ഐസിസി സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ പ്രഭാകര്‍ തയ്യാറായില്ല
ദില്ലി: ക്രിക്കറ്റിലെ വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അഴിമതി വിരുദ്ധസംഘത്തിനു മുമ്പാകെ ഹാജരാകാന്‍ മുന്‍ ക്രിക്കറ്റ് താരം മനോജ് പ്രഭാകര്‍ വിസമ്മതിച്ചു. ഐസിസി സംഘവുമായി സംസാരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി ലഭിക്കാത്തതിനാലാണ് പ്രഭാകര്‍ വിട്ടുനിന്നത്.
ഐസിസി സംഘം തന്നെ ചോദ്യം ചെയ്യാനെത്തിയതായി പ്രഭാകര്‍ സമ്മതിച്ചു. ബിസിസിഐ ഭാരവാഹികളുടെ മുന്നില്‍ വെച്ചല്ലാതെ ഞാന്‍ അവരോട് സംസാരിക്കില്ലെന്ന് വ്യക്തമാക്കി. എനിക്ക് ബിസിസിഐയെ മാത്രമേ അറിയൂ. അല്ലാതെ ഐസിസിയെയല്ല. ആദ്യം ബിസിസിഐയോട് സംസാരിക്കാന്‍ ഞാന്‍ അവരോടാവശ്യപ്പെട്ടു - ബിസിസിഐയുടെ അനുമതിയോടെയാണെങ്കില്‍ തനിക്ക് സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രഭാകര്‍ പറഞ്ഞു.
പ്രഭാകറിന്റെ വിസമ്മതത്തെത്തുടര്‍ന്ന് ഐസിസി സംഘം ബിസിസിഐയെ സമീപിച്ചതായി അറിയുന്നു. എന്നാല്‍ അവര്‍ക്ക് പ്രഭാകറിനെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. അടുത്ത രണ്ടു ദിവസങ്ങളിലും സംഘം ഇന്ത്യയിലുണ്ടാകും.
വാതുവെപ്പും കോഴവിവാദവും അന്വേഷിച്ച സിബിഐയുടെ മുമ്പാകെ പ്രഭാകര്‍ അഴിമതിയുടെ വെളിച്ചത്തില്‍ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനാണ് ഐസിസി സംഘം ഡിസംബര്‍ നാല് തിങ്കളാഴ്ച രാവിലെ ദില്ലിയിലെത്തിയത്. റോബര്‍ട്ട്, പീക്കോക്ക്, മാര്‍ട്ടിന്‍ എന്നിങ്ങനെയറിയപ്പെടുന്ന മൂന്നു പേരടങ്ങുന്നതാണ് സംഘം.
സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീലങ്കന്‍ കളിക്കാരായ അരവിന്ദ ഡിസില്‍വ, അര്‍ജുന രണതുംഗ, വെസ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ, ആസ്ത്രേലിയക്കാരനായ മാര്‍ക്ക് വോ എന്നിവരുള്‍പ്പെടെ ഒട്ടേറെ കളിക്കാരെ വാതുവെപ്പുകാരുമായി ബന്ധപ്പെടുത്തിയത് പ്രഭാകറാണന്ന് കുറ്റപ്പെടുത്തിയിരുന്നു.