കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാലിക്കിന് നല്‍കിയ പണം വാതുവെപ്പിനായിരുന്നില്ലെന്ന് ബിസിനസുകാരന്‍
ദുബൈ: പാക്കിസ്ഥാന്‍ ക്രിക്കറ്ററായിരുന്ന സലിം മാലിക്കിന് 94-ല്‍ താന്‍ ചെക്ക് നല്‍കിയിട്ടുണ്ടെന്ന് ബിസിനസുകാരനായ ഖാലിദ് ഖാസി സമ്മതിച്ചു. എന്നാല്‍ റഷീദ് ലത്തീഫ് ആരോപിച്ചതുപോലെ കളിയുറപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നില്ല പണം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനാല്‍ ചെക്ക് കളിയുറപ്പിക്കല്‍ വിവാദത്തില്‍ ഒരു തെളിവായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ആരോപണം തെളിയിക്കാനായി റഷീദ് ലത്തീഫ് ചെക്കുകള്‍ വാതുവെപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് മാലിക് ഖയ്യൂം അന്വേഷണ കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈയില്‍ 20 വര്‍ഷമായി താമസിക്കുന്ന തനിക്ക് വാതുവെപ്പുമായോ കളിയുറപ്പിക്കലുമായോ യാതൊരു ബന്ധവുമില്ലെന്ന് ഖാസി പറഞ്ഞു.
Story first published: Wednesday, November 16, 2011, 18:08 [IST]