കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തട്ടിപ്പ്‌ വീരന്‍ ലിയാക്കത്തലിക്ക്‌ എയിഡ്‌സ്‌

  • By Staff
Google Oneindia Malayalam News

ചെന്നൈ: ഇന്റര്‍നെറ്റില്‍ നല്‌കിയ വിവാഹ പരസ്യത്തിലൂടെ പത്തോളം പേരെ വിവാഹം കഴിയ്‌ക്കുകയും നൂറിലേറെ യുവതികളെ പീഡിപ്പിയ്‌ക്കുകയും ചെയ്‌തയ ലിയാക്കത്തലി (37) എയ്‌ഡ്‌സ്‌ രോഗമുണ്ടെന്ന്‌ സ്ഥീരികരിച്ചു.

ചെന്നൈയിലെ പൂഴല്‍ ജയിലില്‍ അഞ്ചു മാസമായി റിമാന്റില്‍ കഴിയുന്ന ഇയാള്‍ക്ക്‌ വിട്ടുമാറാത്ത ചര്‍മ്മരോഗ ബാധയെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ എയ്‌ഡ്‌സ്‌ ഉണ്ടെന്ന്‌ സ്ഥീരികരിച്ചത്‌.

രോഗം സ്ഥീരികരിച്ചതിനെ തുടര്‍ന്ന്‌ ലിയാക്കത്തലിയെ ജയില്‍ ആശുപത്രിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗം സ്വദേശിയായ ലിയാക്കത്തലി സ്വന്തമായി നിര്‍മിച്ച മാട്രിമോണിയല്‍ ഡോട്ട്‌ കോം എന്ന വൈവാഹിക സൈറ്റിലൂടെയും മറ്റു സൈറ്റുകളിലും പരസ്യം നല്‌കിയാണ്‌ വിവാഹത്തട്ടിപ്പുകള്‍ നടത്തിയിരുന്നത്‌.

നേരത്തെ ഒരു കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തിയിരുന്ന ഇയാള്‍ ഇവിടെയെത്തുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങളെടുത്തുവെന്ന കേസില്‍ പോലീസിന്റെ പിടിയിലായിരുന്നു. പിന്നീട്‌ ജയില്‍ നിന്നും പുറത്തിറങ്ങിയാണ്‌ ഇയാള്‍ വിവാഹത്തട്ടിപ്പുകള്‍ ആരംഭിച്ചത്‌.

ഒരു കമ്പ്യൂട്ടര്‍ ഡിപ്ലോമക്കാരനായ ലിയാക്കത്തിലി ഐഎസ്‌ ഉദ്യോഗസ്ഥന്‍, ഡോക്ടര്‍, വിദേശത്ത്‌ ഉയര്‍ന്ന ജോലി എന്നിങ്ങനെയാണ്‌ ഇയാള്‍ വിവാഹ സൈറ്റുകളില്‍ പരസ്യം നല്‌കിയിരുന്നത്‌. പരസ്യം കണ്ട്‌ ഇയാളെ രാജ്യമൊട്ടാകെയുള്ള ഒട്ടേറെ കുടുംബങ്ങളും യുവതികളും ബന്ധപ്പെട്ടിരുന്നു.

ഇയാളുമായി ബന്ധം സ്ഥാപിയ്‌ക്കുന്ന യുവതികളെ കൗശലത്തില്‍ ചെന്നൈയിലെത്തിച്ച്‌ ക്ഷത്ര ഹോട്ടലുകളില്‍ താമസിപ്പിച്ചാണ്‌ പീഡിപ്പിച്ചിരുന്നത്‌. തമിഴ്‌നാട്ടിലെ ഒരു വ്യവസായിയുടെ മകളെ വിവാഹം കഴിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതിനിടെയാണ്‌ ലിയാക്കത്തലി വീണ്ടു പോലീസ്‌ പിടിയിലാകുന്നത്‌.

സന്ദീപ്‌ എന്ന പേരില്‍ ഐഎഎസ്‌ ഉദ്യോഗസ്ഥാനെന്ന്‌ പരിചയപ്പെടുത്തിയാണ്‌ ഇയാള്‍ വിവാഹത്തിന്‌ ശ്രമിച്ചത്‌. എന്നാല്‍ വീട്ടുകാരുടെ അന്വേഷണത്തില്‍ സന്ദീപ്‌ എന്ന പേരില്‍ സിവില്‍ സര്‍വീസില്‍ ആരുമില്ലെന്ന്‌ ബോധ്യപ്പെട്ടതോടെ ചെന്നൈ പോലീസില്‍ പരാതി നല്‌കുകയായിരുന്നു. ഇതോടെയാണ്‌ ലിയാക്കത്തലി പോലീസിന്റെ പിടിയിലാകുന്നത്‌.

പോലീസ്‌ ചോദ്യം ചെയ്യലില്‍ പത്തിലേറെ പേരെ താന്‍ വിവാഹം ചെയ്‌തിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ പൂര്‍ണ സമ്മതത്തോടെയാണ്‌ താന്‍ ശാരീരിക ബന്ധം പുലര്‍ത്തിയതെന്നും ഇയാള്‍ മൊഴി നല്‌കിയിരുന്നു. ഇത്‌ കൂടാതെ ചില പെണ്‍കുട്ടികളുമായി ബന്ധപ്പെടുന്നത്‌ ക്യാമറയിലാക്കി ലാപ്‌ ടോപിലും ഇയാള്‍ സൂക്ഷിച്ചിരുന്നതായി പോലീസ്‌ കണ്ടെത്തിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട കേസന്വേഷണങ്ങള്‍ തുടര്‍ന്നു വരികയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X