കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴ: കപിലിനെ സി.ബി.ഐ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റ് കോഴവിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കോച്ച് കപില്‍ദേവിനെ സി.ബി.ഐ ചോദ്യം ചെയ്തു. തനിക്ക് 25 ലക്ഷം രൂപ കപില്‍ ദേവ് വാഗ്ദാനം ചെയ്തു എന്ന മനോജ് പ്രഭാകറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സി.ബി.ഐയുടെ സ്പെഷ്യല്‍ ക്രൈംബ്രാഞ്ച് സംഘമാണ് കപിലിനെ ചോദ്യം ചെയ്തത്.

ബി.സി.സി.ഐ പ്രസിഡണ്ട് എ.സി. മുത്തയ്യ, സെക്രട്ടറി ജയ്വന്ത് ലെലെ, ഖജാന്‍ജി, കിഷോര്‍ രുംഗ്തെ, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രവിശാസ്ത്രി, ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സുനില്‍ ദേവ്, മുന്‍ ബി.സി.സി.ഐ പ്രസിഡണ്ട് ഐ.എസ്. ബിന്ദ്ര, മുന്‍ ടീം മാനേജര്‍ അജിത് വഡേക്കര്‍, കളിക്കാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍, മനോജ് പ്രഭാകര്‍, നവ്ജോത് സിംഗ് സിദ്ദു, നയന്‍ മോംഗിയ, അജയ് ജഡേജ, പ്രശാന്ത് വൈദ്യ, നിഖില്‍ ചോപ്ര എന്നിവരെ സി.ബി.ഐ ഇതിനകം തന്നെ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ഇതുവരെ നടന്ന അന്വേഷണങ്ങളുടെ കണ്ടെത്തലുകളെ സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് സി.ബി.ഐ. ഉടന്‍ തന്നെ കേന്ദ്ര സ്പോര്‍ട്സ് യുവജനകാര്യമന്ത്രി എസ്.എസ്. ധിന്‍സക്കു സമര്‍പ്പിക്കും. വാതുവെപ്പും കോഴയും ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ കൈക്കൊള്ളേണ്ട ചില മുന്‍കരുതല്‍ നടപടികളും സി.ബി.ഐ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്ന് കരുതുന്നു.

കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ കപില്‍ ദേവിന്റെ വീടും ഓഫീസും ഉള്‍പ്പെട്ടിരുന്നു.

കോഴ വാഗ്ദാനം ചെയ്തെന്ന പ്രഭാകറിന്റെ ആരോപണം കപില്‍ ഇതിനകം തന്നെ നിഷേധച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അജിത് വഡേക്കര്‍, നയന്‍ മോംഗിയ, നവ്ജോത് സിദ്ദു, പ്രശാന്ത് വൈദ്യ എന്നിവര്‍ കപിലിനെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രവിശാസ്ത്രി കപിലിനെതിരെയാണ് മൊഴി കൊടുത്തത്. കോഴ വാഗ്ദാനം ചെയ്ത കാര്യം പ്രഭാകര്‍ തന്നെ അറിയിച്ചിരുന്നുവെന്ന് ശാസ്ത്രി ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X