കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ടെസ്റ്റ് : ആസ്ത്രേലിയ ശക്തമായ നിലയില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയും ആസ്ത്രേലിയയുമായുള്ളമൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ആസ്ത്രേലിയ ശക്തമായ നിലയില്‍. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആസ്ത്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് എടുത്തു.

സെഞ്ച്വറി നേടിയ ഓപ്പണര്‍ മാത്യു ഹെയ്ഡനും (147) 43 റണ്‍സോടെ ക്യാപ്റ്റന്‍ സ്റ്റീവ് വോയും പുറത്താകാതെ നില്‍ക്കുന്നു.

മാര്‍ക്ക് വോ(70), ജസ്റ്റിന്‍ ലാംഗര്‍(35), മൈക്കല്‍ സ്ലേറ്റര്‍(4) എന്നിവരാണ് പുറത്തായ ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍. ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഹ്, സായ്രാജ് ബഹുതുലെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ത്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാല് റണ്‍സെടുത്ത ഓപ്പണര്‍ മൈക്കല്‍ സ്ലേറ്റര്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായി. പിന്നീട് ക്രീസിലെത്തിയ ജസ്റ്റിന്‍ ലാംഗര്‍ക്കും അധിക സമയം പിടിച്ചു നില്‍ക്കാനായില്ല. 35 റണ്‍സെടുത്ത ലാംഗര്‍ ഹര്‍ഭജന്‍ സിംഹിന്റെ ഏറില്‍ ദ്രാവിഡ് പിടിച്ച് പുറത്തായി. പിന്നീട് മാര്‍ക്ക് വോയും മാത്യു ഹെയ്ഡനും ചേര്‍ന്ന് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു തുടങ്ങി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 150 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

സ്കോര്‍ 217 ല്‍ നില്‍ക്കുമ്പോള്‍ 70 റണ്‍സെടുത്ത മാര്‍ക്ക് വോയെ സായ്രാജ് ബഹുതുലെ പുറത്താക്കി. പിന്നീടെത്തിയ സ്റ്റീവ് വോ ഹെയ്ഡന് മികച്ച പിന്തുണ നല്‍കി. ഇതിനിടയില്‍ ഹെയ്ഡന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. പരമ്പരയില്‍ തന്റെ രണ്ടാമത്തെ സെഞ്ച്വറി. മുംബൈയില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലും ഹെയ്ഡന്‍ സെഞ്ച്വറി നേടിയിരുന്നു.

ഒന്നാം ദിവസത്തെ കളിയവസനിക്കുമ്പോള്‍ സ്റ്റീവ് വോ- ഹെയ്ഡന്‍ കൂട്ട്കെട്ട് ആസ്ത്രേലിയന്‍ സ്കോര്‍ ബോര്‍ഡില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ആസ്ത്രേലിയന്‍ ബാറ്റ്സ്മാന്‍മാരുടെ മികച്ച പ്രകടനത്തിനൊപ്പം ഇന്ത്യയുടെ ഫീല്‍ഡിംഗ് പിഴവുകളും സന്ദര്‍ശകര്‍ക്ക് അനുഗ്രഹമായി. മികച്ച ഫോമിലായിരുന്ന മാത്യു ഹെയ്ഡനെയും മാര്‍ക്ക് വോയെയും പുറത്താക്കാനുള്ള മികച്ച അവസരങ്ങള്‍ ഇന്ത്യയുടെ പകരക്കാരന്‍ വിക്കറ്റ് കീപ്പര്‍ സമീര്‍ ദിഗേ കളഞ്ഞുകുളിച്ചു. പരിക്കായതിനാല്‍ നയന്‍ മോംഗിയ കളിക്കുന്നില്ല. മാത്യു ഹെയ്ഡന്‍ റണ്‍ ഔട്ടില്‍ നിന്നും മാര്‍ക്ക് വോ ക്യാച്ചില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X