി ഒത്തിരി പ്രാവശ്യം ലാലേട്ടനുമായിട്ട് ഭയങ്കര ക്ലോസ് ആയിട്ട് മിണ്ടിയ ഒരാളാണ്.
സിസിഎൽ ഒരുപാട് ഗുണം ചെയ്‌തു. ഒരുപാട് താരങ്ങളുമായിട്ട് ബന്ധം കീപ്പ് ചെയ്യാൻ പറ്റി. ഈ പറഞ്ഞപോലെ നമുക്ക് ആദ്യം ഒക്കെ ഞാൻ ചെന്നപ്പോഴത്തേക്കും ഒരു പുറത്തുനിന്ന് വന്ന ഒരാൾ എന്നുള്ളതായിരുന്നു. പിന്നെ ഇതിന്റെ അകത്ത് നിന്നപ്പോഴത്തേക്കും എല്ലാവരെയും ആയിട്ട് നമുക്ക് സംസാരിക്കാനും മിങ്കിൾ ചെയ്യാനും ഒരു വലിയൊരു ഓപ്പർച്ചൂണിറ്റി എനിക്ക് കിട്ടി.
ലാലേട്ടനുമായിട്ടൊക്കെ സിസിഎല്ലിൽ എനിക്ക് ഒരുപാട് അടുത്തിടപഴകാൻ പറ്റി. ഒരിക്കൽ എനിക്ക് പെർഫോം ചെയ്യാൻ പറ്റാത്ത രണ്ടുമൂന്ന് മാച്ചസ് ഉണ്ടായിരുന്നു. അപ്പൊ ആ സമയത്തൊക്കെ ലാലേട്ടൻ നമ്മുടെ ടീമിന്റെ കൂടെയുണ്ട്. ഞാൻ ഭയങ്കര ഡൗൺ ആയിരുന്നു ആ സമയത്ത്. എനിക്ക് പെർഫോം ചെയ്യാൻ പറ്റുന്നില്ലല്ലോ എന്നുള്ള ടെൻഷൻ. അപ്പൊ ലാലേട്ടൻ അതൊക്കെ മനസ്സിലായി.
ലാലേട്ടൻ ആ ഒരു മാച്ച് തുടങ്ങുന്നതിനു മുന്നേ, ഞാൻ ഒരു കാര്യം പറയട്ടെ, നീ ഇന്ന് നന്നായിട്ട് പെർഫോം ചെയ്യാൻ പോവുകയാണ് കേട്ടോ എന്ന് എന്റെ അടുത്ത് ഇങ്ങനെ പറഞ്ഞു. എന്റെ അടുത്ത് ഫ്രണ്ടിൽ നിൽക്കാൻ പറഞ്ഞിട്ട് എന്നെ ഇങ്ങനെ രണ്ട് ഷോൾഡറിലും അദ്ദേഹം പിടിച്ചു. ഒന്ന് കണ്ണടച്ചു നിന്നു. ഞാനും കണ്ണടച്ചിരിക്കുന്നു. എന്റെ ശരീരത്തിലുള്ള കംപ്ലീറ്റ് പോസിറ്റീവ് എനർജി ഞാൻ മോന്റെ ബോഡിയിലേക്ക് പകർന്നു തരാൻ പോവുകയാണ് കേട്ടോ.
എന്നെ പിടിച്ച് ഇങ്ങനെ ഒരു ഒരു മിനിറ്റോളം ഇങ്ങനെ കണ്ണടച്ചു നിന്നു. അപ്പൊ ഞാനും അതുപോലെ നിന്നു. അത് ഭയങ്കര അത്ഭുതം ആയിരുന്നു. നമുക്ക് സ്വപ്‌നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത കാര്യം. കാരണം ഇത്രയും വലിയൊരു ആള് വന്നിട്ട് നമ്മളെ അദ്ദേഹത്തിന്റെ പോസിറ്റീവ് എനർജി മൊത്തം ആ തരുന്നു എന്നൊക്കെ പറയുമ്പോൾ അതൊരു ഭയങ്കര വലിയ സംഭവമാണ്. മോഹൻലാലിന്റെ പോസിറ്റീവ് എനർജി കൊണ്ട് ആ മാച്ച് കളിച്ചു.
ആ മാച്ച് ഞാൻ അടിച്ചു. ശ്രീശാന്ത് ഒക്കെ കളി കാണാൻ വന്നിരുന്നു. ബംഗാളുമായിട്ടായിരുന്നു കളി. ഞാൻ ഒരു 10 ബോളിൽ 21 റൺ എന്തോ അടിച്ചു. എന്നിട്ടും അനാവശ്യ ബോളിലാണ് ഞാൻ ഔട്ട് ആവുന്നത്. നന്നായിട്ട് ഞാൻ മാച്ചിൽ കൊണ്ട് നിൽക്കുവായിരുന്നു. അപ്പൊ അങ്ങനെ ഒരു ഭയങ്കര ഒരു അനുഭവം ഉണ്ടായി. ലാലേട്ടൻ പിന്നെ ഗ്രൗണ്ടിലും ഭയങ്കര എനർജറ്റിക് ആണ്. അപ്പൊ ഇത്രയും പ്രായമുള്ള ഒരാളാണ്, അല്ലെങ്കിൽ ഇത്രയും വലിയ ആളാണ്, അങ്ങനെയുള്ള ചിന്തയൊന്നും അദ്ദേഹത്തിന് ഇല്ല.
നമ്മൾ ഏത് ലെവലിൽ നിൽക്കുന്ന ആ ലെവലിൽ അദ്ദേഹം വരും. നമ്മളോടൊപ്പം എത്തും. സിസിഎല്ലിൽ തെലുങ്കിൽ വെങ്കടേഷ് അദ്ദേഹം ഉണ്ട്. കർണാടകയിൽ കിച്ചാ സുദീപ് ഉണ്ട്. തമിഴിൽ ആ സമയത്ത് ശരത് സാർ ഒക്കെ ഉണ്ടായിരുന്നു. ഹിന്ദിയിൽ സുനിൽ ഷെട്ടി ഒക്കെ ഉണ്ട്. ഇത്രയും വലിയ വലിയ ആക്ടേഴ്‌സ് ഒക്കെ ഈ സിസിഎല്ലിൽ ഉണ്ടെങ്കിലും, ഇവരൊക്കെ ഫീൽഡ് ചെയ്യാൻ ഇറങ്ങുന്നത് അഞ്ച് ഓവർ, നാല് ഓവർ ഒക്കെ.
പക്ഷേ ലാലേട്ടൻ നമ്മുടെ ഫീൽഡ് ചെയ്യാൻ ഗ്രൗണ്ടിൽ ഇറങ്ങി കഴിഞ്ഞാൽ 20 ഓവറും അദ്ദേഹം ഗ്രൗണ്ടിൽ ഉണ്ടാകും. അദ്ദേഹം ഫുൾ ടൈം ഗ്രൗണ്ടിൽ ഉണ്ടാകും. അദ്ദേഹത്തിനെ കൊണ്ട് പറ്റുന്ന രീതിയിലുള്ള എല്ലാ കോൺട്രിബ്യൂഷനും അദ്ദേഹം ആ ടീമിന് വേണ്ടിയിട്ട് ചെയ്യും. ഭയങ്കര പോസിറ്റീവ് എനർജിയാണ്. നമുക്ക് എല്ലാവർക്കും ഭയങ്കരമായിട്ട് പോസിറ്റിവിറ്റി പകർന്നു തരുന്ന ഒരു വ്യക്തിയാണ്.
അത് എനിക്ക് എന്നും ഭയങ്കര അത്ഭുതമാണ് എന്നും. കാരണം നമ്മളൊക്കെ ആ പ്രായത്തിൽ നമ്മൾ ഈ വെയിൽ കൊള്ളാതെ അകത്ത് ഇരുന്ന് കളി കാണാൻ ആയിരിക്കും ആഗ്രഹിക്കുക. അദ്ദേഹത്തെ പോലെ ഒരു വ്യക്തിക്ക് അങ്ങനെ ചെയ്‌താൽ മതി. പക്ഷെ അങ്ങനെയൊന്നും ലാലേട്ടൻ ചിന്തിക്കില്ല. അദ്ദേഹം നമ്മൾ എന്ത് ചെയ്യണോ, അതിനൊപ്പം നമ്മളുടെ കൂടെ നിൽക്കും. അദ്ദേഹം വലിയ മനുഷ്യനാണ്.














Click it and Unblock the Notifications