കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്ക ഒമ്പതിന് 274

  • By Staff
Google Oneindia Malayalam News

കാന്‍ഡി: രണ്ടാം ക്രിക്കറ്റ് ടെസ്റില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റിന് 274 റണ്‍സെടുത്തു. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം.

104 റണ്‍സെടുത്ത മഹേല ജയവര്‍ധനെയാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്താന്‍ സഹായിച്ചത്. പുറത്താവാതെ നില്‍ക്കുന്ന ചാമിന്ദവാസ് (42) വിക്കറ്റുകള്‍ വീഴുന്നതിനിടയിലും സ്കോര്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കാട്ടി.

മൂന്ന് റണ്‍സെടുക്കുമ്പോഴേക്കും അപകടകാരിയായ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ റണ്ണൗട്ടായത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. തുടര്‍ന്ന് സങ്കക്കാരയും മാര്‍വന്‍ അട്ടപ്പട്ടുവും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തെങ്കിലും സ്കോര്‍ 78ല്‍ നില്‍ക്കെ സങ്കക്കാരയെ ഗാംഗുലിയുടെ പന്തില്‍ രമേഷ് പിടിച്ച് പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് തകര്‍ന്നു.

നാല് റണ്‍സ് കൂടി സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുമ്പോഴേക്കും അട്ടപ്പട്ടുവും പുറത്തായി. തുടര്‍ന്ന് തിലകരത്നെ (10), പരേ (18) എന്നിവര്‍ പ്രതിരോധിക്കാനാവാതെ അടിയറവ് പറഞ്ഞപ്പോഴും ജയവര്‍ധനെ ഇന്ത്യന്‍ ബൗളര്‍മാരെ തന്ത്രപരമായി നേരിട്ടു.

പ്രസാദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സമീര്‍ ദിഗെ പിടിച്ചാണ് ജയവര്‍ധനെ പുറത്തായത്. തുടര്‍ന്ന് മുരളീധരന്റെയും (അഞ്ച്) ഫെര്‍ണാണ്ടോ (നാല്)യുടെയും ഊഴമായിരുന്നു.

ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസാദും ഗാംഗുലിയും രണ്ട് വിക്കറ്റ് വീതവും ഹര്‍ബജന്‍ സിംഗ് ഒന്നും വിക്കറ്റെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X