"നെടുമുടി ചേട്ടൻ മരിച്ചു കിടക്കുന്ന സീനിൽ ലാലേട്ടൻ സങ്കടത്തോടെ വരുന്നു, ഞാൻ ആഹ്‌ളാദം കൊണ്ട് അലറി വിളിച്ചു"
മലയാള സിനിമയിൽ അടുത്തകാലത്തായി തിളങ്ങിയ നടന്മാരിൽ ഒരാളാണ് ഗിബിൻ ഗോപിനാഥ്. ഡയസ് ഇറെ, മമ്മൂട്ടിയുടെ കളംകാവൽ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ഇടം നേടിയ ഗിബിൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. ഇപ്പോഴിതാ തന്നെ ആദ്യമായി മോഹൻലാലിന് ഒപ്പം സ്‌ക്രീനിൽ കാണിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. മാസ്‌റ്റർബിൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ഗിബിൻ.
ഗിബിൻ ഗോപിനാഥിന്റെ വാക്കുകൾ
എന്നെ ആദ്യമായിട്ട് സ്‌ക്രീനിൽ വളരെ വ്യക്തമായി കാണിക്കുന്നത് താണ്ഡവം എന്ന സിനിമയിലെ ഒരു സീനിലാണ്. അത് വേറൊന്നുമില്ല, അത് ഞാൻ പഠിച്ചത് ലാലേട്ടൻ പഠിച്ച അതേ എംജി കോളേജ് ആണ്. സ്വാഭാവികമായിട്ടും നമ്മൾ ഈ സിനിമ ആഗ്രഹം കൊണ്ട് നടക്കുന്നത് നമുക്ക് കോളേജിലെ ക്ലാസിനപ്പുറത്തേക്ക് ഏറ്റവും കൂടുതൽ താൽപര്യം സിനിമയാണ്. തിരുവനന്തപുരത്ത് അന്ന് ഭയങ്കരമായിട്ട് സിനിമകൾ ഷൂട്ട് ചെയ്യുന്ന ഒരു കാലഘട്ടം നമ്മുടെയൊക്കെയാണ്. ഈ 2000 ടൈമിലൊക്കെ. അപ്പൊ അന്ന് ഒത്തിരി സിനിമകൾ ഇവിടെ നടക്കുന്നുണ്ട്.

എസ്പെഷ്യലി ലാലേട്ടന്റെ പടം എന്നൊക്കെ കേട്ടു കഴിഞ്ഞാൽ, നമ്മൾ ആ എത്ര നാൾ ഷൂട്ട് ഉണ്ടോ, അത്രയും നാൾ നമ്മൾ ക്ലാസ്സിൽ ഉണ്ടാവുകയുള്ളൂ. നമ്മൾ ലൊക്കേഷനോട് ചേർന്നിട്ട് തന്നെയായിരിക്കും. കാണുക, പിന്നെ ജൂനിയർ ആർട്ടിസ്‌റ്റ് ഇവിടെ ചെന്ന് നിൽക്കുക. അങ്ങനെ പോയതാണ്. അങ്ങനെ കുതിരമാളികയിൽ ഷൂട്ട് നടക്കുകയാണ്. അറിയാമായിരുന്നു, ലാലേട്ടന്റെ ചേട്ടൻ മരിച്ചിട്ട്, ലാലേട്ടൻ അറിയാവുന്നതാണ് സീൻ എന്ന് പറഞ്ഞു. അപ്പൊ റിഹേഴ്‌സലൊക്കെ പോയി.
ഞാൻ നോക്കുമ്പോഴത്തേക്കും ഇവർ പറയുന്ന ഒരു സംഭവം എനിക്ക് കിട്ടുന്നില്ല. അപ്പൊ എനിക്ക് അവിടെ നിന്നിട്ട് വർക്ക് ആവാത്തത് കൊണ്ട് ഞാൻ മാറി. രണ്ടും വട്ടം അവിടെ മാറി നിന്നപ്പോഴത്തേക്കും എന്റെ അസോസിയേറ്റ് എന്നെ വേറെ ഒരു സ്ഥലത്ത് കൊണ്ടുപോയി. ശരിക്കും പണിഷ്മെന്റ് പോലെയാണ് ഞാൻ കരുതിയത്. കറക്റ്റ് സ്ഥലത്ത് നിൽക്കാത്തത് കൊണ്ടേ.
അപ്പൊ അങ്ങനെ ലാൽ സാർ വരുന്നു. പതിയെ എന്റെ അടുത്ത് കൂടെ വരുന്നു വളരെ സങ്കടത്തോടെ ഒന്ന് നോക്കിയിട്ട് പോകുന്നു. ചേട്ടൻ മരിച്ച സീനാണ്. അന്ന് മോണിറ്റർ പരിപാടി കാര്യമൊന്നുമില്ല, നമുക്ക് അറിയില്ല. എന്ത് കിട്ടിയെന്ന് അറിയില്ല, കിട്ടിയില്ല എന്നുള്ളത് അറിയില്ല. അങ്ങനെ പടം ഇറങ്ങി ശ്രീകുമാർ തിയേറ്റർ ആണ് ഞാൻ കാണാൻ പോയത്. ആദ്യ ഷോയ്ക്ക് തന്നെ പോയി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഈ പറഞ്ഞ സീനൊക്കെ എത്തുന്നത്. അപ്പൊ നമ്മൾ ലാലേട്ടനെ കാണിക്കുന്ന സമയത്തൊക്കെ നിറച്ചു പേപ്പർ മിഠായി ഒക്കെ ഇട്ടൊക്കെ എറിയാൻ നിൽക്കുകയാണ്.
അപ്പൊ അവിടെ ചെന്ന് അതൊക്കെ കഴിഞ്ഞു, പിന്നെ ബാക്കി ഇനി പോക്കറ്റിൽ കുറച്ച് ബാക്കി സാധനങ്ങളൊക്കെ ഉണ്ട്. അപ്പൊ ഈ സീൻ എത്തി. ലാൽ സാർ കാർ നിർത്തിയിട്ട് ഇങ്ങനെ സങ്കടത്തോടെ കേറി വരുന്നുണ്ട്. ഈ ഫെയ്ഡിൽ നിന്ന് ക്ലാരിറ്റിയിലേക്ക് കേറി കേറി കേറി വരുമ്പോൾ, വ്യക്തമായി സ്‌ക്രീനിൽ ഞാനും ലാലേട്ടനും മാത്രം.
അപ്പോഴേക്ക് എന്നോട് എല്ലാം മറന്നു. കംപ്ലീറ്റ് കൈയിൽ നിന്ന് പോയി. എനിക്ക് എന്റെ ആദ്യമായിട്ട് ഇങ്ങനെ വലിയ സ്ക്രീൻ കാണിച്ചതിന്റെ ഒരു ആവേശം കയറി. ഞാൻ നോക്കുമ്പോൾ നല്ല രീതിയിൽ നല്ല ഫുൾ ഫോക്കസിൽ ഞാനും ലാലേട്ടനും, ഞാൻ ലാലേട്ടനോട് ചേർന്ന് സ്ക്രീൻ നിറഞ്ഞിരിക്കുകയാണ്. എന്റെ കൺട്രോൾ പോയി.
വളരെ ഉള്ളിൽ നിന്ന് വന്ന ഒരു സാധനമാണ്. ഈ അഗ്നിപർവ്വതം പൊട്ടുന്നത് പോലെ സൈലന്റ് ആയിട്ട് എല്ലാവരും കണ്ണീരൊഴുക്കി ഇരിക്കുകയാണ്. മരണപ്പെട്ടത് ലാൽ സാറിന്റെ ചേട്ടൻ എന്നുള്ള ക്യാരക്ടർ ആണ്. നെടുമുടി വേണു സാറിന്റെ ക്യാരക്ടർ ആണ്. നമ്മൾ ഇത്രയും കൊല്ലമായിട്ട് സിനിമന്ന് പറഞ്ഞു നടന്നിട്ട് ആദ്യമായിട്ട് കാണിക്കുന്നത് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ. അതാണ്, അത് അങ്ങനെ സംഭവിച്ചു പോയതാണ്. നല്ല രീതിയിൽ ചീത്ത കേട്ടു. എല്ലാരും കരഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. അപ്പൊ ഒരുത്തൻ ഇവിടുന്ന് മരണസീനിൽ ഇങ്ങനെ ഒന്ന് ആഹ്ലാദ പ്രകടനം കാണിച്ചു കഴിഞ്ഞാൽ ആർക്കായാലും ദേഷ്യം വരും.
പക്ഷെ അത് എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ലാൽ സാറുമായിട്ട് ഞാൻ വേറെ പടങ്ങൾ. പിന്നെ. പിന്നെ റിലീസ് ചെയ്യാനുള്ളത് ഇനി തുടക്കം എന്ന സിനിമയാണ്. അതിൽ വിസ്‌മയംഒക്കെയുണ്ട്. ലാൽ സാറിന്റെ മകൾ. നമ്മൾ ഇപ്പൊ ഇവർക്ക് എന്ത് സിനിമ ബാക്ഗ്രൗണ്ട് ഉണ്ടെന്നൊക്കെ പറഞ്ഞാലും, ബേസിക്കലി ഇവരുടെ ഒക്കെ ഉള്ളിലുള്ള ഒരു സിനിമയുണ്ട്. സിനിമയുടെ ബ്ലഡ് ഉണ്ട് അവരിൽ. അത് കൃത്യമാണ്, കേട്ടോ.
നമ്മൾ അടുത്ത് നിന്ന് ഒന്ന് കാണുമ്പോൾ നമുക്ക് അറിയാൻ പറ്റും. എന്ത് നന്നായിട്ട് പെർഫോമൻസ് ചെയ്യുന്നു അവരൊക്കെ. ഗംഭീരമായിട്ട് ചെയ്‌തിട്ടുണ്ട്. ഇപ്പൊ മായ. മായ ആയാലും ആന്റണി ചേട്ടന്റെ മകൻ ആശിഷ് ആയിട്ട് ഇപ്പൊ അവരെപ്പറ്റി രണ്ട് വാക്ക് പറഞ്ഞില്ലെങ്കിൽ വേറെ പ്രശ്‌നമൊന്നുമില്ല. പക്ഷേ ഞാൻ വളരെ അടുത്ത് നിന്ന് കണ്ട് എന്നുള്ള നിലയ്ക്ക് നല്ല ആർട്ടിസ്‌റ്റുകളാണ് അവർ.














Click it and Unblock the Notifications