കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോവാദികള്‍ക്കെതിരെ സൈനികവിന്യാസമില്ല

Google Oneindia Malayalam News

G K Pillai
റായ്പൂര്‍ (ഛത്തീസ്ഗഢ്): രാജ്യത്തെ മാവോവാദി പ്രദേശങ്ങളില്‍ സൈനികരെ വിന്യസിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മറ്റി ചേര്‍ന്ന് ഒരുമാസത്തിനുശേഷമാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉണ്ടാവുന്നത്.

മാവോവാദി കേന്ദ്രങ്ങളില്‍ സൈനിക ആക്രമണം നടത്തണമെന്നായിരുന്നു ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നിലപാട്. എന്നാല്‍ ഇതിനെതിരായി പ്രതിരോധ വകുപ്പ് മന്ത്രി എ കെ. ആന്റണി നിലപാടെടുത്തതായിരുന്നു ഈ തീരുമാനത്തിന് കാരണം.

മാവോവാദികള്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങള്‍ പഠനവിധേയമാക്കേണ്ടതുണ്ട്. ഇവ പഠിച്ചശേഷം പരിഹാരം കാണുകയെന്നതാണ് പോംവഴിയെന്നും ചത്തീസ്ഗഢില്‍ അദ്ദേഹം പറഞ്ഞു.

സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി യോഗത്തില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഈ പ്രദേശങ്ങളുടെ വികസനത്തിനായി പദ്ധതി തയ്യാറാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.

മാവോവാദികളുടെ ആക്രമണം നടക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ജൂലൈ 14ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഹ് കൂടികാഴ്ച നടത്തുന്നുണ്ട്. ഈ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരും സുരക്ഷാ വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം ജി.കെ. പിള്ളയും സംഘവും മാവോവാദികളുടെ ആക്രമണം നടന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X