കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന്

  • By Staff
Google Oneindia Malayalam News


തൃശൂര്‍: അമ്പത്താറാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളെ തീരുമാനിക്കാന്‍ ഇന്ന് കേരളവും മഹാരാഷ്ട്രവും കളിക്കളത്തിലിറങ്ങും. മൂന്നു തവണ ചാമ്പ്യന്മാരും അഞ്ചു പ്രാവശ്യം റണ്ണറപ്പുമായ കേരളം 93-നു ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. ആറു തവണ ഫൈനലിലെത്തിയ മഹാരാഷ്ട്രം രണ്ടു തവണ ചാമ്പ്യന്മാരായിട്ടുണ്ട്.

ഇരുടീമുകളും കെട്ടുറപ്പുള്ള കളി പുറത്തെടുത്താണ് ഫൈനലിലെത്തിയിട്ടുള്ളത്. ഗ്രൂപ്പ് എക്സില്‍ രണ്ടു ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഗ്രൂപ്പ് ജേതാക്കളായി സെമിയിലെത്തിയ കേരളം സെമിയില്‍ ഗോവയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഗ്രൂപ്പ് വൈയില്‍ നിന്ന് കേരളത്തെപ്പോലെത്തന്നെ ഗ്രൂപ്പ് ജേതാക്കളായാണ് മഹാരാഷ്ട്രവും സെമിയിലെത്തിയത്. സെമിയില്‍ കരുത്തരായ ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അവര്‍ ഫൈനലിലെത്തിയത്.

ഐ.എം. വിജയനും ആസിഫ് സഹീറും ഇഗ്നേഷ്യസ് സില്‍വസ്ററും ചേര്‍ന്ന ആക്രമണനിരയാണ് കേരളത്തിന്റെ പ്ലസ് പോയിന്റ്. ഇതിനകം തന്നെ ഗോള്‍ സ്കോര്‍ ചെയ്യുന്നതില്‍ വൈദഗ്ധ്യം പുലര്‍ത്തുന്ന സഹീര്‍-ഇഗ്നേഷ്യസ് കൂട്ടുകെട്ടിലാണ് കേരളത്തിന്റെ പ്രതീക്ഷയത്രയും.

സെമിയില്‍ ഗോള്‍ കരസ്ഥമാക്കാനായില്ലെങ്കിലും നജീബ് തന്നെ മഹാരാഷ്ട്രയുടെ തുരുപ്പു ചീട്ട്. മധ്യനിരയിലും ആക്രമണനിരയിലും ഒരുപോലെ തിളങ്ങാനാവുന്ന തോംബാ സിംഗും മന്‍ജീത് സിംഗും ചേരുന്നതോടെ മഹാരാഷ്ട്ര നിരക്ക് വൈവിധ്യമേറെയായി.

1992-ല്‍ കൊച്ചിയില്‍ വെച്ചാണ് കേരളവും മഹാരാഷ്ട്രവും സന്തോഷ് ട്രോഫി ഫൈനലില്‍ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കേരളം മഹാരാഷ്ട്രത്തെ കീഴ്പ്പെടുത്തി ജേതാക്കളാവുകയായിരുന്നു. ആ പ്രതികാരബുദ്ധിയോടെയായിരിക്കും മഹാരാഷ്ട്രം ഞായറാഴ്ച കേരളത്തിനെതിരെയിറങ്ങുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X